പാലക്കാട്: പാലക്കാട് കൊല്ലപ്പെട്ട യുവാവിന് കാർ വാടകക്ക് എടുത്തതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുടെ ഭീഷണി ഉണ്ടായിരുന്നതായി അമ്മ. കൊല്ലപ്പെട്ട സുവീഷ് താമസിച്ചിരുന്ന വീട്ടിൽ സുഹൃത്തുക്കൾ ആക്രമണം നടത്തിയിരുന്നതായും അമ്മ പറഞ്ഞു. തത്തമംഗലം സ്വദേശി സുബീഷി (20) നെ സുഹൃത്തുക്കൾ കൊലപ്പെടുത്തി പുഴയിൽ കെട്ടി താഴ്ത്തുകയായിരുന്നു. കേസിൽ ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.
ജൂലൈ 19നാണ് സുബീഷിനെ കാണാതായത്. പിന്നീട് ഇയാളുടെ മൊബൈൽ ഫോൺ സേലത്ത് നിന്നും പൊലീസിന് ലഭിച്ചു. തുടർന്ന് ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞു. 19 ന് രാത്രി പാലക്കാട് നിന്നും സുബീഷിനെ ബലം പ്രയോഗിച്ച് കൊണ്ടുപോയ പ്രതികൾ മെഡിക്കൽ കോളേജിന് സമീപത്തെ യാക്കര പുഴയിൽ കൊന്ന് കെട്ടി താഴ്ത്തുകയായിരുന്നു.
Also Read-Murder | പാലക്കാട് യുവാവിനെ കൊന്ന് പുഴയില്‍ തള്ളി; ഒരാള്‍ അറസ്റ്റില്‍
പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു.
സുവീഷിന്റെ അമ്മ വേറെ വിവാഹം കഴിച്ച് വേലന്താവളത്താണ് താമസം. സുവീഷ് വിവാഹിതനായെങ്കിലും 2 മാസം മുൻപ് ഭാര്യ തീപ്പൊള്ളലേറ്റ് മരിച്ചു.
ഇടയ്ക്ക് ഫോൺ ഓഫ് ചെയ്ത് സുവീഷ് പോകാറുണ്ടെന്നാണ് അമ്മ വിജയം പറയുന്നത്. എന്നാൽ സ്വിച്ച് ഓഫായിരുന്ന സുവീഷിന്റെ ഫോൺ സേലത്തെ ഒരാൾക്ക് കിട്ടിയതോടെയാണ് സംശയം തോന്നിയത്. തുടർന്ന് ചിറ്റൂർ പൊലീസിൽ പരാതി നൽകി.
Also Read-പനി ഗുളികകൾ ഭക്ഷണത്തിൽ; ഭർത്താവിനും അച്ഛനും ചായയിൽ സോപ്പുലായനി; ഇന്ദുലേഖ റിമാൻഡിൽ
വാഹന ഇടപാടുമായി ബന്ധപ്പെട്ട് സുവീഷിന് സുഹൃത്തുക്കളുമായി സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി അമ്മ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് സുവീഷ് താമസിച്ചിരുന്ന വീട്ടിൽ സുഹൃത്തുക്കൾ ആക്രമണം നടത്തിയിരുന്നതായും ഇവർ തന്നെയാണോ മകനെ അപായപ്പെടുത്തിയതെന്ന് സംശയമുള്ളതായും സുവീഷിന്റെ അമ്മ പറഞ്ഞു. കഞ്ചാവ് ഉപയോഗിച്ചതിന് സുവീഷിന്റെ പേരിൽ പാലക്കാട് ടൗൺ പൊലീസ് സ്‌റ്റേഷനിൽ 2 കേസുകളുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime, Palakkad murder