Nenmara Murder| നെന്മാറ സജിത വധക്കേസിൽ ശിക്ഷാവിധി ശനിയാഴ്ച; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍

Last Updated:

നെന്മാറ ഇരട്ടക്കൊലക്കേസിലും പ്രതിയാണ് ചെന്താമര. അയല്‍വാസിയായിരുന്ന പോത്തുണ്ടി തിരുത്തംപാടം ബോയന്‍ കോളനിയില്‍ സുധാകരന്റെ ഭാര്യ സജിത(35)യെ 2019 ഓഗസ്റ്റ് 31നാണ് ചെന്താമര വെട്ടിക്കൊന്നത്

ചെന്താമര, സജിത
ചെന്താമര, സജിത
പാലക്കാട്: നെന്മാറ സജിത വധക്കേസില്‍ ശിക്ഷാവിധി ശനിയാഴ്ച. പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. അഞ്ചു മാസം നീണ്ട വിചാരണക്കൊടുവിൽ ചെന്താമര കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. കേസിൽ കൊലപാതകം, തെളിവു നശിപ്പിക്കൽ, അതിക്രമിച്ചു കടക്കൽ എന്നീ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷനായി. തന്റെ ഭാര്യ പിണങ്ങി പോകാനും കുടുംബം തകരാനും കാരണം സജിതയാണെന്നാരോപിച്ചാണ് 2019 ഓഗസ്റ്റ് 31 നു ചെന്താമര ക്രൂരകൃത്യം നടത്തിയത്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് 2025 ജനുവരി 27 നു സജിതയുടെ ഭർത്താവ് സുധാകരനേയും അമ്മ ലക്ഷ്മിയെയും ചെന്താമര കൊലപ്പെടുത്തിയത്.
തന്റെ ഭാര്യ പിണങ്ങി പോവാന്‍ കാരണം സജിത ആണെന്ന് ഒരു മന്ത്രവാദി പറഞ്ഞതിനെ തുടര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയത്. കുടുംബപ്രശ്‌നം മൂലം ചെന്താമരയുടെ ഭാര്യയും മകളും അകന്നുകഴിയുകയായിരുന്നു. ഇതിനുകാരണം സജിതയും കുടുംബവും ദുര്‍മന്ത്രവാദം നടത്തിയതാണെ്ന് ഇയാള്‍ വിശ്വസിച്ചിരുന്നു.
വീടിന്റെ പിറകുവശത്തുള്ള വാതിലിലൂടെ അകത്തുകയറിയാണ് സജിതയെ വെട്ടിയത്. മരണം ഉറപ്പാക്കിയ ശേഷം വീട്ടില്‍തിരിച്ചുവന്ന് വെട്ടാനുപയോഗിച്ച കത്തി അലമാരയ്ക്കടിയില്‍ ഒളിപ്പിക്കുകയും രക്തക്കറ പുരണ്ട ഷര്‍ട്ട് കത്തിച്ചുകളയുകയും ചെയ്തു. തുടര്‍ന്ന് പോത്തുണ്ടി വനമേഖലയില്‍ ഒളിച്ചുകഴിയുകയായിരുന്ന ചെന്താമരയെ രണ്ടുദിവസത്തെ തിരിച്ചിലിനൊടുവിലാണ് പിടികൂടിയത്. ഈ കേസില്‍ പിന്നീട് ജാമ്യത്തിലിറങ്ങി സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
advertisement
വൈരാഗ്യത്തെത്തുടർന്നാണ് കൊലപാതകമെന്നാണു കണ്ടെത്തൽ. കേസിൽ 68 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ പ്രതി ചെന്താമരയുടെ ഭാര്യ, സഹോദരൻ, കൊല്ലപ്പെട്ട സജിതയുടെ മകൾ ഉൾപ്പെടെ 44 പേരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. കേസിൽ 2020ൽ ആണ് കുറ്റപത്രം സമർപ്പിച്ചത്. ലാബ് റിപ്പോർട്ട് ഉൾപ്പെടെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചതോടെ 2025 ഓഗസ്റ്റ് 4ന് സാക്ഷിവിസ്താരം ആരംഭിച്ചു.
കേസിന്റെ വിചാരണ സമയത്തും പ്രതി കോടതി വളപ്പിൽ ഭീഷണി മുഴക്കിയിരുന്നു. സജിത വധക്കേസിൽ അറസ്റ്റിലായി റിമാൻഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷം 2025 ജനുവരി 27നു സജിതയുടെ ഭർത്താവ് സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ അറസ്റ്റിലായ ചെന്താമര റിമാൻഡിലാണ്. സജിത വധക്കേസിൽ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം ജെ വിജയകുമാറാണ് ഹാജരായത്.
advertisement
Summary: The verdict in the Nenmara Sajitha murder case will be on Saturday. The prosecution has demanded the death penalty for the accused, Chenthamara. After a trial that lasted five months, the court found Chenthamara guilty the previous day. In the case, the prosecution was able to prove the charges of murder, destruction of evidence, and trespass. Chenthamara committed the heinous act on August 31, 2019, alleging that Sajitha was responsible for his wife leaving him and the break-up of his family.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Nenmara Murder| നെന്മാറ സജിത വധക്കേസിൽ ശിക്ഷാവിധി ശനിയാഴ്ച; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍
Next Article
advertisement
Nenmara Murder| നെന്മാറ സജിത വധക്കേസിൽ ശിക്ഷാവിധി ശനിയാഴ്ച; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍
നെന്മാറ സജിത വധക്കേസിൽ ശിക്ഷാവിധി ശനിയാഴ്ച; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍
  • നെന്മാറ സജിത വധക്കേസിൽ ശിക്ഷ ശനിയാഴ്ച പ്രഖ്യാപിക്കും; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍.

  • 2019 ഓഗസ്റ്റ് 31ന് സജിതയെ വെട്ടിക്കൊന്ന കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

  • സജിതയുടെ ഭർത്താവിനെയും അമ്മയെയും 2025 ജനുവരിയിൽ കൊലപ്പെടുത്തിയ കേസിലും ചെന്താമര പ്രതിയാണ്.

View All
advertisement