ഡൽഹിയിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്

Last Updated:

രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ വാക്കു തർക്കമാണ് വെടിവെയ്പ്പിൽ കലാശിച്ചത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
വടക്ക് പടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗിർപുരിയിൽ ഞായറാഴ്ച രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. ദീപക് (പത്രാകർ ,35) എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
വെടിയേറ്റ് മരിച്ച ഒരാളെ എത്തിച്ചിട്ടുണ്ടെന്ന് ബിജെആർഎം ആശുപത്രി അധികൃതർ അറിയച്ചതിനെ തുർന്നാണ് പൊലീസ് വിവരം അറിയുന്നതെന്ന് മുതിർന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. നരേന്ദ്ര, സൂരജ് എന്നിവർക്കാണ് വെടിവെയ്പ്പിൽ പരിക്കേറ്റത്. കൂടുതൽ അന്വേഷണത്തിനായി പൊലീസ് സംഘം സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട ദീപക്ക്, ഇയാളുടെ സഹോദരൻ എന്നിവരുമായി നരേന്ദ്രനും സൂരജുമടങ്ങുന്ന സംഘം വാക്കുതർക്കത്തിലാവുകയും. വാക്കു തർക്കം വഷളായപ്പോൾ ഇരു സംഘങ്ങളും പരസ്പരം വെടിയുതിർക്കുകയുമായിരുന്നു.
ദീപക്കിന്റെ കഴുത്തിലും ഇരു കാലിലും പുറത്തുമാണ് വെടിയേറ്റത്. നരേന്ദ്രയുടെ പുറത്തും സൂരജിന്റെ കാലിനുമാണ് വെടിയേറ്റത്. എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഡൽഹിയിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement