കോട്ടയത്ത് ബ്രൗൺഷു​ഗറുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

Last Updated:

പൊലീസ് ജീപ്പ് കണ്ട് ഓടി രക്ഷപെടാൻ തുടങ്ങിയ പ്രതിയെ പിന്തുടർന്ന് പിടികൂടി പരിശോധിച്ചപ്പോഴാണ് ബ്രൗൺഷുഗർ കണ്ടെത്തിയത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കോട്ടയത്ത് നിരോധിത മയക്കുമരുന്നായ ബ്രൗൺ ഷുഗറുമായി  അന്യസംസ്ഥാന തൊഴിലാളി പിടിയിൽ.പശ്ചിമബം​ഗാൾ ഉത്തർ ദിനജ്പുർ സ്വദേശി ഇല്യാസ് അലിയെ (35) ആണ് 4.5 ​ഗ്രാം ബ്രൗൺഷു​ഗറുമായി ഏറ്റുമാനൂരിൽ നിന്ന് പൊലീസ് പിടികൂടുയത്.വിൽപനയ്ക്കായാണ് പ്രതി ലഹരിമരുന്ന് എത്തിച്ചത്.
ശനിയാഴ്ച പൊലീസിന്റെ പട്രോളിങ്ങിനിടെ പൊലീസ് ജീപ്പ് കണ്ട് ഓടി രക്ഷപെടാൻ തുടങ്ങിയ ഇയാളെ പിന്തുടർന്ന് പിടികൂടി പരിശോധിച്ചപ്പോഴാണ് ബ്രൗൺഷുഗർ കണ്ടെത്തിയത്. ബ്രൗൺഷു​ഗർ വിറ്റ് കിട്ടിയ പണവും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു.
ഏറ്റുമാനൂർ എസ്എച്ച്ഒ അൻസലിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ അഖിൽദേവ്, വിനോദ്, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, സൈഫുദീൻ, സെബാസ്റ്റ്യൻ, എച്ച്.ജി. സാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോട്ടയത്ത് ബ്രൗൺഷു​ഗറുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement