advertisement

'ഗര്‍ഭിണിയായ ഭാര്യ'യെ വിവാഹദിനത്തില്‍ പരിചരിച്ച് നവവരന്‍! ഞെട്ടിത്തരിച്ച് വധുവിന്റെ ബന്ധുക്കൾ

Last Updated:

വിവാഹത്തിന് മൂഹൂര്‍ത്തമായിട്ടും വരന്‍ ഓഡിറ്റോറിയത്തില്‍ എത്തിയില്ല. ഇതോടെ പരിഭ്രാന്തരായ വധുവിന്റെ ബന്ധുക്കള്‍ വരനെ തേടിയിറങ്ങി. ഒടുവില്‍ ബംഗലുരുവിലെ താമസസ്ഥലത്ത് വരനെ ഗർഭിണിയായ ഭാര്യയ്ക്കൊപ്പം കണ്ടെത്തുകയായിരുന്നു.

പത്തനാപുരം: വിവാഹത്തിന് മൂഹൂര്‍ത്തമായിട്ടും വരന്‍ ഓഡിറ്റോറിയത്തില്‍ എത്തിയില്ല. ഇതോടെ പരിഭ്രാന്തരായ വധുവിന്റെ ബന്ധുക്കള്‍ വരനെ തേടിയിറങ്ങി. ഒടുവില്‍ ബംഗലുരുവിലെ താമസസ്ഥലത്ത് വരനെ കണ്ടെത്തുകയും ചെയ്തു.
എന്നാല്‍ ഗര്‍ഭിണിയായ ഭര്യയെ പരിചരിക്കുന്ന വരനെ കണ്ട് പെണ്‍വീട്ടുകാര്‍ ഞെട്ടി. ഇതോടെ സംഭവം പൊലീസ് സ്റ്റേഷനിലുമെത്തി.
പത്തനാപുരത്താണ് നാടകീയ സംഭവം അരങ്ങേറിയത്. വരനും വധുവും ഒരേ നാട്ടുകാരണ്. സെപ്തംബറിലാണ് ഇരുവരുടെയും വിവാഹം ഉറപ്പിച്ചത്. ഇതിനു പിന്നാലെ വധുവിന്റെ വീട്ടുകാര്‍ കല്യാണത്തിനുള്ള ഒരുക്കം ആരംഭിക്കുകയും ചെയ്തും. എന്നാല്‍ കല്യാണം ഉറപ്പിച്ച് നാലു മാസമായിട്ടും യുവാവ് നേരത്തെ തന്നെ വിവാഹിതനാണെന്ന കാര്യം പെണ്‍വീട്ടുകാര്‍ അറിഞ്ഞില്ല.
advertisement
ബംഗലുരുവില്‍ ജോലി ചെയ്യുന്ന യുവാവ് അടുത്തിടെ നാട്ടില്‍ വന്ന് മടങ്ങിയിരുന്നു. വിവാഹത്തിന് യുവാവ് എത്താത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ ബംഗലുരുവില്‍ എത്തിയത്.
യുവാവ് താമസിക്കുന്ന വീട്ടില്‍ എത്തിയപ്പോള്‍ ഗര്‍ഭിണിയായ ഭാര്യയ്‌ക്കൊപ്പം ഇയാളെ കണ്ടെത്തുകയായിരുന്നു. ഇതോടെ വധുവിന്റെ വീട്ടുകാര്‍ പൊലീസിനെ സമീപിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പത്തനാപുരം എസ്‌ഐ പുഷ്പകുമാര്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
'ഗര്‍ഭിണിയായ ഭാര്യ'യെ വിവാഹദിനത്തില്‍ പരിചരിച്ച് നവവരന്‍! ഞെട്ടിത്തരിച്ച് വധുവിന്റെ ബന്ധുക്കൾ
Next Article
advertisement
പുതുക്കിപണിയാൻ വീടിന്റെ തറപൊളിച്ചപ്പോൾ സ്ത്രീയുടെ അസ്ഥികൂടം; വീട്ടിൽ ഇതുവരെ വാടകയ്ക്ക് താമസിച്ചത് ആറു കുടുംബങ്ങൾ
പുതുക്കിപണിയാൻ വീടിന്റെ തറപൊളിച്ചപ്പോൾ സ്ത്രീയുടെ അസ്ഥികൂടം; വീട്ടിൽ ഇതുവരെ വാടകയ്ക്ക് താമസിച്ചത് ആറു കുടുംബങ്ങൾ
  • തൃശൂരിലെ എരുമപ്പെട്ടിയിൽ വീട് പുതുക്കുമ്പോൾ തറയിൽ നിന്ന് 40 വയസ്സുള്ള സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി

  • പായയിൽ പൊതിഞ്ഞ് കുഴിച്ചിട്ട ശേഷം സിമന്റിട്ട് ഉറപ്പിച്ച നിലയിൽ അസ്ഥികൂടം കണ്ടെത്തിയതായി പോലീസ്

  • അസ്ഥികൂടം കണ്ടെത്തിയ വീട്ടിൽ കഴിഞ്ഞ 8 വർഷത്തിൽ ആറ് കുടുംബങ്ങൾ വാടകയ്ക്ക് താമസിച്ചിരുന്നതായി കണ്ടെത്തി

View All
advertisement