advertisement

Son kills parents| അച്ഛനേയും അമ്മയേയും വെട്ടിക്കൊന്ന് അനീഷ് രക്ഷപ്പെട്ടത് കാട്ടിലേക്ക്; തിരച്ചിൽ ഊർജിതമാക്കി പൊലീസ്

Last Updated:

അനീഷാണ് കൊലപാതക വിവരം  പോലീസിനെ വിളിച്ച് അറിയിച്ചത്.

തൃശ്ശൂർ: കുടുംബ വഴക്കിനെതുടർന്ന്‌ തൃശ്ശൂർ (Thrissur)വെള്ളികുളങ്ങരയിൽ അച്ഛനെയും അമ്മയെയും വെട്ടിക്കൊന്ന(Son kills parents)സംഭവത്തിൽ മകൻ അനീഷിനായുള്ള(30)തിരച്ചിൽ ഊർജിതമാക്കി പൊലീസ്. ഇഞ്ചക്കുണ്ട് സ്വദേശികളായ കുട്ടനും ചന്ദ്രികയുമാണ്‌ മരിച്ചത് (Murder).
തൃശ്ശൂർ വെള്ളികുളങ്ങര ഇഞ്ചക്കുണ്ട് രാവിലെ എട്ടേ മുക്കാലോടെയാണ് നാടിനെ നടുക്കിയ ഈ കൊലപാതകം നടന്നത്. വീടിന് സമീപം മാവിൻ തൈ നടുകയായിരുന്നു ചന്ദ്രിക. അവിടെയെത്തിയ അനീഷും മാതാപിതാക്കളും തമ്മിൽ തർക്കമുണ്ടായി. മുറ്റത്ത് നട്ട മാവിൻതൈ അനീഷ് പറിച്ചെറിഞ്ഞു. കൈക്കോട്ട് കൊണ്ട് അനീഷ് അമ്മയുടെ തലയ്ക്കടിച്ചു. മർദ്ദനമേറ്റ ചന്ദ്രികയും കുട്ടനും റോഡിലൂടെ ഓടി.
വീട്ടിലേക്ക് കയറിയ അനീഷ് വെട്ടുകത്തിയുമായി ഇരുവരുടെയും പിന്നാലെ പോയി. ഇരുവരെയും വെട്ടി വീഴ്ത്തുകയായിരുന്നു. കഴുത്തിനു വെട്ടേറ്റ കുട്ടനും ചന്ദ്രികയും  സംഭവസ്ഥലത്തുതന്നെ മരിച്ചു.
advertisement
അനീഷാണ് കൊലപാതക വിവരം  പോലീസിനെ വിളിച്ച് അറിയിച്ചത്. പോലീസ് എത്തും മുമ്പ് അനീഷ് സംഭവസ്ഥലത്തുനിന്ന്  കടന്നുകളഞ്ഞു. സമീപമുള്ള കാട്ടിലേയ്ക്കാണ് ഓടിയത്. ഇയാളെ പിടികൂടുന്നതിനായുള്ള തിരച്ചിൽ തുടരുകയാണ്.
അനീഷും മാതാപിതാക്കളും തമ്മിൽ നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. തൃശൂർ റൂറൽ എസ് പി ഐശ്വര്യ ഡോഗ്റെ ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Son kills parents| അച്ഛനേയും അമ്മയേയും വെട്ടിക്കൊന്ന് അനീഷ് രക്ഷപ്പെട്ടത് കാട്ടിലേക്ക്; തിരച്ചിൽ ഊർജിതമാക്കി പൊലീസ്
Next Article
advertisement
വരന്റെ ബന്ധു വധുവിന്റെ വളർത്തുനായയെ തല്ലി; കല്യാണപ്പന്തലിൽ കൂട്ടത്തല്ല്, ഒടുവിൽ വിവാഹം മുടങ്ങി
വരന്റെ ബന്ധു വധുവിന്റെ വളർത്തുനായയെ തല്ലി; കല്യാണപ്പന്തലിൽ കൂട്ടത്തല്ല്, ഒടുവിൽ വിവാഹം മുടങ്ങി
  • വധുവിന്റെ വളർത്തുനായയെ വരന്റെ ബന്ധു തല്ലിയതോടെ കല്യാണപ്പന്തലിൽ വലിയ സംഘർഷം ഉണ്ടായി

  • വടിയും കസേരകളും ഉപയോഗിച്ചുള്ള ഏറ്റുമുട്ടലിൽ വധുവിന്റെ ബന്ധുക്കൾക്ക് ഗുരുതരമായി പരിക്കേറ്റു

  • സംഘർഷത്തെ തുടർന്ന് വിവാഹം പാതിവഴിയിൽ ഉപേക്ഷിക്കുകയും വധുവിന്റെ കുടുംബം പ്രയാഗ്‌രാജിലേക്ക് മടങ്ങി

View All
advertisement