പുനലൂരിലെ വീട്ടിനുള്ളിൽ പുഴുവരിച്ച നിലയിൽ മൃതദേഹങ്ങൾ; തമിഴ്നാട് സ്വദേശി പിടിയിൽ

Last Updated:

വെട്ടിപ്പുഴ പാലത്തിന് സമീപം കുടിൽകെട്ടി താമസിച്ചിരുന്ന ഇന്ദിരയുടെ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടത്

കൊല്ലം: പുനലൂരിലെ ഇരട്ടക്കൊലപാതക കേസിൽ പ്രതി പോലീസ് പിടിയിൽ. തമിഴ്നാട് തെങ്കാശി ഒട്ടുപാലം സ്വദേശി ശങ്കർ ആണ് പിടിയിലായത്. പുനലൂർ വെട്ടിപ്പുഴ പാലത്തിന് സമീപത്തുള്ള വീട്ടിനുള്ളിൽ മൂന്ന് ദിവസം മുൻപാണ് മൃതദേഹങ്ങൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്
കല്ലടയാറിനോട് ചേർന്ന് വെട്ടിപ്പുഴ പാലത്തിന് സമീപം കുടിൽകെട്ടി താമസിച്ചിരുന്ന ഇന്ദിരയുടെ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടത്. തിരിച്ചറിയാൻ കഴിയാത്ത വിധം ജീർണിച്ച നിലയിലായിരുന്ന മൃതദേഹങ്ങൾക്ക് ഏകദേശം നാല് ദിവസത്തോളം പഴക്കം ഉണ്ടായിരുന്നു.
പുരുഷന്റെയും സ്ത്രീയുടേയുമായിരുന്നു മൃതദേഹങ്ങൾ. കുടിലിലെ താമസക്കാരിയായിരുന്ന ഇന്ദിരയുടെതും പുരുഷന്റെ മൃതദേഹം കടയ്ക്കമൺ സ്വദേശി ബാബുവിന്റേതും ആണെന്നും പരിശോധനയിൽ തിരിച്ചറിഞ്ഞു.
advertisement
കൊലപാതകമെന്ന് പ്രാഥമിക നിഗമനത്തിൽ പോലീസ് എത്തിയെങ്കിലും യാതൊരു തെളിവികളോ തുമ്പോ ലഭിച്ചിരുന്നില്ല. ഇതിനിടയിൽ ഒരാൾ നൽകിയ വിവരമാണ് ശങ്കറിലേക്ക് അന്വേഷണം എത്താൻ സഹായിച്ചത്. മറ്റൊരു കേസിൽ ജയിലിൽ ആയിരുന്ന ശങ്കർ കൊലപാതകം നടന്ന അന്ന് രാവിലെയാണ് ജയിൽ മോചിതനായത്.
പുനലൂരിൽ എത്തി ബാറുകളിൽ മദ്യപിച്ച് കറങ്ങി നടന്ന ശങ്കർ വൈകിട്ടോടെ ഇന്ദിര താമസിച്ചിരുന്ന വീട്ടിൽ എത്തുകയായിരുന്നു. ഈ സമയം ഇന്ദിരയും രണ്ട് സഹായികളും വീട്ടിലുണ്ടായിരുന്നു. അവിടെ എത്തിയ ശങ്കർ ഇന്ദിരയെ ശാരീരികമായി ഉപദ്രവിക്കുന്നത് മറ്റുള്ളവർ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ ശങ്കർ ഇന്ദിരയെയും കൂടെ ഉണ്ടായിരുന്ന ആളെയും തലക്കടിച്ചു കൊലപ്പെടുത്തി. ഇതുകണ്ട് അവിടെ ഉണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെട്ടു. ഇയാളെ പറ്റി പോലീസ് അന്വേഷിച്ചു വരികയാണ്.
advertisement
കൊലപാതകത്തിന് ശേഷം അവിടെ നിന്നും ഇറങ്ങി നടന്ന ശങ്കർ തൊളിക്കോട് മണിയാർ പാതയിലെ പാലത്തിന് ചുവട്ടിൽ അന്തിയുറങ്ങി. പുലർച്ചെ ശങ്കറിന്റെ പരിചയക്കാരായ രണ്ട് കോളനിവാസികൾ വസ്ത്രങ്ങളിൽ രക്തം പുരണ്ട് നിൽക്കുന്ന നിലയിൽ ശങ്കറിന് കണ്ടു. ഇവരോട് ശങ്കർ കൊല നടത്തിയ വിവരം പറഞ്ഞിരുന്നെങ്കിലും ഇവർ ഇത് രഹസ്യമായിവെച്ചു.
മറ്റൊരു ദിവസം ഇവർ രഹസ്യമായി കൊലപാതക വിവരം സംസാരിക്കുന്നത് കേൾക്കാനിടയായ ഒരാൾ പുനലൂർ പോലീസിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടുന്നത്.
advertisement
പുനലൂർ ഡിവൈഎസ്പി വിനോദ് കുമാർ, സി ഐ രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
മലയാളം വാർത്തകൾ/ വാർത്ത/Crime/
പുനലൂരിലെ വീട്ടിനുള്ളിൽ പുഴുവരിച്ച നിലയിൽ മൃതദേഹങ്ങൾ; തമിഴ്നാട് സ്വദേശി പിടിയിൽ
Next Article
advertisement
NCHM JEE 2026| ഹോട്ടൽ മാനേജ്മെന്റ് മേഖലയിൽ പഠനമാണോ ലക്ഷ്യം? ഓൺലൈനായി അപേക്ഷിക്കാം
NCHM JEE 2026| ഹോട്ടൽ മാനേജ്മെന്റ് മേഖലയിൽ പഠനമാണോ ലക്ഷ്യം? ഓൺലൈനായി അപേക്ഷിക്കാം
  • ഹോട്ടൽ മാനേജ്മെന്റ് ബിരുദ പ്രവേശനത്തിനുള്ള NCHM JEE 2026 പരീക്ഷ ഏപ്രിൽ 25ന് നടക്കും

  • പ്ലസ്ടു വിദ്യാർത്ഥികൾക്കും ഇപ്പോൾ പരീക്ഷ എഴുതുന്നവർക്കും ജനുവരി 25 വരെ ഓൺലൈനായി അപേക്ഷിക്കാം

  • രാജ്യത്തെ 79 ഇൻസ്റ്റിറ്റ്യൂട്ടുകളിൽ 12,000ൽ അധികം സീറ്റുകൾ ലഭ്യമാണ്, കേരളത്തിലും പ്രവേശനം ഉണ്ട്

View All
advertisement