പത്തൊൻപതുകാരിയെ തട്ടിക്കൊണ്ടുപോയി കത്തിമുനയിൽ ബലാത്സംഗത്തിനിരയാക്കി; 3 പേർ പിടിയിൽ

Last Updated:

സംഭവത്തില്‍ സഹോദരങ്ങളായ മൂന്ന് യുവാക്കൾ അറസ്റ്റിലായിട്ടുണ്ട്. യുവതിക്ക് അറിയുന്ന ആളുകൾ തന്നെയാണ് പ്രതികളെന്നാണ് റിപ്പോർട്ട്.

പട്ന: പത്തൊൻപതുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കി. ബിഹാറിലെ കൃഷ്ണഗഞ്ചില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പാടത്തു പുല്ലുചെത്തുകയായിരുന്ന പെൺകുട്ടിയെ ഒരു എസ് യു വിയിലെത്തിയ സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഒരു ഒഴിഞ്ഞ പ്രദേശത്തെത്തിച്ച് കത്തികാട്ടി ഭീഷണിപ്പെടുത്തി കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തില്‍ സഹോദരങ്ങളായ മൂന്ന് യുവാക്കൾ അറസ്റ്റിലായിട്ടുണ്ട്. യുവതിക്ക് അറിയുന്ന ആളുകൾ തന്നെയാണ് പ്രതികളെന്നാണ് റിപ്പോർട്ട്.
നിലവിൽ കൃഷ്ണഗഞ്ച് സദര്‍ ഹോസ്പിറ്റലില്‍ ചികിത്സയിൽ കഴിയുകയാണ് യുവതി. ഇവരുടെ വൈദ്യപരിശോധന പൂർത്തിയായെന്നും ബലാത്സംഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നുമാണ് പൊലീസ് സൂപ്രണ്ടന്‍റ് കുമാർ ആശിഷ് അറിയിച്ചത്. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് യുവാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വേഗത്തിൽ തന്നെ വിചാരണ പൂർത്തിയാക്കി പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം റിമാൻഡ് ചെയ്തിരിക്കുകയാണ്.
advertisement
കഴിഞ്ഞ ദിവസം യുപിയിലും സമാന രീതിയിലുള്ള പീഡനം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 22കാരിയായ ദളിത് പെൺകുട്ടിയെ വീടിനുള്ളിൽ അതിക്രമിച്ചു കയറി തോക്കിൻ മുനയിലാണ് പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ മുൻ ഗ്രാമമുഖ്യനായിരുന്ന ആള്‍ ഉൾപ്പെടെ രണ്ട് പേർക്കെതിരെ പരാതിയുമായി കുടുംബം പൊലീസിനെ സമീപിക്കുകയും ചെയ്തിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പത്തൊൻപതുകാരിയെ തട്ടിക്കൊണ്ടുപോയി കത്തിമുനയിൽ ബലാത്സംഗത്തിനിരയാക്കി; 3 പേർ പിടിയിൽ
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement