മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച് ലൈംഗിക പരാമർശമടങ്ങിയ വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബർ പിടിയിൽ

Last Updated:

'വോയിസ് ഓഫ് മലയാളി' എന്ന സോഷ്യൽ മീഡിയ പേജിന്റെ ഉടമയാണ് അറസ്റ്റിലായത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കോട്ടയം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യ്‌ക്കെതിരെ ലൈംഗികപീഡന പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച് വീഡിയോ പ്രചരിപ്പിച്ച യൂട്യൂബർ പിടിയിൽ. കോട്ടയം വേളൂർ പതിനഞ്ചിൽകടവ് സ്വദേശി ജെറിൻ (39) ആണ് പിടിയിലായത്. 'വോയിസ് ഓഫ് മലയാളി' എന്ന സോഷ്യൽ മീഡിയ പേജിന്റെ ഉടമയാണ് ഇയാൾ. നവംബർ 30-നാണ് കേസിനാസ്പദമായ സംഭവം. അതിജീവിതയെക്കുറിച്ച് ലൈംഗിക പരാമർശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ ജെറിൻ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കുകയായിരുന്നു.
വയനാട് ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക ഇമെയിലിലേക്കാണ് അപകീർത്തിപ്പെടുത്തുന്ന ഫെയ്‌സ്‌ബുക്ക് വിഡിയോയുടെ ലിങ്ക് ആദ്യം ലഭിച്ചത്. യുആർഎൽ പരിശോധിച്ച ശേഷം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി കോട്ടയം സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞതോടെ, കേസ് കോട്ടയം സൈബർ പോലീസിന് കൈമാറുകയും തുടർ നടപടികളിലൂടെ പ്രതിയായ ജെറിനെ പിടികൂടുകയുമായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച് ലൈംഗിക പരാമർശമടങ്ങിയ വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബർ പിടിയിൽ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement