സിക്കിമിലെ മിന്നൽ പ്രളയത്തിന് കാരണം നേപ്പാളിലുണ്ടായ ഭൂകമ്പമോ? ഉത്തരം തേടി ശാസ്ത്രജ്ഞർ

Last Updated:

സിക്കിമിൽ മേഘവിസ്ഫോടനത്തെ തുടർന്ന് ഉണ്ടായ മിന്നൽപ്രളയത്തിൽ 14 പേർ മരിച്ചു. 102 പേരെ കാണാതായിട്ടുണ്ട്.

സിക്കിം പ്രളയം
സിക്കിം പ്രളയം
ന്യൂഡല്‍ഹി: സിക്കിമിലുണ്ടായ മിന്നൽ പ്രളയത്തിന്കാരണം നേപ്പാളിലും സമീപപ്രദേശങ്ങളിലുമുണ്ടായ ഭൂചലനമാണോ എന്ന അന്വേഷണത്തിലാണ് ശാസ്ത്രലോകമിപ്പോള്‍. സിക്കിമിലെ ലോണാക് തടാകത്തിലുണ്ടായ വെള്ളപ്പൊക്കം തീസ്ത നദീതടത്തിലെ മിന്നൽ പ്രളയത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു.
കൂടാതെ സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ചുങ്താങ് അണക്കെട്ടിന്റെ തകര്‍ച്ചയ്ക്കും ഈ വെള്ളപ്പൊക്കം കാരണമായി. സംസ്ഥാന സര്‍ക്കാരിന് ഭൂരിപക്ഷ പങ്കാളിത്തമുള്ള 1200 മെഗാവാട്ട് തീസ്ത സ്റ്റേജ് 3 പദ്ധതിയുടെ ഭാഗമാണ് ഈ അണക്കെട്ട്.
വെള്ളപ്പൊക്കത്തിന്റെ ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്നിരുന്നു. തടാകത്തിലുണ്ടായ വെള്ളപ്പൊക്കം തീസ്ത നദീതടത്തില്‍ മലവെള്ളപ്പാച്ചിലുണ്ടാക്കിയിരുന്നുവെന്നാണ് ഈ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. വെള്ളപ്പൊക്കത്തില്‍ 8 പേര്‍ മരിച്ചു. 23 സൈനികര്‍ ഉള്‍പ്പടെ 70 പേരെ കാണാതായിട്ടുണ്ട്.
advertisement
” നേപ്പാളിലുണ്ടായ ഭൂചലനം സിക്കിമിലെ പ്രളയത്തിന് കാരണമായേക്കാന്‍ സാധ്യതയുണ്ട്. തടാകം ഇതിനോടകം ദുര്‍ബലമായിട്ടുണ്ട്. 168 ഹെക്ടറിലാണ് ഇവ വ്യാപിച്ച് കിടന്നത്. അതിന്റെ വിസ്തീര്‍ണ്ണം ഇപ്പോള്‍ 60 ഹെക്ടറായി കുറഞ്ഞു,” സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പിടിഐയോട് പ്രതികരിച്ചു.
അതേസമയം ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണം എന്തെന്ന് കൃത്യമായി ഇപ്പോള്‍ പറയാനാകില്ല. എന്നാല്‍ ഒരു മേഘവിസ്‌ഫോടനം ഇത്തരമൊരു ദുരന്തമുണ്ടാക്കില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവ സ്ഥലം സന്ദര്‍ശിച്ച ശാസ്ത്രജ്ഞര്‍ വെള്ളപ്പൊക്കത്തിന് കാരണം ഭൂചലനമായിരിക്കാം എന്ന നിഗമനത്തിലാണ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Explained/
സിക്കിമിലെ മിന്നൽ പ്രളയത്തിന് കാരണം നേപ്പാളിലുണ്ടായ ഭൂകമ്പമോ? ഉത്തരം തേടി ശാസ്ത്രജ്ഞർ
Next Article
advertisement
46 വര്‍ഷം മുമ്പ്  ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയയാളെ വധശിക്ഷയ്ക്ക് വിധേയമാക്കി
46 വര്‍ഷം മുമ്പ് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയയാളെ വധശിക്ഷയ്ക്ക് വിധേയമാക്കി
  • 1979ൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ ഫ്‌ളോറിഡയിൽ വധശിക്ഷയ്ക്ക് വിധേയമാക്കി.

  • ബ്രയാൻ ഫ്രെഡറിക് ജെന്നിംഗ്‌സിനെ 66ാം വയസ്സിൽ ഫ്‌ളോറിഡ ജയിലിൽ മരുന്ന് കുത്തിവെച്ച് വധിച്ചു.

  • ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് അധികാരത്തിൽ വന്നതിനു ശേഷം ഏറ്റവും കൂടുതൽ വധശിക്ഷകൾ നടപ്പാക്കി.

View All
advertisement