തഹാവൂര്‍ റാണ: മുംബൈ ഭീകരാക്രമണത്തില്‍ നേരിട്ടു പങ്കുണ്ടെന്ന് ഈ മെയില്‍ തെളിവുണ്ടായിട്ടും കുറ്റവിമുക്തനായി
- Published by:meera_57
- news18-malayalam
Last Updated:
റാണയെ ഇന്ത്യക്ക് കൈമാറാന്‍ ഇക്കഴിഞ്ഞ ജനുവരി 25നാണ് യുഎസ് സുപ്രീം കോടതി അനുമതി നല്‍കിയത്
മുംബൈ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന പാക്ക് വംശജനും കനേഡിയന്‍ പൗരനുമായ തഹാവൂര്‍ റാണയെ ഇന്ന് ഇന്ത്യയില്‍ എത്തിക്കുമെന്ന് റിപ്പോര്‍ട്ട്. റാണയെ പാര്‍പ്പിക്കാന്‍ ഡല്‍ഹിയിലെയും മുംബൈയിലെയും രണ്ട് ജയിലുകളില്‍ ക്രമീകരണങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റാണയെ കൊണ്ടു വരുന്നതിനായി പ്രത്യേക വിമാനം സജ്ജമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റാണയെ ഇന്ത്യക്ക് കൈമാറാന്‍ ഇക്കഴിഞ്ഞ ജനുവരി 25നാണ് യുഎസ് സുപ്രീം കോടതി അനുമതി നല്‍കിയത്.
- മുംബൈയില്‍ ഭീകരാക്രമണം നടത്തിയ ഭീകരസംഘടനയെ പിന്തുണച്ചതിനും ഡെന്‍മാര്‍ക്കിലെ ഭീകരാക്രമണ ഗൂഢാലോചനയ്ക്കുമാണ് തഹാവൂര്‍ ഹുസൈന്‍ റാണയെന്ന തഹാവൂര്‍ റാണയ്‌ക്കെതിരേ യുഎസ് ജില്ലാ കോടതി കേസെടുത്തത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി ഡൊണാള്‍ഡ് ട്രംപ് അധികാരമെറ്റെടുത്ത് ഒരു ദിവസത്തിന് ശേഷം സുപ്രീം കോടതി തള്ളുകയായിരുന്നു. ഇന്ത്യക്ക് തന്നെ കൈമാറരുതെന്നും ഇന്ത്യയിലെത്തിയാല്‍ താന്‍ ശാരീരികമായി പീഡിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും റാണ സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു.
- രണ്ട് കാരണങ്ങളാണ് നാടുകടത്തിലിനെ എതിര്‍ത്ത് റാണ കോടതിയെ സമീപിച്ചത്. ഒന്ന്, ഒരേ കുറ്റത്തിന് രണ്ടുതവണ വിചാരണ ചെയ്യാന്‍ കഴിയില്ല. രണ്ടാമത്തേത്, ആവശ്യപ്പെട്ട രാജ്യത്ത് (യുഎസ്) താന്‍ കുറ്റവിമുക്തനാക്കപ്പെട്ട കുറ്റത്തിന് നാടു കടത്താന്‍ കഴിയില്ല.
- 2023ല്‍ മുംബൈ പോലീസ് തഹാവൂര്‍ റാണയ്‌ക്കെതിരേ 400 പേജുള്ള അനുബന്ധ കുറ്റപത്രമാണ് സമര്‍പ്പിച്ചത്. മുംബൈ ആക്രമണ കേസിലെ നാലാമത്തെ കുറ്റപത്രമായിരുന്നു ഇത്. ആക്രമണങ്ങളില്‍ റാണയ്ക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന കുറ്റപത്രമാണിത്. 2020ല്‍ ഇന്ത്യ ഇയാളെ വിട്ടുകിട്ടുന്നതിന് ശ്രമിച്ചതിന് ശേഷമാണ് ഇത് നല്‍കിയത്. 2008 നവംബറില്‍ ആക്രമണത്തിന് മുമ്പ് റാണ രണ്ട് ദിവസം മുംബൈയിലെ ഹോട്ടലില്‍ താമസിച്ചിരുന്നുവെന്നത് ഈ കുറ്റപത്രത്തില്‍ മുംബൈ പോലീസ് വ്യക്തമാക്കി.
- വ്യാജ രേഖകളുടെ സഹായത്തോടെ മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനായ ഡെവിഡ് ഹെഡ്‌ലിക്ക് ഇന്ത്യന്‍ ടൂറിസ്റ്റ് വിസ ലഭിക്കുന്നതിന് റാണ സഹായിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. ഹെഡ്‌ലിയും റാണയും തമ്മില്‍ ഇമെയിലിലൂടെ ബന്ധപ്പെട്ടിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. അതില്‍ മുംബൈ ആക്രണത്തിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്ത ഐഎസ്‌ഐയിലെ മേജര്‍ ഇഖ്ബാലിനെക്കുറിച്ച് അവര്‍ തമ്മില്‍ സംസാരിച്ചിട്ടുണ്ട്. മേജര്‍ ഇക്ബാലുമായി റാണയ്ക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നു.
- 2019 ഡിസംബര്‍ നാലിന് റാണയെ വിട്ടുകിട്ടുന്നതിന് ഇന്ത്യ യുഎസിന് നയതന്ത്രക്കുറിപ്പ് സമര്‍പ്പിച്ചു. 2020 ജൂണ്‍ 10ന് റാണയെ വിട്ടുകിട്ടുന്നതിന്റെ ഭാഗമായി താത്കാലികമായി അറസ്റ്റ് ചെയ്യണമെന്ന് കാട്ടി പരാതി ഫയല്‍ ചെയ്തു.
- അമേരിക്കയിലെ ജോ ബൈഡന്‍ ഭരണകൂടം റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് പിന്തുണച്ചു.
- 2009 ഒക്ടോബറില്‍ യുഎസ് ലോ എന്‍ഫോഴ്‌സ്‌മെന്റ് ചിക്കാഗോയില്‍ വെച്ച് ഡേവിഡ് ഹെഡ്‌ലിയെ അറസ്റ്റ് ചെയ്തിരുന്നു.
advertisement
മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട ഒന്നിലധികം കുറ്റങ്ങളും ഡെന്‍മാര്‍ക്ക് ഗൂഢാലോചനയും ഉള്‍പ്പെടെ നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ് ഇല്ലിനോയിസില്‍ 12 തീവ്രവാദ കുറ്റങ്ങളിലും കുറ്റക്കാരനാണെന്ന് ഹെഡ്ലി സമ്മതിച്ചു. കൂടാതെ യുഎസുമായി സഹകരിക്കാനും ഹെഡ്ലി സമ്മതിച്ചു.
advertisement
advertisement
advertisement
advertisement
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 09, 2025 5:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
തഹാവൂര്‍ റാണ: മുംബൈ ഭീകരാക്രമണത്തില്‍ നേരിട്ടു പങ്കുണ്ടെന്ന് ഈ മെയില്‍ തെളിവുണ്ടായിട്ടും കുറ്റവിമുക്തനായി