'ഒരു വർഷം മുഴുവനും മുറിയിൽ പൂട്ടിയിട്ടു.. ഭ്രാന്തിനുള്ള മരുന്നുകൾ നിർബന്ധിച്ച് തന്നു'; ആമിർ ഖാനെതിരെ സഹോദരൻ്റെ ഗുരുതര ആരോപണം

Last Updated:

കുടുംബം തന്നെ നിർബന്ധിച്ച് കഴിപ്പിച്ചിരുന്ന മരുന്ന് തന്റെ ശാരീരിക ആരോഗ്യത്തെ സാരമായി ബാധിച്ചുവെന്ന് ഫൈസൽ ഖാൻ പറയുന്നു

News18
News18
നടൻ ആമിർ ഖാനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി സഹോദരൻ ഫൈസൽ ഖാൻ. തന്നെ ഒരു വർഷം മുഴവൻ ആമിറിന്റെ വീട്ടിലെ ഒരു മുറിയിൽ പൂട്ടിയിട്ടിരുന്നതായും ഭ്രാന്തിനുള്ള മരുന്നുകൾ നിർബന്ധിച്ച് കഴിപ്പിച്ചിരുന്നതായും താരം വെളിപ്പെടുത്തി. അടുത്തിടെ പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്റെ തുറന്നുപറച്ചിൽ. ആമിർ ഖാന്റെ ഇളയ സഹോദരനും നടനുമാണ് ഫൈസൽ ഖാൻ. താരം നൽകിയ അഭിമുഖത്തിലെ ചില ഭാഗങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
തനിക്ക് പാരാനോയിഡ് സ്കീസോഫ്രീനിയ ബാധിച്ചതായി ആരോപിച്ചാണ് കുടുംബം തടഞ്ഞുവച്ചതെന്ന് ഫൈസൽ പറയുന്നു. നടന്റെ വാക്കുകളുടെ പൂർണരൂപം ഇങ്ങനെ,' അവർ എന്നെ ഒരു വർഷം മുഴുവനുംആമിറിന്റെ വീട്ടിൽ പൂട്ടിയിട്ടു, നിർബന്ധിച്ച് മരുന്ന് തന്നു. എനിക്ക് സ്കീസോഫ്രീനിയ ഉണ്ടെന്നും സമൂഹത്തിന് അപകടമാണെന്നും അവർ പറഞ്ഞു, എന്റെ കുടുംബം മുഴുവനും എന്നെ ഒരു ചക്രവ്യൂഹത്തില്‍ അകപ്പെടുത്തി. കുടുംബം മുഴുവന്‍ എനിക്കെതിരായിരുന്നു. എന്നെ ഒരു ഭ്രാന്തനായാണ് അവര്‍ കണ്ടത്.' ഫൈസൽ ഖാൻ പറഞ്ഞു.
അതേസമയം, കുടുംബം തന്നെ നിർബന്ധിച്ച് കഴിപ്പിച്ചിരുന്ന മരുന്ന് തന്റെ ശാരീരിക ആരോഗ്യത്തെ സാരമായി ബാധിച്ചുവെന്ന് നടൻ പറയുന്നു. ഈ മരുന്ന് സ്ഥിരമായി കഴിച്ചത് വഴി തന്റെ ഭാരം 103 കിലോഗ്രാം വരെ കൂടി. അത്തരം സാഹചര്യത്തിൽ തന്റെ കരിയർ നിലനിർത്താൻ വളരെയധികം ബുദ്ധിമുട്ടായിരുന്നുവെന്ന് ഫൈസൽ കൂട്ടിച്ചേർത്തു.
advertisement
Summary: Actor Faisal Khan younger brother of actor Aamir Khan recently shared some dark chapters in his life. Faisal revealed that he was locked up in Aamir’s house for an entire year and forcibly given medication under the pretext that he was suffering from paranoid schizophrenia.
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഒരു വർഷം മുഴുവനും മുറിയിൽ പൂട്ടിയിട്ടു.. ഭ്രാന്തിനുള്ള മരുന്നുകൾ നിർബന്ധിച്ച് തന്നു'; ആമിർ ഖാനെതിരെ സഹോദരൻ്റെ ഗുരുതര ആരോപണം
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement