advertisement

ബുൾഡോസർ രാജ് ‌വിവാദങ്ങൾക്കിടെ ശിവഗിരിയിൽ വേദി പങ്കിട്ട് സിദ്ധരാമയ്യയും പിണറായി വിജയനും

Last Updated:

കർണാടക മുഖ്യമന്ത്രി സംസാരിക്കുമ്പോൾ വേദിയിൽ തുടരാൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിച്ച മുഖ്യമന്ത്രി പിന്നീട് ഹസ്തദാനം നൽകി മടങ്ങി

Rapid Read
ശിവഗിരി വേദിയില്‍ പിണറായിയും സിദ്ധരാമയ്യയും
ശിവഗിരി വേദിയില്‍ പിണറായിയും സിദ്ധരാമയ്യയും
തിരുവനന്തപുരം: ബെംഗളൂരുവിലെ ബുൾഡോസർ രാജ് വിവാദങ്ങൾക്കിടെ വേദി പങ്കിട്ട് കർണാടക മുഖ്യമന്ത്രി പിണറായി വിജയനും കേരള മുഖ്യമന്ത്രി പിണറായി വിജയനും. വർക്കല ശിവഗിരി തീർത്ഥാടന മഹാ സമ്മേളനത്തിലാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഒന്നിച്ചെത്തിയത്. കേരളത്തിന്റെ സാമൂഹിക- സാംസ്കാരിക ജീവിതത്തിന് ശിവഗിരി തീർത്ഥാടനം എന്നും വലിയ പ്രചോദനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ബുൾഡോസർ രാജ് വിവാദത്തിൽ കർണാടക സർക്കാരിനെ പിണറായി വിജയൻ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെ പിണറായിയെ വിമർശിച്ച് സിദ്ധരാമയ്യയും രംഗത്തെത്തിയിരുന്നു. ഇതിന് ശേഷമാണ് ഒരു വേദിയിൽ ഇരുവരും ഒന്നിച്ചെത്തിയത്. ചടങ്ങിൽ അധ്യക്ഷത വഹിക്കുന്നത് സിദ്ധരാമയ്യ ആയിരുന്നു. അധ്യക്ഷ പ്രസംഗം മാറ്റി ആദ്യം ഉദ്ഘാടനം നടത്തുകയായിരുന്നു.
ഉദ്ഘാടന പ്രസംഗത്തിന് ശേഷം ക്യാബിനറ്റ് യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ, കർണാടക മുഖ്യമന്ത്രി സംസാരിക്കുമ്പോൾ വേദിയിൽ തുടരാൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിച്ച മുഖ്യമന്ത്രി പിന്നീട് ഹസ്തദാനം നൽകി മടങ്ങി. ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ രചിച്ച പുസ്തകം സിദ്ധരാമയ്യക്ക് നൽകി അദ്ദേഹം പ്രകാശനം ചെയ്യുകയും ചെയ്തു.
advertisement
Summary: Amidst the ongoing controversy over the 'Bulldozer Raj' in Bengaluru, Kerala Chief Minister Pinarayi Vijayan and Karnataka Chief Minister Siddaramaiah shared a stage today. The two leaders came together at the Varkala Sivagiri Pilgrimage Conference.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബുൾഡോസർ രാജ് ‌വിവാദങ്ങൾക്കിടെ ശിവഗിരിയിൽ വേദി പങ്കിട്ട് സിദ്ധരാമയ്യയും പിണറായി വിജയനും
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement