advertisement

ഛത്രപതി ശിവജിയുടെ കാലത്ത് ഇലക്ട്രിക് ബള്‍ബോ? അക്ഷയ് കുമാര്‍ ചിത്രത്തിനെതിരെ ട്രോള്‍ മഴ

Last Updated:

1630 മുതൽ 1680 വരെയുള്ള കാലഘട്ടത്തില്‍ ഛത്രപതി ശിവജി മഹാരാജ് ഭരിക്കുമ്പോള്‍ ഇലക്ട്രിക് ബൾബുകൾ കണ്ടുപിടിച്ചിരുന്നോ എന്നാണ് ട്രോളന്മാരുടെ ചോദ്യം.

ബോളിവുഡ് താരം അക്ഷയ്കുമാര്‍ മറാത്ത സാമ്രാജ്യ സ്ഥാപകന്‍ ഛത്രപതി ശിവജിയുടെ വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് വീഡിയോക്കെതിരെ സോഷ്യല്‍ മീഡിയയില്‍  ട്രോള്‍ മഴ. സിനിമയിലെ അക്ഷയ് കുമാറിന്‍റെ ശിവജി ലുക്ക് വെളിപ്പെടുത്തുന്ന അനൗണ്‍സ്‌മെന്റ് വീഡിയോയില്‍ അക്ഷയ് കുമാറിന്‍റെ തലയ്ക്ക് മുകളില്‍ കാണുന്ന ഇലക്ട്രിക് ബള്‍ബുകള്‍ ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടത്.
1630 മുതൽ 1680 വരെയുള്ള കാലഘട്ടത്തില്‍ ഛത്രപതി ശിവജി മഹാരാജ് ഭരിക്കുമ്പോള്‍ ഇലക്ട്രിക് ബൾബുകൾ കണ്ടുപിടിച്ചിരുന്നോ എന്നാണ് ട്രോളന്മാരുടെ ചോദ്യം.
advertisement
ഷൂട്ടിങ് പുരോഗമിക്കുന്ന സിനിമയുടെ പ്രഖ്യാപന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ശിവജിയുടെ ഗെറ്റപ്പിലെത്തുന്ന അക്ഷയ് കുമാറിനെയാണ് വിഡിയോയില്‍ കാണാന്‍ കഴിയുന്നത്.

View this post on Instagram

A post shared by Akshay Kumar (@akshaykumar)

advertisement
‘സാമ്രാട്ട് പൃഥ്വിരാജി’ന് ശേഷം അക്ഷയ് കുമാർ വീണ്ടും ചരിത്ര പുരുഷ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് മഞ്ജരേക്കര്‍ ആണ്. വസീം ഖുറേഷി നിർമിക്കുന്ന ചിത്രം മറാഠിയിലാണ് ഒരുങ്ങുന്നത്. അക്ഷയ് കുമാറിന്റെ ആദ്യ മറാഠി ചിത്രം കൂടിയാണിത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
ഛത്രപതി ശിവജിയുടെ കാലത്ത് ഇലക്ട്രിക് ബള്‍ബോ? അക്ഷയ് കുമാര്‍ ചിത്രത്തിനെതിരെ ട്രോള്‍ മഴ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement