സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ നിന്ന് 'അമ്മ'യും മോഹൻലാലും പിന്മാറി; മാനേജ്മെന്റുമായി ഭിന്നത

Last Updated:

താരങ്ങൾക്ക് സ്വന്തം നിലയ്ക്ക് സിസിഎല്ലിൽ പങ്കെടുക്കുന്നതിന് വിലക്കില്ല

കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ നിന്ന് താര സംഘടനയായ അമ്മയും നടൻ മോഹൻലാലും പിന്മാറി. സിസിഎൽ മാനേജ്മെന്റുമായുള്ള അഭിപ്രായഭിന്നതയിലാണ് തീരുമാനം.
നോൺപ്ളെയിങ് ക്യാപ്റ്റൻ സ്ഥാനത്ത് മോഹൻലാൽ ഉണ്ടാകില്ലെന്ന് മാനേജ്മെന്റിനെ അറിയിച്ചു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഓർഗനൈസർ സ്ഥാനത്തു നിന്നാണ് അമ്മയുടെ പിന്മാറ്റം. താരങ്ങൾക്ക് സ്വന്തം നിലയ്ക്ക് സിസിഎല്ലിൽ പങ്കെടുക്കുന്നതിന് വിലക്കില്ല.
advertisement
മലയാള സിനിമാ താരങ്ങളുടെ ടീമായ കേരള സ്‌ട്രൈക്കേഴ്‌സുമായി ബന്ധമില്ലെന്നും ടീമിന്റെ അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് എന്ന പേരില്‍ നിന്നും ‘അമ്മ’ നീക്കം ചെയ്യുമെന്നും സംഘടന അറിയിച്ചു. തന്റെ ചിത്രങ്ങൾ സിസിഎല്ലിന് ഉപയോഗിക്കരുതെന്ന് മോഹൻലാൽ നിർദേശിച്ചതായാണ് റിപ്പോർട്ട്.
advertisement
നടൻ കുഞ്ചാക്കോ ബോബനാണ് കേരള സ്‌ട്രൈക്കേഴ്‌സിനെ നയിക്കുന്നത്. ഉണ്ണി മുകുന്ദന്‍, രാജീവ് പിള്ള തുടങ്ങിയ താരങ്ങളും ടീമിൽ കളിക്കുന്നുണ്ട്. 2011 -ലാണ് താര സംഘടനകള്‍ ചേര്‍ന്ന് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് തുടങ്ങുന്നത്. 2012-ലാണ് ‘അമ്മ’ ലീഗില്‍ ചേരുന്നത്.
കേരള സ്‌ട്രൈക്കേഴ്‌സുമായി അമ്മയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് അമ്മ ജന. സെക്രട്ടറി ഇടവേള ബാബു അറിയിച്ചു.
രാജ്കുമാര്‍ സേതുപതി, ഭാര്യ ശ്രിപ്രിയ, ഷാജി ജെയ്‌സന്‍ എന്നിവരാണ് ഇപ്പോള്‍ കേരള സ്‌ട്രൈക്കേഴ്‌സിന്റെ ഉടമസ്ഥര്‍. കോവിഡിനെ തുടർന്ന് മൂന്നുവർഷത്തെ ഇടവേളക്കുശേഷമാണ് സിസിഎൽ എത്തുന്നത്. 19 മത്സരങ്ങൾ ഉള്ള ടൂർണമെന്റ് ഫെബ്രുവരി 18നാണ് ആരംഭിച്ചത്. ആദ്യ രണ്ടു മത്സരങ്ങളിലും തോറ്റ കേരള സൈക്കേഴ്സിന്റെ അടുത്ത മത്സരം ഞായറാഴ്ച തിരുവനന്തപുരത്താണ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ നിന്ന് 'അമ്മ'യും മോഹൻലാലും പിന്മാറി; മാനേജ്മെന്റുമായി ഭിന്നത
Next Article
advertisement
'രാഹുൽ രാജ്യം വിട്ടൊന്നും പോയിട്ടില്ലലോ? നാലു ദിവസമായിട്ടും കണ്ടെത്താനായില്ല'; സിപിഎം-കോൺഗ്രസ് ധാരണയെന്ന് എം.ടി. രമേശ്
'രാഹുൽ രാജ്യം വിട്ടൊന്നും പോയിട്ടില്ലലോ?നാലു ദിവസമായിട്ടും കണ്ടെത്താനായില്ല';സിപിഎം-കോൺഗ്രസ് ധാരണയെന്ന് എം.ടി രമേശ്
  • രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാത്തതിൽ വിമർശനവുമായി ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി. രമേശ്.

  • രാഹുലിനെ സഹായിച്ച കോൺ​ഗ്രസുകാരെയും ഇതുവരെയും പിടികൂടിയിട്ടില്ലെന്ന് എം.ടി. രമേശ് ആരോപിച്ചു.

  • രാഹുലിനെ കണ്ടെത്താൻ നാലു ദിവസം കഴിഞ്ഞിട്ടും പൊലീസ് പരാജയപ്പെട്ടതിൽ രമേശ് സംശയം പ്രകടിപ്പിച്ചു.

View All
advertisement