'കന്മഷമില്ലാത്ത, കാലുഷ്യമില്ലാത്ത, കലർപ്പില്ലാത്ത മനുഷ്യൻ;'സിദ്ദിഖിനെകുറിച്ച് ബി. ഉണ്ണികൃഷ്ണൻ

Last Updated:

നിങ്ങൾ അവശേഷിപ്പിച്ചതെല്ലാം ഞങ്ങൾക്കൊപ്പമുണ്ടാവും; ചിരിച്ചാണ് നിങ്ങളെ യാത്രയാക്കേണ്ടത്; പക്ഷേ, ഞങ്ങൾക്കതിനു കഴിയുന്നില്ലെന്ന് ബി. ഉണ്ണികൃഷ്ണൻ കുറിച്ചു.

സംവിധായകൻ സിദ്ധീഖിന്റെ വേർപാടിൽ ഹൃദയഭേദകമായ കുറിപ്പുമായി ബി. ഉണ്ണികൃഷ്ണൻ. ഏതുവിധേനെ അളന്നാലും അതിഗംഭീരമെന്ന് വിശേഷിപ്പിക്കാവുന്ന സിനിമകൾ ചെയ്ത എഴുത്തുകാരനും സംവിധായകനുമാണ് സിദ്ദിഖെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. ചിരിയുടെ ഗുരുത്വാകർഷണം കൊണ്ട് നമ്മളെ അയാൾ അയാളിലേക്ക് ഉറപ്പിച്ചെന്നും നർമ്മം കൊണ്ട് കാപട്യങ്ങളെ നിലം പരിശാക്കിയ വ്യക്തിയാണ് അദ്ദേഹമെന്ന് ഉണ്ണിക‍ൃഷ്ണൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഏറെ പ്രിയപ്പെട്ട സിദ്ദിഖ് പോയി. എങ്ങിനെയാണ് സിദ്ദിഖിന്റെ അഭാവത്തെ അടയാളപ്പെടുത്തേണ്ടത്? ഏതുവിധേനെ അളന്നാലും അതിഗംഭീരമെന്ന് വിശേഷിപ്പിക്കാവുന്ന സിനിമകൾ ചെയ്ത എഴുത്തുകാരനും സംവിധായകനുമാണ് സിദ്ദിഖ്. “ഗോഡ്ഫാദറി”ന്റെ തിരക്കഥ, എഴുത്തു വിരുതിന്റെ ബലത്തിൽ, തുലനം ചെയ്യാൻ കഴിയുന്നതിനപ്പുറം മികവുറ്റത്. ചിരിയായിരുന്നു സിദ്ദിഖിന്റെ കൊടിക്കൂറ. സിദ്ദിഖിന്റെ വാളും പരിചയും, ചിരി തന്നെ. ചിരിയുടെ ഗുരുത്വാകർഷണം കൊണ്ട് നമ്മളെ അയാൾ അയാളിലേക്ക് ഉറപ്പിച്ചു. നർമ്മം കൊണ്ട് കാപട്യങ്ങളെ നിലം പരിശാക്കി. വൈരങ്ങളെ നിർവ്വീര്യമാക്കി.
advertisement
പരിഹാസത്തിന്റെയോ, വിദ്വേഷത്തിന്റെയോ അല്ല, കണ്ണീരിന്റെ ധാതുഗുണമായിരുന്നു സിദ്ദിഖിയൻ ചിരിയുടെ അകകാമ്പിന്. സിദ്ദിഖിന്റെ കീഴടക്കലുകൾ ആക്രമോത്സുകങ്ങളായിരുന്നില്ല. അവ സ്നേഹത്തിന്റേയും സഹനത്തിന്റേയും സൗഹൃദത്തിന്റെയും വ്യാപനമായിരുന്നു. ഒരിക്കലും ഉടയാത്ത സൗമ്യതയായിരുന്നു സിദ്ദിഖ്. കന്മഷമില്ലാത്ത, കാലുഷ്യമില്ലാത്ത, കലർപ്പില്ലാത്ത മനുഷ്യനായിരുന്നു സിദ്ദിഖ്. അങ്ങനെയാവുക, അങ്ങനെ ജീവിക്കുക ഒട്ടും എളുപ്പമല്ല. അങ്ങനെയൊരു ജീവിതം ഋജുവായി ജീവിച്ചു തീർത്ത എന്റെ പ്രിയപ്പെട്ട സിദ്ദിഖ്, നിങ്ങൾ അവശേഷിപ്പിച്ചതെല്ലാം ഞങ്ങൾക്കൊപ്പമുണ്ടാവും, എന്നും. ചിരിച്ചാണ് നിങ്ങളെ യാത്രയാക്കേണ്ടത്. പക്ഷേ, ഞങ്ങൾക്കതിനു കഴിയുന്നില്ല, ക്ഷമിക്കുക. വിട, പ്രിയ സുഹൃത്തേ…
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'കന്മഷമില്ലാത്ത, കാലുഷ്യമില്ലാത്ത, കലർപ്പില്ലാത്ത മനുഷ്യൻ;'സിദ്ദിഖിനെകുറിച്ച് ബി. ഉണ്ണികൃഷ്ണൻ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement