ജോയ് മാത്യുവും ബാലചന്ദ്രന്‍ ചുള്ളിക്കാടും ഏറ്റുമുട്ടുന്നു; ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ അധ്യക്ഷനാകാൻ

Last Updated:

സാധാരണഗതിയില്‍ പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് മത്സരത്തിന് പകരം നാമനിര്‍ദേശമായിരുന്നു പതിവ്. അതാണ് ഇത്തവണ തെറ്റിയത്

കൊച്ചി: ഫെഫ്ക റൈറ്റേഴ്‌സ് യൂണിയനില്‍ അധ്യക്ഷ സ്ഥാനത്തേക്ക് പതിവ് തെറ്റിച്ച് മത്സരത്തിന് അരങ്ങൊരുങ്ങുന്നു. കവിയും എഴുത്തുകാരനും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടും നടനും എഴുത്തുകാരനും സംവിധായകനുമായ ജോയ് മാത്യുവും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നു. ജിനു എബ്രഹാമിനെ നേരത്തെ തന്നെ എതിരില്ലാതെ സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു.
മലയാള സിനിമയിലെ നൂറോളം എഴുത്തുകാരാണ് വോട്ടർ പട്ടികയിലുള്ളത്. ഏപ്രിൽ 22നാണ് തെരഞ്ഞെടുപ്പ്.
സാധാരണഗതിയില്‍ പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് മത്സരത്തിന് പകരം നാമനിര്‍ദേശമായിരുന്നു പതിവ്. അതാണ് ഇത്തവണ തെറ്റിയത്. അധ്യക്ഷനായി മത്സരിക്കാന്‍ കേരളത്തിന്റെ സാംസ്‌കാരിക ലോകത്തെ രണ്ടു പ്രമുഖർ തന്നെ രംഗത്തിറങ്ങിയതോടെ ഫെഫ്ക അധ്യക്ഷ തിരഞ്ഞെടുപ്പ് ശ്രദ്ധയാകർഷിക്കുകയാണ്.
advertisement
ഇരുവരും തീവ്ര ഇടതുപക്ഷ സഹയാത്രികരായിരുന്നു. എങ്കിലും ഇപ്പോൾ ബാലചന്ദ്രന്‍ ചുള്ളിക്കാട് സിപിഎം സഹയാത്രികനും ജോയ് മാത്യു കടുത്ത സിപിഎം വിമർശകനുമാണ്. അത് കൊണ്ട് തന്നെ മത്സരത്തിന് രാഷ്ട്രീയ നിറവും കൈവന്നിരിക്കുകയാണ്.
എം ടി വാസുദേവന്‍ നായര്‍ അടക്കം അംഗമായ യൂണിയനാണ് ഫെഫ്ക റൈറ്റേഴ്‌സ് യൂണിന്‍. നിലവില്‍ എസ് എന്‍ സ്വാമിയാണ് അധ്യക്ഷന്‍. എന്നാല്‍ ഇത്തവണ സ്വാമി മാറി നില്‍ക്കുകയാണ്. ഫെഫ്കക്ക് കീഴില്‍ റൈറ്റേഴ്‌സ് യൂണിയന്‍ ഉണ്ടായപ്പോള്‍ ആദ്യം അതിന്റെ ജനറല്‍ സെക്രട്ടറി പ്രശസ്ത സംവിധായകനായ ബി ഉണ്ണികൃഷ്ണനായിരുന്നു. അദ്ദേഹത്തിനുശേഷം എ കെ സാജനായിരുന്നു ജനറല്‍ സെക്രട്ടറി.
advertisement
ദുബായിൽ മാധ്യമപ്രവർത്തകനായിരുന്ന കാലത്ത് മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡീയാ ഫോറത്തിന്റെ ജനറൽ സെക്രട്ടറി എന്ന നിലയിൽ ജോയ് മാത്യു ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ജോയ് മാത്യുവും ബാലചന്ദ്രന്‍ ചുള്ളിക്കാടും ഏറ്റുമുട്ടുന്നു; ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ അധ്യക്ഷനാകാൻ
Next Article
advertisement
ഐന്‍സ്റ്റീന്റെ അറിയപ്പെടാതെ പോയ പ്രണയജീവിതം; നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തല്‍
ഐന്‍സ്റ്റീന്റെ അറിയപ്പെടാതെ പോയ പ്രണയജീവിതം; നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തല്‍
  • ഐൻസ്റ്റീൻ രണ്ട് തവണ വിവാഹം കഴിക്കുകയും നിരവധി സ്ത്രീകളുമായി ബന്ധം പുലർത്തിയതും തെളിയുന്നു.

  • വിവാഹിതര ബന്ധങ്ങള്‍ കത്തുകളും ജീവചരിത്രങ്ങളും വെളിപ്പെടുത്തുന്നുവെന്ന് ഐന്‍സ്റ്റീന്‍ സമ്മതിച്ചു.

  • മിലേവയുമായുള്ള ആദ്യ വിവാഹം, എല്‍സയുമായുള്ള രണ്ടാം വിവാഹം, മറ്റ് ബന്ധങ്ങള്‍ എന്നിവ ചരിത്രം രേഖപ്പെടുത്തുന്നു.

View All
advertisement