advertisement

മമ്മൂട്ടിയുടെ 'ഭ്രമയുഗം' അന്താരാഷ്ട്രതലത്തിലേക്ക്; ഓസ്കർ അക്കാദമിയിൽ പ്രദർശിപ്പിക്കും

Last Updated:

ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഏക ഇന്ത്യന്‍ സിനിമയാണ് 'ഭ്രമയുഗം'. 2026 ഫെബ്രുവരി 12നാണ് ചിത്രം പ്രദര്‍ശിപ്പിക്കുക

ഭ്രമയുഗം
ഭ്രമയുഗം
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നേട്ടങ്ങളുടെ നിറവില്‍ നില്‍ക്കുന്ന മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' അന്താരാഷ്ട്ര വേദിയിലേക്ക്. ലോസ് ഏഞ്ചലിസിലെ ഓസ്‌കര്‍ അക്കാദമി മ്യൂസിയത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. അക്കാമദി മ്യൂസിയത്തിന്റെ 'വേര്‍ ഫോറസ്റ്റ് മീറ്റ്‌സ് ദ സീ' വിഭാഗത്തിലായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക. ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഏക ഇന്ത്യന്‍ സിനിമയാണ് 'ഭ്രമയുഗം'. 2026 ഫെബ്രുവരി 12നാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ജനുവരി പത്തുമുതല്‍ ഫെബ്രുവരി 12 വരേയാണ് 'വേര്‍ ഫോറസ്റ്റ് മീറ്റ്‌സ് ദ സീ' പരമ്പര.
ലോസ് ഏഞ്ചൽസിലെ അക്കാദമി മ്യൂസിയം ഓഫ് മോഷൻ പിക്ചേഴ്സിൽ 2026 ഫെബ്രുവരി 12ന് നടക്കുന്ന "Where the Forest Meets the Sea" എന്ന ചലച്ചിത്ര പരമ്പരയിൽ പ്രദർശിപ്പിക്കുന്ന ഒരേയൊരു ഇന്ത്യൻ ചിത്രമായി #Bramayugam തെരഞ്ഞെടുത്തു എന്ന വിവരം സന്തോഷത്തോടെ പങ്കുവെക്കുന്നു. #Bramayugam-ന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ടീമിനും ഇത് മറ്റൊരു അഭിമാന നിമിഷമാണ്- വിവരം പങ്കുവച്ച്കൊണ്ട് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
advertisement
നേരത്തേയും ചിത്രം രാജ്യാന്തരതലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇംഗ്ലണ്ടിലെ ഫണ്‍ഹാമിലെ യൂണിവേഴ്‌സിറ്റി ഫോര്‍ ദ ക്രിയേറ്റീവ് ആര്‍ട്‌സില്‍ ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ്ങിനെക്കുറിച്ച് പഠിപ്പിച്ചിരുന്നു. ലെറ്റര്‍ബോക്‌സിഡിന്റെ 2024‌ലെ ലോകത്തെ മികച്ച ഹൊറര്‍ ചിത്രങ്ങളുടെ പട്ടികയില്‍ ചിത്രം രണ്ടാമതെത്തിയിരുന്നു.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈനോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ നിര്‍മിക്കപ്പെട്ട ചിത്രം രാഹുല്‍ സദാശിവനാണ് സംവിധാനംചെയ്തത്. പതിനേഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന 'ഭ്രമയുഗ'ത്തില്‍ മമ്മൂട്ടി കൊടുമണ്‍ പോറ്റി എന്ന പ്രതിനായകനെ അവതരിപ്പിക്കുന്നു. രാഷ്ട്രീയ, ജാതി വ്യവസ്ഥകള്‍ മൂലം പാണന്‍ സമുദായം നേരിട്ട അടിച്ചമര്‍ത്തലുകളെ ഒരു നാടോടിക്കഥപോലെ ചിത്രം അവതരിപ്പിക്കുന്നു. മലയാളത്തില്‍ വളരെക്കാലത്തിനുശേഷം എത്തുന്ന മുഴുനീള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമെന്ന പ്രത്യേകതകൂടിയുണ്ട് ഭ്രമയുഗത്തിന്.
advertisement
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ നാലെണ്ണമാണ് 'ഭ്രമയുഗം' കരസ്ഥമാക്കിയത്. മികച്ച നടനായി ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടു. സ്വഭാവ നടന്‍ (സിദ്ധാര്‍ഥ് ഭരതന്‍), പശ്ചാത്തലസംഗീതം (ക്രിസ്റ്റോ സേവ്യര്‍), മേക്കപ്പ് (റോണക്‌സ് സേവ്യര്‍) എന്നീ പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
മമ്മൂട്ടിയുടെ 'ഭ്രമയുഗം' അന്താരാഷ്ട്രതലത്തിലേക്ക്; ഓസ്കർ അക്കാദമിയിൽ പ്രദർശിപ്പിക്കും
Next Article
advertisement
'സ്നേഹത്തള്ളാണെങ്കിലും സ്നേഹത്തല്ലാണെങ്കിലും ദോഷം തന്നെ'; ഇലക്ഷൻ ജയിക്കാൻ സഹായിക്കില്ല; കെ മുരളീധരന്‍
'സ്നേഹത്തള്ളാണെങ്കിലും സ്നേഹത്തല്ലാണെങ്കിലും ദോഷം തന്നെ'; ഇലക്ഷൻ ജയിക്കാൻ സഹായിക്കില്ല; കെ മുരളീധരന്‍
  • കെ മുരളീധരൻ പറഞ്ഞു സ്‌നേഹത്തള്ളലും സ്‌നേഹത്തല്ലലും തിരഞ്ഞെടുപ്പിൽ ദോഷം ചെയ്യുമെന്ന് വ്യക്തമാക്കി

  • കുറ്റ്യാടിയിൽ ജാഥാ വേദിയിൽ ഷാഫി പറമ്പിൽ പ്രസംഗം വിസമ്മതിച്ചതോടെ ചെറിയ തർക്കം ഉണ്ടായി

  • വി.ഡി. സതീശൻ: സംഭവങ്ങൾ കുടുംബകാര്യങ്ങൾ; തെറ്റായ പ്രചാരണം വിശ്വാസ്യത തകർക്കും.

View All
advertisement