Jeethu Joseph | വീണ്ടും വരുന്നു; നേരിന് ശേഷം ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രം ഉടൻ പ്രഖ്യാപിക്കും

Last Updated:

ചിത്രത്തിന്റെ സംവിധായകൻ ജീത്തു ജോസഫിന്റെ തന്നെ പ്രധാന സംവിധാന സഹായിയായിരുന്ന ശിഷ്യൻ കൂടിയായ അർഫാസ് അയ്യൂബാണ്

'നേര്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ജീത്തു ജോസഫ് അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് പോസ്റ്റർ ജനുവരി 2ന് പുറത്തിറങ്ങും. മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ് ബജറ്റ് സിനിമയായ മോഹൻലാൽ നായകനായി എത്തുന്ന റാം എന്ന ചിത്രത്തിന്റെ നിർമ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി. പിള്ളയുടെ റിലീസിനെത്തുന്ന ആദ്യ മലയാള ചിത്രമായിരിക്കും ഇത്.
ചിത്രത്തിന്റെ സംവിധായകൻ ജീത്തു ജോസഫിന്റെ തന്നെ പ്രധാന സംവിധാന സഹായിയായിരുന്ന ശിഷ്യൻ കൂടിയായ അർഫാസ് അയ്യൂബാണ്. താരനിരയിലും ടെക്നിക്കൽ ടീമിലും ഗംഭീരനിര തന്നെയുണ്ടെന്നാണ് അറിവ്. ദുൽഖറിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ 'സീതാരാമത്തിന്റെ' സംഗീതസംവിധായകയും കൂടിയായ വിശാൽ ചന്ദ്രശേഖർ ആണ് ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത്. പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്.
ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ 50 കോടി ക്ലബ്ബിൽ ടം നേടിയ ചിത്രമാണ് മോഹൻലാൽ നായകനായി, ജീത്തു ജോസഫ് സംവിധാനം നിർവഹിച്ച 'നേര്' എന്ന ലീഗൽ ത്രില്ലർ. അനശ്വര രാജൻ ഈ സിനിമയിൽ മികച്ച പ്രകടനം കാഴ്ചവച്ച മറ്റൊരു താരമാണ്. ശാന്തിമായ ദേവി, ജീത്തു ജോസഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയുമൊരുക്കിയത്.
advertisement
Summary: Jeethu Joseph to present a Malayalam movie soon after the release and success of Neru. Further announcement of the film is slated for January 2, 2024. Arfas Ayoob, a directorial assistant of Jeethu Joseph is directing the movie. Vishal Chandrasekhar is weaving music
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Jeethu Joseph | വീണ്ടും വരുന്നു; നേരിന് ശേഷം ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രം ഉടൻ പ്രഖ്യാപിക്കും
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement