മമ്മൂട്ടിക്ക് തമിഴിന്റെ ആദരം; പേരൻപിലെ അഭിനയത്തിന് മികച്ചനടനുള്ള ന്യൂസ് 18 മഗുഡം പുരസ്ക്കാരം

Last Updated:

സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷമായ ശാരീരിക വൈകാരികാവസ്ഥയിലുള്ള പെൺകുട്ടിയുടെ അച്ഛനായ അമുദൻ എന്ന കഥാപാത്രത്തെയാണ് പേരൻപിൽ മമ്മൂട്ടി അവതരിപ്പിച്ചത്. ..

ചെന്നൈ: പേരൻപിലെ അഭിനയത്തിന് മികച്ച നടനുള്ള ന്യൂസ് 18 തമിഴ്നാട് മഗുഡം പുരസ്ക്കാരം മമ്മൂട്ടിക്ക്. പേരൻപ് ഒരുക്കിയ ചെയ്ത റാം ആണ് മികച്ച സംവിധായകൻ. കനാ എന്ന ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യ രാജേഷാണ് മികച്ച നടക്കുള്ള പുരസ്ക്കാരം സ്വന്തമാക്കിയത്. കമലഹാസനാണ് മമ്മൂട്ടിക്ക് പുരസ്ക്കാരം സമ്മാനിച്ചത്.
സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷമായ ശാരീരിക വൈകാരികാവസ്ഥയിലുള്ള പെൺകുട്ടിയുടെ അച്ഛനായ അമുദൻ എന്ന കഥാപാത്രത്തെയാണ് പേരൻപിൽ മമ്മൂട്ടി അവതരിപ്പിച്ചത്. ഏറെ നിരൂപകപ്രശംസ നേടിയതായിരുന്നു പേരൻപിലെ മമ്മൂട്ടിയുടെ അഭിനയം. സാധനയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി വേഷമിട്ടത്.
ഗ്രാമത്തിൽ നിന്ന് ക്രിക്കറ്റ് താരമായി വളർന്നുവരുന്ന പെൺകുട്ടിയുടെ കഥ പറയുന്ന കനായിൽ ശ്രദ്ധേയമായ അഭിനയമാണ് ഐശ്വര്യ രാജേഷ് കാഴ്ചവെച്ചത്. ശിവകാർത്തികേയനാണ് ചിത്രം നിർമ്മിച്ചത്.
ഗായിക സുധ രഘുനാഥൻ, ഡി ജയകുമാർ, ജയരാജൻ, നടി ഗൌതമി, കറു പളനിയപ്പൻ, സുരേഷ് മഹാലിംഗം, വസന്തബാലൻ, യുഗഭാരതി എന്നിവർ ഉൾപ്പെട്ട ജ്യൂറിയാണ് പുരസ്ക്കാരജേതാക്കളെ നിശ്ചയിച്ചത്.
advertisement
വിജയ് സേതുപതി, ഖുഷ്ബൂ സുന്ദർ, ഗൌതമി തുടങ്ങി നിരവധി പ്രമുഖർ പുരസ്ക്കാരവിതരണ ചടങ്ങിൽ പങ്കെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Film/
മമ്മൂട്ടിക്ക് തമിഴിന്റെ ആദരം; പേരൻപിലെ അഭിനയത്തിന് മികച്ചനടനുള്ള ന്യൂസ് 18 മഗുഡം പുരസ്ക്കാരം
Next Article
advertisement
'ശബരിമലയിലെ ദ്വാരപാലക ശിൽപം സംസ്ഥാനത്തെ കോടീശ്വരന് വിറ്റു; ആരുടെ വീട്ടിലാണുള്ളതെന്ന് സിപിഎം വ്യക്തമാക്കണം': വി ഡി സതീശൻ
'ശബരിമലയിലെ ദ്വാരപാലക ശിൽപം സംസ്ഥാനത്തെ കോടീശ്വരന് വിറ്റു; ആരുടെ വീട്ടിലാണുള്ളതെന്ന് സിപിഎം വ്യക്തമാക്കണം'
  • ശബരിമലയിലെ ദ്വാരപാലക ശിൽപം കോടികൾക്ക് വിറ്റതിൽ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് വി ഡി സതീശൻ.

  • ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും അനുമതിയോടെ ദ്വാരപാലക ശിൽപം വിറ്റതിൽ പ്രതിപക്ഷം പ്രതിഷേധിക്കുന്നു.

  • ദേവസ്വം മന്ത്രി രാജിവെക്കണമെന്നും, ബോർഡ് പ്രസിഡന്‍റിനെ പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

View All
advertisement