മമ്മൂട്ടിക്ക് തമിഴിന്റെ ആദരം; പേരൻപിലെ അഭിനയത്തിന് മികച്ചനടനുള്ള ന്യൂസ് 18 മഗുഡം പുരസ്ക്കാരം

Last Updated:

സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷമായ ശാരീരിക വൈകാരികാവസ്ഥയിലുള്ള പെൺകുട്ടിയുടെ അച്ഛനായ അമുദൻ എന്ന കഥാപാത്രത്തെയാണ് പേരൻപിൽ മമ്മൂട്ടി അവതരിപ്പിച്ചത്. ..

ചെന്നൈ: പേരൻപിലെ അഭിനയത്തിന് മികച്ച നടനുള്ള ന്യൂസ് 18 തമിഴ്നാട് മഗുഡം പുരസ്ക്കാരം മമ്മൂട്ടിക്ക്. പേരൻപ് ഒരുക്കിയ ചെയ്ത റാം ആണ് മികച്ച സംവിധായകൻ. കനാ എന്ന ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യ രാജേഷാണ് മികച്ച നടക്കുള്ള പുരസ്ക്കാരം സ്വന്തമാക്കിയത്. കമലഹാസനാണ് മമ്മൂട്ടിക്ക് പുരസ്ക്കാരം സമ്മാനിച്ചത്.
സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷമായ ശാരീരിക വൈകാരികാവസ്ഥയിലുള്ള പെൺകുട്ടിയുടെ അച്ഛനായ അമുദൻ എന്ന കഥാപാത്രത്തെയാണ് പേരൻപിൽ മമ്മൂട്ടി അവതരിപ്പിച്ചത്. ഏറെ നിരൂപകപ്രശംസ നേടിയതായിരുന്നു പേരൻപിലെ മമ്മൂട്ടിയുടെ അഭിനയം. സാധനയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി വേഷമിട്ടത്.
ഗ്രാമത്തിൽ നിന്ന് ക്രിക്കറ്റ് താരമായി വളർന്നുവരുന്ന പെൺകുട്ടിയുടെ കഥ പറയുന്ന കനായിൽ ശ്രദ്ധേയമായ അഭിനയമാണ് ഐശ്വര്യ രാജേഷ് കാഴ്ചവെച്ചത്. ശിവകാർത്തികേയനാണ് ചിത്രം നിർമ്മിച്ചത്.
ഗായിക സുധ രഘുനാഥൻ, ഡി ജയകുമാർ, ജയരാജൻ, നടി ഗൌതമി, കറു പളനിയപ്പൻ, സുരേഷ് മഹാലിംഗം, വസന്തബാലൻ, യുഗഭാരതി എന്നിവർ ഉൾപ്പെട്ട ജ്യൂറിയാണ് പുരസ്ക്കാരജേതാക്കളെ നിശ്ചയിച്ചത്.
advertisement
വിജയ് സേതുപതി, ഖുഷ്ബൂ സുന്ദർ, ഗൌതമി തുടങ്ങി നിരവധി പ്രമുഖർ പുരസ്ക്കാരവിതരണ ചടങ്ങിൽ പങ്കെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Film/
മമ്മൂട്ടിക്ക് തമിഴിന്റെ ആദരം; പേരൻപിലെ അഭിനയത്തിന് മികച്ചനടനുള്ള ന്യൂസ് 18 മഗുഡം പുരസ്ക്കാരം
Next Article
advertisement
ഫിന്‍ലാന്‍ഡ് പാക്കിസ്ഥാനിലെ എംബസി അടച്ചു പൂട്ടുന്നതിന് പിന്നിൽ ഇന്ത്യയുമായുള്ള സൗഹൃദമോ?
ഫിന്‍ലാന്‍ഡ് പാക്കിസ്ഥാനിലെ എംബസി അടച്ചു പൂട്ടുന്നതിന് പിന്നിൽ ഇന്ത്യയുമായുള്ള സൗഹൃദമോ?
  • 2026 ആകുമ്പോഴേക്കും പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍ എന്നിവിടങ്ങളിലെ എംബസികള്‍ അടയ്ക്കും.

  • ഫിന്‍ലാന്‍ഡ് വിദേശനയവും സാമ്പത്തിക മുന്‍ഗണനകളും പരിഗണിച്ച് എംബസികള്‍ അടയ്ക്കാനുള്ള തീരുമാനം എടുത്തു.

  • ഇന്ത്യയുമായുള്ള സൗഹൃദം വർധിപ്പിച്ച് PR അവസരങ്ങൾ നൽകാൻ ഫിന്‍ലാന്‍ഡ് കുടിയേറ്റ നടപടിക്രമങ്ങൾ പരിഷ്‌കരിച്ചു.

View All
advertisement