ഒരു കട്ടില്‍, ഒരു മുറി... ഒരു പെണ്ണും ഒരാണും; വീണ്ടും തിരക്കഥയെഴുതി രഘുനാഥ് പലേരി

Last Updated:

Raghunath Paleri is back writing script with Oru Kattil Oru Muri Oru Pennum Oraanum | പുതിയ രചന പരിചയപ്പെടുത്തി രഘുനാഥ് പലേരി

മൈ ഡിയർ കുട്ടിച്ചാത്തനും, മഴവിൽ കാവടിയും, പൊന്മുട്ടയിടുന്ന താറാവും പിറന്ന തൂലികയിൽ നിന്നും ഇനി 'ഒരു കട്ടില്‍, ഒരു മുറി... ഒരു പെണ്ണും ഒരാണും'. രഘുനാഥ് പലേരിയുടെ പുതിയ രചനയാണിത്. പുതിയ തിരക്കഥ ഒരുങ്ങിയതായി അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
"ഒരു കഥ മനസ്സിൽ കറക്കിയടിച്ചൊരു തിരക്കഥ എഴുതി. ശ്രീ ഷാനവാസ് ബാവക്കുട്ടിക്ക് ഇന്നലെ നൽകി. രുഗ്മാംഗദൻറെയും പാരിജാതമെന്ന വനജയുടെയും അവർക്കിടയിലെ ചന്ദ്രതേജസ്സായി വിലസുന്ന അക്കമ്മയുടെയും ഹൈദരാലിക്കയുടെയും മൂത്താശാരിയുടെയും ഗാംഗുലിയുടെയും മാത്തച്ചൻറെയും ദേവൂട്ടിയുടെയും, ഓട്ടോറിക്ഷാ അഛൻറെയും, അമ്മക്ക് ചിമനെല്ലിക്ക പറിച്ചു നൽകി പ്രണയം പുഷ്പ്പിക്കുന്ന, അഛൻറെയും എല്ലാം ചേർന്നുള്ളൊരു ജീവിത തിരക്കഥ. ഷാനവാസ് അത് പ്രകാശമാനമാക്കട്ടെ.  എന്നെ അദ്രുമാനിലേക്ക് വെളിച്ചംപോൽ നടത്തിച്ചത് ഷാനവാസാണ്. ഇതൊരു ദക്ഷിണ." അദ്ദേഹം കുറിച്ചു.
ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്ത 'തൊട്ടപ്പൻ' എന്ന ചിത്രത്തിൽ രഘുനാഥ് പലേരി അഭിനയിച്ചിരുന്നു.
advertisement
ഒന്ന് മുതൽ പൂജ്യം വരെ, വിസ്മയം തുടങ്ങിയ ചിത്രങ്ങൾ രഘുനാഥ് പലേരി സംവിധാനം ചെയ്തിട്ടുണ്ട്. 1983ലെ 'നസീമ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമാരംഗത്ത് കടന്നു വന്നത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ഒരു കട്ടില്‍, ഒരു മുറി... ഒരു പെണ്ണും ഒരാണും; വീണ്ടും തിരക്കഥയെഴുതി രഘുനാഥ് പലേരി
Next Article
advertisement
'സ്വന്തം ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധിക്കുന്നതാകും നല്ലത്': ഉമർ ഖാലിദ് വിഷയത്തിൽ സോഹ്‌റാൻ മംദാനിക്ക് ഇന്ത്യയുടെ മറുപടി
'സ്വന്തം കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതാകും നല്ലത്': ഉമർ ഖാലിദ് വിഷയത്തിൽ സോഹ്‌റാൻ മംദാനിക്ക് ഇന്ത്യയുടെ മറുപടി
  • 2020-ലെ ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ ഉമർ ഖാലിദിന് മേയർ മംദാനി അയച്ച കത്ത് ഇന്ത്യ വിമർശിച്ചു.

  • മറ്റ് രാജ്യങ്ങളിലെ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

  • ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും സുപ്രീം കോടതി ജാമ്യം നിഷേധിച്ചെന്നും കേസ് നിലനിൽക്കുന്നതായി കോടതി പറഞ്ഞു.

View All
advertisement