Kavalan | റിലീസ് ചെയ്തിട്ട് 11 വർഷം; വിജയ് ചിത്രം 'കാവലൻ' റീ-റിലീസ് ഫെബ്രുവരിയിൽ

Last Updated:

2011 ജനുവരി 15ന് സിദ്ദിഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ തമിഴ് ചിത്രം 11 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും തിയറ്ററുകളിലെത്തുന്നത്

കാവലൻ
കാവലൻ
ഇളയദളപതി വിജയിയുടെ (Ilayathalkapathy Vijay) സിൽവർ ജൂബിലി ചിത്രം ‘കാവലൻ’ (Kavalan) റീ- റിലീസിനൊരുങ്ങുന്നു. ഫെബ്രുവരി 10ന് തിയേറ്റർ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രം 100ലധികം സെന്ററുകളിലായിട്ടാണ് പ്രദർശനത്തിനെത്തുന്നത്. 2011 ജനുവരി 15ന് സിദ്ദിഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ തമിഴ് ചിത്രം 11 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും തിയറ്ററുകളിലെത്തുന്നത്. അസിനും മിത്രാ കുരിയനുമാണ് ചിത്രത്തിലെ നായികമാർ.
സിദ്ദിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാള ചിത്രം ‘ബോഡി​ഗാർഡ്’ന്റെ തമിഴ് റീമേക്കാണ് ‘കാവലൻ’. ദിലീപും നയൻതാരയും ജോ‍ഡികളായെത്തിയ ‘ബോഡി​ഗാർഡ്’ വലിയ രീതിയിൽ പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ സൽമാൻ ഖാനും കരീന കപൂറുമാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ‘ബോഡി​ഗാർഡ്’ മലയാളം ജോണി സാ​ഗരികയും തമിഴ് പതിപ്പായ ‘കാവലൻ’ സി റോമേഷ് ബാബുവുമാണ് നിർമ്മിച്ചത്. കൊച്ചി, മലബാർ ഏരിയകളിൽ സാൻഹ ആർട്സ് റിലീസും തിരുവനന്തപുരത്ത് എസ്.എം.കെ റിലീസും ചിത്രം പ്രദർശനത്തിനെത്തിക്കും. വാർത്താപ്രചരണം- പി. ശിവപ്രസാദ്.
advertisement
Summary: In February 2023, Kavalan, a film with Ilayathalapathy Vijay, Asin, and Mitra Kurien in the lead, will receive a second theatrical release. Kavalan is a remake of the Malayalam film Bodyguard directed by Siddhique. The Malayalam version, which had actors Dileep and Nayanthara in the lead parts, was a huge commercial success
മലയാളം വാർത്തകൾ/ വാർത്ത/Film/
Kavalan | റിലീസ് ചെയ്തിട്ട് 11 വർഷം; വിജയ് ചിത്രം 'കാവലൻ' റീ-റിലീസ് ഫെബ്രുവരിയിൽ
Next Article
advertisement
Lokah| എഴുതി സംവിധാനം ചെയ്ത വ്യക്തിയെക്കുറിച്ച് ആരും പറയാത്തതെന്തുകൊണ്ട്?; 'ലോക' ക്രെഡിറ്റ് വിവാദത്തിൽ രൂപേഷ് പീതാംബരന്‍
എഴുതി സംവിധാനം ചെയ്ത വ്യക്തിയെക്കുറിച്ച് ആരും പറയാത്തതെന്തുകൊണ്ട്?; 'ലോക' ക്രെഡിറ്റ് വിവാദത്തിൽ രൂപേഷ് പീതാംബരന്‍
  • 'ലോക' സിനിമയുടെ വിജയത്തിന്റെ ക്രെഡിറ്റിനെ ചൊല്ലിയുള്ള വിവാദത്തിൽ രൂപേഷ് പീതാംബരൻ പ്രതികരിച്ചു.

  • സിനിമയുടെ വിജയത്തിൽ സംവിധായകന്റെ സംഭാവനയെ കുറിച്ച് ആരും പറയാത്തതിനെ കുറിച്ച് രൂപേഷ് ചോദിച്ചു.

  • ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു രൂപേഷ് പീതാംബരന്റെ പ്രതികരണം, സംവിധായകന്റെ സംഭാവനയെ കുറിച്ച്.

View All
advertisement