advertisement

ട്രോളുകൾ ആഘോഷിക്കുന്ന പൊളി ശരത് ആരാണ്?

Last Updated:

Who is the celebrated Poli Sarath in social media trolls? | പൊളി ശരത് എന്ന വ്യക്തിയെ ആർക്കും കാണാൻ കഴിയില്ല എന്നതാണ് വാസ്തവം

രമണനെയും, പ്യാരിയെയും, കുഞ്ഞാവയെയും, ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും എന്തിനേറെ പറയുന്നു ഐസിസിനെ വരെ ട്രോളിയ ട്രോൾ ലോകത്തു പുത്തൻ താരോദയം; പൊളി ശരത്. സാധാരണ ഗതിയിൽ അതി പ്രശസ്തരായ ആൾക്കാരോ, സംഭവങ്ങളോ ചർച്ചാ വിഷയങ്ങളോ ഇടം പിടിക്കുന്ന ട്രോൾ സ്‌പെയ്‌സിൽ പൊളി ശരത് താരമായിട്ട് അധിക കാലം ആയിട്ടില്ല. കാര്യം മനസ്സിലാകാത്തവർ ഇപ്പോഴും പൊളി ശരത് ആരെന്നു ഇന്റർനെറ്റിൽ പരതുകയുമാവാം. എന്നാൽ പൊളി ശരത് എന്ന വ്യക്തിയെ ആർക്കും കാണാൻ കഴിയില്ല എന്നതാണ് വാസ്തവം.
ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ സജിയും, ബോബിയും, ബോണിയും ഉൾപ്പെടുന്ന കുമ്പളങ്ങി നൈറ്റ്സിലെ ഒരു രംഗത്താണ് പൊളി ശരത് കടന്നു വരുന്നത്. എന്നാൽ പൊളി ശരത്തിന് ഒരു മുഖം ഇതിനിടയിൽ നിന്നും തപ്പിയെടുക്കാൻ ആവില്ല. ഇതിൽ സൗബിൻ, ഷെയ്ൻ, ശ്രീനാഥ് ഭാസി എന്നിവർ ഉൾപ്പെടുന്ന ബാർ രംഗത്തിലെ ഒരു ഡയലോഗിൽ മാത്രം കടന്നു വരുന്നയാളാണ് പൊളി ശരത്. ഒരു വിഷ്വലിലും ഇയാളെ കാണുന്നില്ല.
കുമ്പളങ്ങി നൈറ്റ്സ് ഇക്കഴിഞ്ഞ ആഴ്ച ടി.വി.യിൽ പ്രക്ഷേപണം ചെയ്ത ശേഷമാണ് പൊളി ശരത് ട്രോൾ താരമാവുന്നത്. എന്തിനും ഏതിനും വിളിക്കാവുന്ന, അല്ലെങ്കിൽ സകലകളെ വല്ലഭനായ വ്യക്തി എന്ന നിലയിലാണ് പൊളി ശരത് ഇവിടങ്ങളിൽ പ്രശസ്തനാവുന്നത്. എന്തായാലും പൊളി ശരത് വൻ ആരാധക വൃന്ദത്തെ നേടിയിട്ടുണ്ട്.
advertisement
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
ട്രോളുകൾ ആഘോഷിക്കുന്ന പൊളി ശരത് ആരാണ്?
Next Article
advertisement
ഭാര്യ ലൈംഗികമായി പീഡിപ്പിക്കുന്നു; അശ്ലീല വീഡിയോ കണ്ട് സുഹൃത്തിനൊപ്പം ബന്ധത്തിന് നിർബന്ധിക്കുന്നു; പരാതിയുമായി ഭർത്താവ്
ഭാര്യ പീഡിപ്പിക്കുന്നു; അശ്ലീല വീഡിയോ കണ്ട് സുഹൃത്തിനൊപ്പം ബന്ധത്തിന് നിർബന്ധിക്കുന്നു; പരാതിയുമായി ഭർത്താവ്
  • ബെംഗളൂരു സ്വദേശി ഭാര്യയും ബന്ധുക്കളും ലൈംഗിക പീഡനം, വഞ്ചന, സാമ്പത്തിക ചതിയുമായി പരാതി നൽകി

  • അശ്ലീല വീഡിയോകൾ അയച്ച് അതുപോലെ ചെയ്യാൻ നിർബന്ധം, സുഹൃത്തിനൊപ്പം ബന്ധം പ്രേരിപ്പിച്ചതും ആരോപണം

  • ഭാര്യയുടെ പക്കലിൽ സ്വർണാഭരണങ്ങൾ, പാസ്‌പോർട്ട്, സർട്ടിഫിക്കറ്റുകൾ, വിവാഹ ചിത്രങ്ങൾ നശിപ്പിച്ചതും ആരോപിച്ചു

View All
advertisement