'മനഃപൂർവം സിനിമകളെ നശിപ്പിക്കാൻ ശ്രമം'; ആദ്യ മൂന്ന് ദിവസം റിവ്യൂകൾ തടയണമെന്ന ആവശ്യവുമായി നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയിൽ

Last Updated:

സിനിമകളെ നശിപ്പിക്കാനുള്ള മനഃപൂർവമായ ശ്രമമാണ് റിവ്യൂവർമാർ നടത്തുന്നതെന്നും വേട്ടയ്യൻ, കങ്കുവ, ഇന്ത്യൻ 2 സിനിമകൾ ഉദാഹരണമാണെന്നും നിർമാതാക്കൾ ഹർജിയിൽ പറയുന്നു

News18
News18
ചെന്നൈ: സിനിമാ റിവ്യൂകൾ തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ തമിഴ് നിർമാതാക്കളുടെ സംഘടന ഹർജി നൽകി. ഒരു സിനിമ റിലീസ് ചെയ്‌ത് ആദ്യ മൂന്ന് ദിവസം സോഷ്യൽ മീഡിയ റിവ്യൂകൾ അനുവദിക്കരുതെന്നും ഇക്കാര്യത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
സിനിമകളെ നശിപ്പിക്കാനുള്ള മനഃപൂർവമായ ശ്രമമാണ് റിവ്യൂവർമാർ നടത്തുന്നതെന്നും വേട്ടയ്യൻ, കങ്കുവ, ഇന്ത്യൻ 2 സിനിമകൾ ഉദാഹരണമാണെന്നും നിർമാതാക്കൾ ഹർജിയിൽ പറയുന്നു. തമിഴ്‌നാട്ടിൽ സമീപകാലത്ത് റിലീസ് ചെയ്‌ത രജനികാന്ത് ചിത്രം വേട്ടയ്യൻ, കമൽഹാസന്റെ ഇന്ത്യൻ 2 തുടങ്ങിയ ബി​ഗ് ബഡ്‌ജറ്റ് സിനിമകൾ പ്രതീക്ഷിച്ച കളക്ഷനുകൾ നേടിയിരുന്നില്ല. സൂര്യയുടെ കങ്കുവ റിലീസ് ചെയ്ത് ആദ്യ ഷോയുടെ ഇടവേളയിൽ തന്നെ നെ​ഗറ്റീവ് റിവ്യൂകൾ വന്നിരുന്നു. സിനിമയുടെ വലിയ പരാജയത്തിലേക്ക് ഇത് നയിക്കുകയും ചെയ്തു. ഇക്കാര്യം നിർമാതാക്കൾക്കിടയില്‍ വലിയ ചർച്ചയായി.
advertisement
advertisement
തിയേറ്ററുകൾക്കുള്ളിൽ വന്ന് യൂട്യൂബർമാർ റിവ്യൂ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് തിയേറ്റർ ഉടമകൾക്ക് നിർമാതാക്കളുടെ സംഘടന കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മദ്രാസ് ഹൈക്കോടതിയിൽ ഹർജിയുമായി നിർമാതാക്കൾ എത്തിയിരിക്കുന്നത്. ഹർജി ഇന്ന് കോടതി പരിഗണിക്കുമെന്നാണ് വിവരം.
അടുത്തിടെ മലയാള സിനിമാ നിർമാതാക്കളും റിവ്യൂകൾക്കെതിരെ രംഗത്തെത്തിയിരുന്നു. റിവ്യൂ ബോംബിംഗിനെതിരെ നിർമാതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയും അമിക്കസ് ക്യൂറിയെ നിയമിക്കുകയും ചെയ്‌തിരുന്നു. ഒപ്പം മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിരുന്നു. യൂട്യൂബ് റിവ്യൂവറായ അശ്വന്ത് കോക്ക് അടക്കമുള്ളവർക്കെതിരെ പരാതിയുമായി നിരവധി നിർമാതാക്കൾ രംഗത്തെത്തുകയായിരുന്നു.
advertisement
Summary: Tamil Film Active Producers Association (TFAPA) filed a writ petition in Madras High Court seeking a ban on movie reviews for three days from release on social media platforms such as YouTube, Facebook, Instagram and X.
മലയാളം വാർത്തകൾ/ വാർത്ത/Film/
'മനഃപൂർവം സിനിമകളെ നശിപ്പിക്കാൻ ശ്രമം'; ആദ്യ മൂന്ന് ദിവസം റിവ്യൂകൾ തടയണമെന്ന ആവശ്യവുമായി നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയിൽ
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement