advertisement

COVID 19 | സൗദിയില്‍ 21 ദിവസത്തേക്ക് കർഫ്യു

Last Updated:

കർഫ്യു കര്‍ശനമായി തന്നെ നടപ്പാക്കാനുള്ള എല്ലാ നടപടികളും ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ഇതിനായി സിവിൽ-മിലിട്ടറി സംവിധാനങ്ങളുടെ സഹകരണവും ആവശ്യപ്പെട്ടിട്ടുണ്ട്

റിയാദ്: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സൗദിയിൽ കർഫ്യു പ്രഖ്യാപിച്ചു. 21 ദി‌വസേത്തേക്കാണ് ഭാഗിക നിരോധനാജ്ഞ. വൈകിട്ട് ഏഴ് മുതൽ പിറ്റേന്ന് പുലർച്ചെ ആറ് മണി വരെയാണ് കര്‍ഫ്യു. ഉത്തരവ് ഇന്ന് വൈകുന്നേരം മുതൽ പ്രാബല്യത്തിൽ വരും.
രാജ്യത്ത് കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് സൗദി കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടന്നത്. കർഫ്യു പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് സല്‍മാൻ രാജാവാണ് പുറത്തിറക്കിയത്. സൗദിയിൽ കഴിഞ്ഞ ദിവസം മാത്രം 119 കോവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 511 ആയി ഉയർന്നിരുന്നു. ഗൾഫ് രാഷ്ട്രങ്ങളിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതും സൗദിയിലാണ്.
ഇതിന് പിന്നാലെയാണ് വൈറസ് വ്യാപനം ചെറുക്കാൻ കർഫ്യു പോലെയുള്ള നിയന്ത്രണങ്ങളിലേക്ക് ഭരണകൂടം കടന്നത്. സ്വന്തം സുരക്ഷയെക്കരുതി സ്വദേശികളും വിദേശികളും അടക്കം എല്ലാവരും കര്‍ഫ്യു സമയങ്ങളിൽ വീടുകളിൽ തന്നെ കഴിയണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
advertisement
കർഫ്യു കര്‍ശനമായി തന്നെ നടപ്പാക്കാനുള്ള എല്ലാ നടപടികളും ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ഇതിനായി സിവിൽ-മിലിട്ടറി സംവിധാനങ്ങളുടെ സഹകരണവും ഉറപ്പാക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നേരത്തെ കുവൈറ്റിലും അനിശ്ചിത കാല കർഫ്യു പ്രഖ്യാപിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
COVID 19 | സൗദിയില്‍ 21 ദിവസത്തേക്ക് കർഫ്യു
Next Article
advertisement
സംസ്ഥാനത്ത് ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്കും ഇനി സൗജന്യ ചികിത്സ
സംസ്ഥാനത്ത് ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്കും ഇനി സൗജന്യ ചികിത്സ
  • കേരളത്തില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചു

  • കാസ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട്, മെഡിസെപ്പ് ഉള്‍പ്പെടാത്ത മിസ്സിംഗ് മിഡില്‍ വിഭാഗത്തിനും പരിരക്ഷ ലഭിക്കും

  • കേരളം രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമായി 8425 കോടി രൂപയുടെ സേവനം നല്‍കി

View All
advertisement