advertisement

ഒമാനിൽ മിന്നൽ പ്രളയം; രണ്ട് മലയാളികൾ മരിച്ചു : അതീവ ജാഗ്രത നിർദേശം

Last Updated:

മസ്കറ്റ്, അൽ ബത്തിന തീരദേശ മേഖലകളിൽ ഉൾപ്പെടെ പെയ്ത അതിശക്തമായ മഴയിൽ പലയിടത്തും റോഡ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു

News18
News18
മസ്കറ്റ്: ഒമാനിലുണ്ടായ കനത്ത മഴയെത്തുടർന്നുള്ള മിന്നൽ പ്രളയത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. പാലക്കാട് തൃത്താല സ്വദേശികളായ ഷംല, യൂസഫ് എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട ഇവരുടെ കുടുംബാംഗമായ റംലയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഒമിനിൽ യാത്ര പോയ മലയാളി കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന നിസാൻ പട്രോൾ വാഹനം പെട്ടെന്നുണ്ടായ മിന്നൽ പ്രളയത്തിൽ (Wadi Flood) അകപ്പെടുകയായിരുന്നു. ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് മരിച്ച ഷംല.
യൂസഫിന്റെ കുടുംബത്തോടൊപ്പമായിരുന്നു ഇവരുടെ യാത്ര. വാഹനത്തിലുണ്ടായിരുന്ന നാല് കുട്ടികൾ ഉൾപ്പെടെ ആറ് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒമാൻ സിവിൽ ഡിഫൻസ് വിഭാഗവും പ്രാദേശിക കൂട്ടായ്മകളും ചേർന്ന് കാണാതായ റംലയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
advertisement
മസ്കറ്റ്, അൽ ബത്തിന തീരദേശ മേഖലകളിൽ ഉൾപ്പെടെ പെയ്ത അതിശക്തമായ മഴയിൽ പലയിടത്തും റോഡ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെത്തുടർന്ന് വാഹനങ്ങളിൽ കുടുങ്ങിയവരും താമസക്കാരുമായ 40-ലധികം പേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
വരും ദിവസങ്ങളിലും രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. അൽ ബുറൈമി, അൽ ദാഹിറ, മസ്കറ്റ്, അൽ ശർഖിയ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ വാദികൾ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്നും സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും യാത്രക്കാർക്ക് അധികൃതർ നിർദ്ദേശം നൽകി. വിവിധ ഗവർണറേറ്റുകളിൽ സിവിൽ ഡിഫൻസ് സംഘം ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഒമാനിൽ മിന്നൽ പ്രളയം; രണ്ട് മലയാളികൾ മരിച്ചു : അതീവ ജാഗ്രത നിർദേശം
Next Article
advertisement
താമസിക്കാനാളില്ലാതെ നശിക്കുമെന്ന വിഷമത്തിൽ വാടകയ്ക്ക് നൽകിയ വീട്ടിൽ 5 മൃതദേഹങ്ങൾ
താമസിക്കാനാളില്ലാതെ നശിക്കുമെന്ന വിഷമത്തിൽ വാടകയ്ക്ക് നൽകിയ വീട്ടിൽ 5 മൃതദേഹങ്ങൾ
  • കൊച്ചി വടുതലയിൽ വാടകയ്ക്ക് നൽകിയ വീട്ടിൽ ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

  • മാനസിക വിഷമം മൂലമാണ് മരണത്തിന് കാരണമായതെന്ന് കണ്ടെത്തിയ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്

  • അശ്വതിയും അമ്മയും മൂന്ന് മക്കളും മരിച്ച നിലയിൽ കണ്ടെത്തിയതോടെ നാടിനെ നടുക്കിയ കൂട്ടമരണം

View All
advertisement