advertisement

Bharat Taxi: അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്യുന്ന ഭാരത് ടാക്സി; ഊബറിനും ഓലയ്ക്കും വെല്ലുവിളിയാകാൻ സർക്കാർ പിന്തുണയുള്ള സഹകരണ സംരംഭം

Last Updated:

‌കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ സഹകരണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന 'ഭാരത് ടാക്സി' സേവനം വ്യാഴാഴ്ച ന്യൂഡൽഹിയിൽ ആരംഭിക്കും. ഡ്രൈവർമാർക്ക് ഉടമസ്ഥാവകാശമുള്ള ഈ ആപ്പ് ടാക്സി മേഖലയിലെ സ്വകാര്യ കമ്പനികളുടെ കുത്തക അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്

(Photo Credit: X)
(Photo Credit: X)
ഇന്ത്യയിലെ ടാക്സി സേവന രംഗത്ത് വലിയ മാറ്റങ്ങൾ കുറിച്ചുകൊണ്ട് 'ഭാരത് ടാക്സി' വ്യാഴാഴ്ച ന്യൂഡൽഹിയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യും. സഹകരണ മേഖലയിലെ ആദ്യ ടാക്സി സേവനമായ ഈ ആപ്പ് കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും.
"സഹകരണമേഖലയിലൂടെ സാധാരണക്കാരായ ആളുകൾക്ക് ചെറിയ മൂലധനം സമാഹരിച്ച് എങ്ങനെ വലിയ തുടക്കങ്ങൾ കുറിക്കാം എന്നതിന്റെ ഉദാഹരണമാണ് ഭാരത് ടാക്സി," എന്ന് അമിത് ഷാ എക്‌സിൽ കുറിച്ചു. ടാക്സി ഡ്രൈവർമാർക്ക് കൂടുതൽ ലാഭം ലഭിക്കുമെന്നുമാത്രമല്ല, അന്തസ്സോടെ ഇതിന്റെ ഉടമസ്ഥരാകാനും അവർക്ക് സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എന്താണ് ഭാരത് ടാക്സി?
കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ പിന്തുണയോടെ 'സഹകാർ ടാക്സി കോഓപ്പറേറ്റീവ് ലിമിറ്റഡ്' ആണ് ഈ സേവനം നടത്തുന്നത്. അമുലിന്റെ മുൻനിര പ്രവർത്തകരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഡ്രൈവർമാരെ ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കുകയും അവർക്ക് മികച്ച വരുമാനം ഉറപ്പാക്കുകയുമാണ് ഈ സഹകരണ മാതൃകയുടെ ലക്ഷ്യം.
advertisement
പ്രവർത്തന രീതി
ഭാരത് ടാക്സി ഒരു സഹകരണ മാതൃകയിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ ഡ്രൈവർമാർ വെറും പങ്കാളികളല്ല, മറിച്ച് ഉടമസ്ഥരാണ്. ഓരോ ഡ്രൈവർക്കും സഹകരണ സംഘത്തിൽ അഞ്ച് ഓഹരികൾ വീതം ഉണ്ടായിരിക്കും
സ്വകാര്യ കമ്പനികൾ ഓരോ യാത്രയിൽ നിന്നും വലിയ തുക കമ്മീഷനായി ഈടാക്കുമ്പോൾ, ഭാരത് ടാക്സിയിൽ കമ്മീഷൻ സമ്പ്രദായമില്ല.
ആപ്പ് ഉപയോഗിക്കുന്നതിന് ഡ്രൈവർമാർ ദിവസവും നിശ്ചിത തുകയായ 30 രൂപ മാത്രം നൽകിയാൽ മതിയാകും.
യാത്രക്കാർക്കുള്ള ഗുണങ്ങൾ
സ്വകാര്യ ടാക്സികളെ അപേക്ഷിച്ച് ഭാരത് ടാക്സിയിൽ യാത്രാനിരക്ക് 30 ശതമാനം വരെ കുറവായിരിക്കുമെന്ന് അധികൃതർ അവകാശപ്പെടുന്നു. സ്വകാര്യ കമ്പനികൾ ഓരോ യാത്രയ്ക്കും 30 മുതൽ 50 രൂപ വരെ കമ്മീഷൻ ഈടാക്കുമ്പോൾ, ഭാരത് ടാക്സി ആ തുക ഒഴിവാക്കി ആ ലാഭം നേരിട്ട് യാത്രക്കാർക്ക് കുറഞ്ഞ നിരക്കായി നൽകുന്നു.
advertisement
സുരക്ഷ
ആപ്പിൽ തന്നെ സുരക്ഷാ സംവിധാനങ്ങളും പ്രത്യേക ഹെൽപ്പ് ലൈനും സജ്ജമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിനായി ഡൽഹി പോലീസുമായി സഹകരിച്ച് 35 പ്രത്യേക ബൂത്തുകൾ സ്ഥാപിച്ചു. 'സാരഥികൾ' എന്ന് വിളിക്കപ്പെടുന്ന ഡ്രൈവർമാരുടെ പശ്ചാത്തലം പൂർണമായും പരിശോധിച്ച ശേഷമാണ് അവരെ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തുന്നത്.
പ്രമുഖ സഹകരണ സ്ഥാപനങ്ങളുടെ പിന്തുണ
സഹകാർ ടാക്സി കോഓപ്പറേറ്റീവ് ലിമിറ്റഡ് ആണ് ഭാരത് ടാക്സി നിയന്ത്രിക്കുന്നത്. ഇഫ്‌കോ (IFFCO), അമുൽ (Amul), നബാർഡ് (NABARD), നാഫെഡ് (NAFED) തുടങ്ങിയ രാജ്യത്തെ പ്രമുഖ സഹകരണ സ്ഥാപനങ്ങളുടെ പിന്തുണ ഇതിനുണ്ട്.
advertisement
ഭാവി പദ്ധതികൾ
ഡൽഹിയിലും ഗുജറാത്തിലും നടത്തിയ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം വലിയ വിജയമായിരുന്നു. പ്രതിദിനം ശരാശരി 5,500 യാത്രകൾ ഇവിടെ നടക്കുന്നുണ്ട്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഭാരത് ടാക്സി സേവനം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനോടൊപ്പം ഡ്രൈവർമാർക്ക് സാമൂഹിക സുരക്ഷാ പദ്ധതികളും ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കും.
Summary: Union Home and Cooperation Minister Amit Shah is set to officially launch Bharat Taxi, India’s first cooperative-sector ride-hailing platform, on February 5, 2026. Backed by the Government of India and supported by major bodies like Amul and IFFCO, this initiative aims to break the monopoly of private giants like Uber and Ola.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Bharat Taxi: അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്യുന്ന ഭാരത് ടാക്സി; ഊബറിനും ഓലയ്ക്കും വെല്ലുവിളിയാകാൻ സർക്കാർ പിന്തുണയുള്ള സഹകരണ സംരംഭം
Next Article
advertisement
'ഉത്തരേന്ത്യക്കാർ ഹിന്ദി മാത്രം പഠിച്ച് പാനിപൂരി വിൽക്കുന്നു, തമിഴർ വിദേശങ്ങളിൽ ഉന്നതജോലി നേടുന്നു': വിവാദ പരാമർശവുമായി തമിഴ്‌നാട് മന്ത്രി
'ഉത്തരേന്ത്യക്കാർ ഹിന്ദി മാത്രം പഠിച്ച് പാനിപൂരി വിൽക്കുന്നു, തമിഴർ വിദേശങ്ങളിൽ ഉന്നതജോലി നേടുന്നു'
  • തമിഴ്‌നാട് മന്ത്രി പനീർശെൽവം: ഉത്തരേന്ത്യക്കാർ ഹിന്ദി മാത്രം പഠിച്ച് ചെറിയ ജോലികൾ ചെയ്യുന്നു.

  • ദ്വിഭാഷാ നയത്തിലൂടെ തമിഴ് യുവാക്കൾ വിദേശങ്ങളിൽ ഉന്നത ജോലികൾ നേടുന്നുവെന്ന് മന്ത്രി

  • നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭാഷാ വിവാദം ശക്തമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു

View All
advertisement