advertisement

ദ്വാരകാദീഷ് ക്ഷേത്ര പദയാത്രയുമായി അനന്ത് അംബാനി

Last Updated:

ഈ വർഷം ആനന്ദ് അംബാനി ദ്വാരകാദീഷ് ക്ഷേത്രം സന്ദർശിക്കുന്നത് ഇത് രണ്ടാം തവണയാണ്

News18
News18
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടർ അനന്ത് അംബാനി ജാംനഗറിൽ നിന്ന് ദ്വാരകാദീഷ് ക്ഷേത്രത്തിലേക്ക് തീർത്ഥാടനം നടത്തുന്നു. ഈ വർഷം ആനന്ദ് അംബാനി ദ്വാരകാദീഷ് ക്ഷേത്രം സന്ദർശിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2025 ജനുവരിയിൽ, അനന്ത് തന്റെ പിതാവും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിക്കൊപ്പം ദ്വാരകാദിഷ് ക്ഷേത്രം സന്ദർശിച്ചിരുന്നു.
"ഞങ്ങൾ ജാംനഗറിലെ ഞങ്ങളുടെ വീട്ടിൽ നിന്ന് ദ്വാരകാദിഷ് ക്ഷേത്രത്തിലേക്ക് കാൽനട തീർത്ഥാടനം നടത്തുകയാണ്. കഴിഞ്ഞ അഞ്ച് ദിവസമായി ഞങ്ങൾ കാൽനടയായി യാത്ര ചെയ്യുകയാണ്. രണ്ടോ നാലോ ദിവസത്തിനുള്ളിൽ ഞങ്ങൾ ദ്വാരകാദിഷ് ക്ഷേത്രത്തിൽ എത്തും. ഏതൊരു ജോലിയും ആരംഭിക്കുന്നതിന് മുമ്പ് ദ്വാരകാദിഷിൽ വിശ്വാസമർപ്പിച്ച് അദ്ദേഹത്തെ ഓർക്കണമെന്ന് ഞാൻ യുവാക്കളോട് അഭ്യർത്ഥിക്കുന്നു, കാരണം ദൈവം ഉള്ളപ്പോൾ ഏതൊരു ജോലിയും തടസ്സങ്ങളില്ലാതെ പൂർത്തിയാകും," അനന്ത് അംബാനി മാധ്യമങ്ങളോട് പറഞ്ഞു.
ഈ വർഷം ആദ്യം, പ്രയാഗ്‌രാജിൽ നടന്ന മഹാകുംഭമേളയിലും അംബാനി കുടുംബം പങ്കെടുത്തിരുന്നു. അവിടെ ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തി. ആത്മീയത സ്വീകരിച്ചുകൊണ്ട്, അംബാനി കുടുംബത്തിലെ നാല് തലമുറകൾ ഈ തീർത്ഥാടനത്തിൽ ദശലക്ഷക്കണക്കിന് ആളുകളോടൊപ്പം ചേർന്നു. ഗംഗ, യമുന, പുരാണത്തിലെ സരസ്വതി നദികളുടെ സംഗമസ്ഥാനത്ത് പുണ്യസ്നാനം ചെയ്തു.
advertisement
അംബാനിക്കൊപ്പം അമ്മ കോകിലബെൻ, മക്കളായ ആകാശ്, അനന്ത്, മരുമക്കൾ ശ്ലോക, രാധിക, പേരക്കുട്ടികളായ പൃഥ്വി, വേദ, സഹോദരിമാരായ ദീപ്തി സാൽകോക്കർ, നീന കോത്താരി എന്നിവരും ഉണ്ടായിരുന്നു. മുകേഷ് അംബാനിയുടെ അമ്മായിയമ്മ പൂനംബെൻ തലാലും സഹോദരഭാര്യ മംതബെൻ തലാലും പുണ്യസ്നാനം ചെയ്തു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ദ്വാരകാദീഷ് ക്ഷേത്ര പദയാത്രയുമായി അനന്ത് അംബാനി
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement