വിശാഖപട്ടണം ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനമാക്കുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി. ഡൽഹിയിൽ അന്താരാഷ്ട്ര നയതന്ത്ര സഖ്യം യോഗത്തിലാണ് ജഗൻ മോഹൻ റെഡ്ഡിയുടെ പ്രഖ്യാപനം.
വരും ദിവസങ്ങളിൽ വിശാഖപട്ടണം ആന്ധ്രപ്രദേശിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി വരും മാസങ്ങളിൽ താനും വിശാഖപട്ടണത്തേക്ക് മാറുമെന്നും അറിയിച്ചു.
Also Read- ‘ഹിന്ദി രാഷ്ട്രവാദികള്‍ ഞങ്ങളുടെ സംസ്ഥാനങ്ങളുടെ പേര് പഠിക്കൂ’; സർക്കാർ വെബ്സൈറ്റിലെ തെറ്റ് ചൂണ്ടിക്കാട്ടി ശശി തരൂർ
മാർച്ച് 3 ,4 തീയ്യതികളിൽ വിശാഖപട്ടണത്ത് അന്താരാഷ്ട്ര നിക്ഷേപക ഉച്ചകോടി നടത്തും. എല്ലാവരും എത്തിച്ചേരണമെന്നും തന്റെ സംസ്ഥാനം എത്രത്തോളം നിക്ഷേപ സൗഹാർദ്ദമാണെന്ന് നേരിട്ടു കാണണമെന്നും ജഗൻ മോഹൻ അഭ്യർത്ഥിച്ചു.
#WATCH | “Here I am to invite you to Visakhapatnam which will be our capital in the days to come. I will also be shifting to Visakhapatnam in the months to come”: Andhra Pradesh CM YS Jagan Mohan Reddy at International Diplomatic Alliance meet in Delhi pic.twitter.com/wANqgXC1yP
— ANI (@ANI) January 31, 2023
നിലവിൽ അമരാവതിയാണ് ആന്ധ്രപ്രദേശിന്റെ തലസ്ഥാനം. 2015-ലാണ് ആന്ധ്ര സര്‍ക്കാര്‍ അമരാവതിയെ തലസ്ഥാനനഗരമായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് 2020-ല്‍ സംസ്ഥാനത്ത് മൂന്ന് തലസ്ഥാന നഗരങ്ങള്‍ വേണമെന്നും ഇതിനായുള്ള പദ്ധതിയും സർക്കാർ ആസൂത്രണം ചെയ്തു. വിശാഖപട്ടണം (നിർവാഹക തലസ്ഥാനം), അമരാവതി (നിയമനിർമ്മാണ തലസ്ഥാനം), കർണൂൽ (ജുഡീഷ്യൽ തലസ്ഥാനം) എന്നിവയാണ് മൂന്ന് തലസ്ഥാനങ്ങൾ നിർദ്ദേശിക്കപ്പെട്ടിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.