'കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാനാവില്ല'; ഗുലാം നബി ആസാദ്

Last Updated:

370-ാം വകുപ്പിന്റെ പേരില്‍ കശ്മീരിലെ ജനങ്ങളെ ചൂഷണം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്ന് ഗുലാം നബി ആസാദ്

ഗുലാം നബി ആസാദ്
ഗുലാം നബി ആസാദ്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയ കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. ബാറാമുള്ളയിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു ഗുലാം നബി. നടപ്പാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ഉയര്‍ത്തരുതെന്നും പ്രാദേശിക പാര്‍ട്ടികളെ ലക്ഷ്യമിട്ട് അദ്ദേഹം പറഞ്ഞു.
370-ാം വകുപ്പ് പുനഃസ്ഥാപിക്കുന്നതിന് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെ പേരില്‍ കശ്മീരിലെ ജനങ്ങളെ ചൂഷണം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. കോണ്‍ഗ്രസിന്റെ ലോക്‌സഭ സീറ്റ് 25 ആയി കുറയുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം പത്ത് ദിവസത്തിനകമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശ്മീരില്‍ സമാധാനം പുലരാനും കശ്മീരികള്‍ക്ക് ജോലി ഉറപ്പാക്കാനും ഭൂമി ലഭ്യമാക്കാനും ജനങ്ങളുടെ പിന്തുണ ആവശ്യമാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
advertisement
കശ്മീരില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കാനും പ്രത്യേക പദവി തിരിച്ച് പിടിക്കാന്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതിന് തീരുമാനത്തിലെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗുലാം നബി ആസാദിന്റെ പ്രസ്താവന.
ഭരണഘടനയിലെ 370-ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്നതും, ജമ്മു-കശ്മീര്‍, ലഡാക്ക് മേഖലകളിലെ സ്ഥിര താമസക്കാര്‍ക്ക് 35 എ വകുപ്പ് പ്രകാരം പ്രത്യേക അവകാശം നല്‍കുന്നതും രണ്ടു വര്‍ഷം മുന്‍പ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാനാവില്ല'; ഗുലാം നബി ആസാദ്
Next Article
advertisement
'ന്യൂനപക്ഷങ്ങൾ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു'; ബംഗ്ലാദേശ് ഇടക്കാല സർക്കാരിനെതിരെ ഷെയ്ഖ് ഹസീന
'ന്യൂനപക്ഷങ്ങൾ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു'; ബംഗ്ലാദേശ് ഇടക്കാല സർക്കാരിനെതിരെ ഷെയ്ഖ് ഹസീന
  • ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നുവെന്ന് ഷെയ്ഖ് ഹസീന ആരോപിച്ചു

  • നിലവിലെ ഇടക്കാല സർക്കാർ നിയമവിരുദ്ധമായി അധികാരം പിടിച്ചെടുത്തുവെന്നും ഹസീന വിമർശിച്ചു

  • ഹിന്ദു യുവാവ് ദിപു ദാസിന്റെ കൊലപാതകവും മതന്യൂനപക്ഷങ്ങൾ നേരിടുന്ന അതിക്രമങ്ങളും ഹസീന ചൂണ്ടിക്കാട്ടി

View All
advertisement