ദേശീയതയുടെ മറവിൽ ഇന്ത്യയിൽ വ്യാജവാർത്തകൾ അതിവേഗം പ്രചരിക്കുന്നെന്ന് ബിബിസി

Last Updated:
ന്യൂഡൽഹി: ദേശീയതയുടെ മറവിൽ ഇന്ത്യയിൽ വ്യാജവാർത്തകൾ അതിവേഗം പ്രചരിക്കുന്നതായി ബിബിസിയുടെ പഠനം. വൈകാരികത മുതലെടുത്ത് കൂടുതൽ വ്യാജവാർത്തകൾ സൃഷ്ടിക്കുന്നവരിൽ ബി ജെ പിയുടെ പേര് എടുത്തുപറയുന്നുണ്ട് ബിബിസിയുടെ കണ്ടെത്തൽ. രാജ്യം പടുത്തുയർത്താനുള്ള ലക്ഷ്യം വെച്ചാണ് ആളുകൾ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത്. എന്നാൽ, ഈ വാർത്തകൾ ശരിയാണോ തെറ്റാണോ എന്ന് ആളുകൾ പരിശോധിക്കാറില്ലെന്നും ബി ബി സിയുടെ പഠനറിപ്പോർട്ടിൽ പറയുന്നു.
വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നതിൽ ഇടതു സൈബർ വിംഗുകളേക്കാൾ കൂടുതൽ സജീവം ഭരണകക്ഷിയായ ബിജെപിയുടെ അനുകൂല വിഭാഗങ്ങളാണ്. സാധാരണക്കാരെ പെട്ടെന്ന് ആകർഷിക്കുന്ന തരത്തിലാണ് വ്യാജവാർത്തകൾ പ്രചരിക്കപ്പെടുന്നത്. വാർത്തകളുടെ പ്രമേയം പലപ്പോഴും ദേശീയത ആയതിനാൽ പൊതുജനം സത്യത്തെ പരിഗണിക്കുന്നില്ലെന്ന അപകടവും ബിബിസി പഠനം എടുത്തുപറയുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണക്കുന്നവർ ട്വിറ്ററിലൂടെയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് ബിയോണ്ട് ഫെയ്ക് ന്യൂസ് എന്ന പരിപാടിക്കു വേണ്ടി നടത്തിയ പഠനത്തിൽ ബിബിസി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യ, കെനിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ സമൂഹമാധ്യമങ്ങളിലാണ് ബിബിസി പഠനം നടത്തിയത്.
advertisement
മൂന്നുരാജ്യങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിൽ ജനങ്ങൾക്ക് അധികം വിശ്വാസമില്ലെന്നും കണ്ടെത്തലുണ്ട്. അതിനാലാണ് വ്യാജവാർത്തകൾക്ക് പിന്നാലെ ജനം പോകുന്നതും വിശ്വസിക്കുന്നതും. വാർത്ത കൃത്യമായ പരിശോധനയില്ലാതെ കൈമാറ്റം ചെയ്യുന്നത് ഇന്ത്യക്കാരുടെ ശീലമാണിപ്പോൾ. വ്യാജ വാട്സാപ് സന്ദേശങ്ങൾ കാരണം ഇന്ത്യയിൽ ആൾക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും ഉണ്ടായിട്ടുണ്ടെന്നും പഠനം പറയുന്നു. മാധ്യമസാക്ഷരതയുടെ കുറവാണ് ഇന്ത്യയിൽ അപകടകരമായ സാഹചര്യം ഉണ്ടാക്കുന്നതെന്നും ബിബിസി വ്യക്തമാക്കുന്നു.
advertisement
വർത്തമാനകാല സാമൂഹ്യരാഷ്ട്രീയ സംഭവങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള വാർത്തകളാണ് വാട്സാപ്പിൽ പങ്കുവെയ്ക്കപ്പെട്ടത്. എന്നാൽ, ബി ജെ പിക്ക് എതിരായ വാർത്തകളാണ് ഏറ്റവും കുറവ് പങ്കുവെക്കപ്പെട്ടത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ദേശീയതയുടെ മറവിൽ ഇന്ത്യയിൽ വ്യാജവാർത്തകൾ അതിവേഗം പ്രചരിക്കുന്നെന്ന് ബിബിസി
Next Article
advertisement
വിവാഹേതര ബന്ധം കണ്ടുപിടിച്ച  45കാരനെ മർദിച്ചു കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റിൽ
വിവാഹേതര ബന്ധം കണ്ടുപിടിച്ച 45കാരനെ മർദിച്ചു കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റിൽ
  • ഹൈദരാബാദില്‍ 45കാരനായ വിജെ അശോകനെ ഭാര്യയും കാമുകനും ചേര്‍ന്ന് മര്‍ദിച്ചു കൊലപ്പെടുത്തി.

  • അശോകിന്റെ മരണത്തെ സ്വാഭാവികമെന്നു കാണിക്കാന്‍ പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചതായി പോലീസ് പറഞ്ഞു.

  • വിവാഹേതര ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് ഭാര്യയും രണ്ട് യുവാക്കളും ചേര്‍ന്നാണ് കൊലപാതകം.

View All
advertisement