ബീഹാറിന് കോളടിച്ചു! 10,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് നരേന്ദ്ര മോദി തുടക്കമിടുന്നു

Last Updated:

തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് എന്‍ഡിഎയുടെ പ്രചാരണം വര്‍ദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന പൊതു റാലിയെയും മോദി അഭിസംബോധന ചെയ്യും

മെയ് 30 ന് ബിഹാറിലെ റോഹ്താസ് ജില്ലയിൽ ഒരു പൊതുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയും
മെയ് 30 ന് ബിഹാറിലെ റോഹ്താസ് ജില്ലയിൽ ഒരു പൊതുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയും
ത്രിരാഷ്ട്ര പര്യടനം കഴിഞ്ഞ് ഇന്ത്യയില്‍ മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ബീഹാര്‍ സന്ദര്‍ശനത്തിലാണ്. ഈ വര്‍ഷം അവസാനത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ബീഹാറിനെ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് വികസനപരവും രാഷ്ട്രീയപരവുമായ പ്രാധാന്യമുണ്ട്. സന്ദർശനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നിരവധി അടിസ്ഥാനസൗകര്യ, ക്ഷേമ പദ്ധതികള്‍ മോദി ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം. കൂടാതെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് എന്‍ഡിഎയുടെ പ്രചാരണം വര്‍ദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന പൊതു റാലിയെയും മോദി അഭിസംബോധന ചെയ്യും.
ബീഹാറിലെ പാടലീപുത്രയെ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ഉദ്ഘാടനം ഉള്‍പ്പെടെ 10,000 കോടിയിലധികം രൂപയുടെ പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രദേശത്തിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിക്കുമ്പോള്‍ മോദിയുടെ സന്ദര്‍ശനം നിര്‍ണായക പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. ഒരു കാലത്ത് ആര്‍ജെഡിയുടെ ശക്തനായ നേതാവ് മുഹമ്മദ് ഷഹാബുദ്ധീനിന്റെ ശക്തികേന്ദ്രമായിരുന്നു സിവാന്‍. എട്ട് മേഖലകളായി ബീഹാറിനെ തിരിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണം. അതിനാല്‍ സംസ്ഥാനത്തെ എന്‍ഡിഎയുടെ പ്രചാരണ പരിപാടികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാന പങ്കുവഹിക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.
advertisement
എന്നിരുന്നാലും മോദിയുടെ ബീഹാര്‍ സന്ദര്‍ശനം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനുമപ്പുറം പ്രാധാന്യമുള്ളതാണ്. ഒരു കാലത്ത് 'രോഗി' എന്ന് മുദ്രകുത്തപ്പെട്ട സംസ്ഥാനമായിരുന്നു ബീഹാര്‍. സംസ്ഥാനത്തെ പരിവര്‍ത്തനം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള വിവിധ വികസന, ക്ഷേമ സംരംഭങ്ങള്‍ ഓരോ യാത്രയിലും മോദി അവതരിപ്പിച്ചു.
ബീഹാറില്‍ മോദി ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന പദ്ധതികള്‍
* ബെട്ടിയ വൈദ്യുതി വിതരണ പദ്ധതി - 69 കോടി രൂപ
* ഛപ്ര ജലവിതരണ പദ്ധതി - 19 കോടി രൂപ
* ബക്‌സര്‍ ജലവിതരണ പദ്ധതി - 156 കോടി രൂപ
advertisement
* മോത്തിഹാരി മലിനജല മാനേജ്‌മെന്റ് പ്രോജക്ട് - 400 കോടി രൂപ
* ബക്‌സര്‍ മലിനജല മാനേജ്‌മെന്റ് പ്രോജക്ട് - 256 കോടി രൂപ
* സസാരം മലിനജല ശൃംഖലയും സംസ്‌കരണ പ്ലാന്റും - 456 കോടി രൂപ
* സിവാന്‍ മലിനജല ശൃംഖലയും സംസ്‌കരണ പ്ലാന്റും - 367 കോടി രൂപ
* അരാ ജലവിതരണ പദ്ധതി - 138 കോടി രൂപ
* സിവാന്‍ ജലവിതരണ പദ്ധതി - 113 കോടി രൂപ
advertisement
* സസാരം ജലവിതരണ പദ്ധതി - 77 കോടി രൂപ
* ബെഗുസാരായി ജലവിതരണ പദ്ധതി - 133 കോടി രൂപ
* മോത്തിഹാരി ഐ&ഡി, എസ്‍ടിപി പദ്ധതി - 149 കോടി രൂപ
* കസ്ബൗള്‍ ഐ&ഡി, എസ്‍ടിപി പദ്ധതി - 79 കോടി രൂപ
* ബക്‌സര്‍ ഐ&ഡി, എസ്‍ടിപി പദ്ധതി - 257 കോടി രൂപ
* അരാ ഐ&ഡി, എസ്‍ടിപി പദ്ധതി - 328 കോടി രൂപ
advertisement
തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണെങ്കിലും എന്‍ഡിഎ സീറ്റ് വിഭജന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല. ബിജെപിയും ജെഡിയുവും തുല്യ സീറ്റുകളില്‍ മത്സരിക്കുമെന്നാണ് ആദ്യ സൂചനകള്‍. ബീഹാറില്‍ എന്‍ഡിഎയുടെ മുഖ്യ തന്ത്രജ്ഞനായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ ബീഹാര്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും മറ്റ് പ്രതിബദ്ധതകള്‍ കാരണം അദ്ദേഹത്തിന്റെ സന്ദര്‍ശനം മാറ്റിവയ്‌ക്കേണ്ടി വന്നു. വരുന്ന രണ്ടാഴ്ചയ്ക്കുള്ളില്‍ അദ്ദേഹം ബീഹാറില്‍ പര്യടനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ പൊതു റാലികള്‍ക്ക് പകരം സംസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരുമായി താഴെത്തട്ടിലുള്ള യോഗങ്ങള്‍ അമിത് ഷാ നടത്താന്‍ സാധ്യതയുണ്ട്.
advertisement
പ്രവര്‍ത്തകരില്‍ ആവേശം പകരുന്ന കാര്യത്തില്‍ ആഭ്യന്തര മന്ത്രിയെ പോലെ മറ്റൊരാളില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു. പാര്‍ട്ടിയുടെ ബൂത്ത് ലെവല്‍ പ്രവര്‍ത്തകരുമായുള്ള അദ്ദേഹത്തിന്റെ ബന്ധം സമാനതകളില്ലാത്തതാണ്. ബീഹാറില്‍ എന്‍ഡിഎയുടെ വിജയം രൂപപ്പെടുത്തുന്നതില്‍ അത് നിര്‍ണായക പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഈ മാസം അവസാനത്തോടെ തിരഞ്ഞെടുപ്പ് കമ്മീഷനും ബീഹാര്‍ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരവധി ജില്ലകളിലെ വെള്ളപ്പൊക്കത്തിന്റെ ആഘാതം അടക്കം സംസ്ഥാനത്തെ താഴെത്തട്ടിലുള്ള അടിസ്ഥാന സ്ഥിതിഗതികള്‍ വിലയിരുത്താനായിരിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ സന്ദര്‍ശനം. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് രണ്ടോ മൂന്നോ ഘട്ടങ്ങളിലായി നടക്കാന്‍ സാധ്യതയുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
ബീഹാറിന് കോളടിച്ചു! 10,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് നരേന്ദ്ര മോദി തുടക്കമിടുന്നു
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement