'ഒന്ന് ശ്രദ്ധിക്കണം'; കുടിയേറ്റ തൊഴിലാളികൾക്ക് കോണ്ടം വിതരണം ചെയ്ത് ആരോഗ്യവകുപ്പ്

Last Updated:

ആരോഗ്യപ്രവർത്തകരാണ് ക്വാറന്റീൻ കേന്ദ്രങ്ങളിൽ രണ്ട് പായ്ക്കറ്റ് കോണ്ടം വീതം വിതരണം ചെയ്യുന്നത്. വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവർക്ക് ആശ വർക്കർമാരാണ് കോണ്ടം എത്തിച്ചു നൽകുന്നത്.

പാട്ന: അനാവശ്യ ഗർഭധാരണം ഒഴിവാക്കാൻ കുടിയേറ്റ തൊഴിലാളികൾക്ക് കോണ്ടം നൽകി ബിഹാർ ആരോഗ്യ വകുപ്പ്. 14 ദിവസത്തെ നിർബന്ധിത ക്വാറന്റീന് ശേഷം വീടുകളിലേക്ക് പോകുന്ന കുടിയേറ്റ തൊഴിലാളികൾക്കും വീട്ടിൽ ക്വാറന്റീനിൽ കഴിയുന്നവർക്കുമാണ് അനാവശ്യ ഗർഭധാരണം തടയുന്നതിനായി ബിഹാർ ആരോഗ്യവകുപ്പ് കോണ്ടം വിതരണം ചെയ്യുന്നത്.
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് 28 മുതൽ 29 ലക്ഷം കുടിയേറ്റ തൊഴിലാളികളാണ് ബിഹാറിലേക്ക് മടങ്ങിയെത്തിയത്. 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കി 8.77 ലക്ഷം ആളുകൾ ഡിസ്ചാർജ് ആയി കഴിഞ്ഞു.
advertisement
"പതിനാല് ദിവസത്തെ നിബന്ധിത ക്വാറന്റീൻ പൂർത്തിയാക്കി കുടിയേറ്റ തൊഴിലാളികൾ അവരുടെ വീടുകളിലേക്ക് പോയിരിക്കുകയാണ്. അതുകൊണ്ടു തന്നെ അനാവശ്യ ഗർഭധാരണത്തിനുള്ള അവസരം ഉണ്ട്. ഇതിന് മുന്നോടിയായി അവർക്ക് കൗൺസിലിങ് നൽകിയിട്ടുണ്ട്. അനാവശ്യ ഗർഭധാരണം തടയാൻ സഹായിക്കുന്ന കോണ്ടം ഉൾപ്പെടെയുള്ളവ നൽകിയിട്ടുണ്ട്" - ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. ആരോഗ്യപ്രവർത്തകർ എന്ന നിലയിൽ ജനസംഖ്യ നിയന്ത്രണം തങ്ങളുടെ ഉത്തരവാദിത്തമാണെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, ജൂൺ 15 ഓടു കൂടി സംസ്ഥാനത്തെ ക്വാറന്റീൻ കേന്ദ്രങ്ങൾ അടയ്ക്കും.
advertisement
ആരോഗ്യപ്രവർത്തകരാണ് ക്വാറന്റീൻ കേന്ദ്രങ്ങളിൽ രണ്ട് പായ്ക്കറ്റ് കോണ്ടം വീതം വിതരണം ചെയ്യുന്നത്. വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവർക്ക് ആശ വർക്കർമാരാണ് കോണ്ടം എത്തിച്ചു നൽകുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/India/
'ഒന്ന് ശ്രദ്ധിക്കണം'; കുടിയേറ്റ തൊഴിലാളികൾക്ക് കോണ്ടം വിതരണം ചെയ്ത് ആരോഗ്യവകുപ്പ്
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement