അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട വിമാനം ബോയിംഗ് 787-8 ഡ്രീംലൈനർ ; സുരക്ഷയ്ക്കും യാത്രാസുഖത്തിന് പേരു കേട്ടത്

Last Updated:

മെച്ചപ്പെട്ട കാഴ്ചയും കുറഞ്ഞ തിളക്കവും ഉറപ്പുവരുത്താന്‍ ഇലക്ട്രോണിക്‌സ് ഡിമ്മിംഗ് രീതി അവലംബിച്ചിട്ടുണ്ട്

അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട വിമാനം ബോയിംഗ് 787-8 ഡ്രീംലൈനർ
അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട വിമാനം ബോയിംഗ് 787-8 ഡ്രീംലൈനർ
242 യാത്രക്കാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം എഐ-171 വ്യാഴാഴ്ച അഹമ്മദാബാദ് വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് തൊട്ടു പിന്നാലെ തകര്‍ന്നുവീണു. സംഭവസ്ഥലത്തു നിന്ന്  പുകയും തീയും ഉയരുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പിന്നാലെ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റുന്നതിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.
എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇടത്തരം വലുപ്പമുള്ള ഇരട്ട എഞ്ചിനുകളോട് കൂടിയ വൈറ്റ് ബോഡി ജെറ്റ് വിമാനമാണിത്. ഇന്ധനക്ഷമതയ്ക്കും സുഖപ്രദമായ യാത്രാ അനുഭവത്തിലും ഇലക്ട്രോണിക് ഡിമ്മിംഗ് ഉള്ള വലിയ ജനാലകള്‍ക്കും നൂതന ഡിസൈന്‍ സവിശേഷതയ്ക്കും പേരുകേട്ട ഈ വിമാനം 2009 ഡിസംബര്‍ 15നാണ് ആദ്യമായി പറന്നത്.
ബോയിംഗ് 787-8 ഡ്രീംലൈനറിന്റെ ഏകദേശം 50 ശതമാനവും കാര്‍ബണ്‍ ഫൈബര്‍-റൈന്‍ഫോഴ്‌സ് പോളിമര്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഇത് വിമാനത്തിന്റെ ഭാരം കുറഞ്ഞിരിക്കാനും ഇന്ധനക്ഷമതയുള്ളതുമാക്കുന്നു. റാക്ക് ചെയ്ത വിംഗ്ടിപ്‌സും മൃദുവായ നോസ് കോണ്ടൂര്‍സുമാണ് ഇതിനുള്ളത്. ഇത് വായു സഞ്ചാരം ഉറപ്പുവരുത്തുന്നു.
advertisement
അമേരിക്കന്‍ എയര്‍ലൈന്‍സ്, ബ്രിട്ടീഷ് എയര്‍വേസ്, ജപ്പാന്‍ എയര്‍ലൈന്‍സ്, ഖത്തര്‍ എയര്‍വേസ്, എയര്‍ ഇന്ത്യ, യുണൈറ്റഡ് എയര്‍ലൈന്‍സ്, എത്യോപ്യന്‍ എയര്‍ലൈന്‍സ് എന്നിവയെല്ലാം ഈ വിമാനം ഉപയോഗിക്കുന്നുണ്ട്.
ബോയിംഗിന്റെ 787-9, 787-10 വിമാനങ്ങളെ അപേക്ഷിച്ച് 787-8 വിമാനം സാധാരണയായി ബിസിനസ്, ഇക്കോണമി ക്ലാസുകളിലായി 242 യാത്രക്കാര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. 787-9 വിമാനത്തില്‍ 296, 787-10 വിമാനത്തില്‍ ഏകദേശം 318 സീറ്റുകളും ഉണ്ട്. 13530 കിലോമീറ്റര്‍ ദൂരം പറക്കാനുള്ള ശേഷി 787-8 വിമാനത്തിനുണ്ട്.
advertisement
യാത്രക്കാരുടെ സുഖസൗകര്യങ്ങളുടെ കാര്യത്തില്‍ 787-8 മികച്ച നിലവാരം പുലര്‍ത്തുന്നു. കുറഞ്ഞ കാബിന്‍ ഉയരം, ഉയര്‍ന്ന ഈര്‍പ്പനില, മെച്ചപ്പെട്ട വായു ഗുണനിലവാരം എന്നിവ നിലനിര്‍ത്തുന്നു. ഇത് യാത്രക്കാരുടെ ക്ഷീണവും അസ്വസ്ഥതയും കുറയ്ക്കാന്‍ സഹായിക്കുന്നു.
വാണിജ്യ വിമാനങ്ങളില്‍ വെച്ച് ഏറ്റവും വലിയ ജനാലകളാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. മെച്ചപ്പെട്ട കാഴ്ചയും കുറഞ്ഞ തിളക്കവും ഉറപ്പുവരുത്താന്‍ ഇലക്ട്രോണിക്‌സ് ഡിമ്മിംഗ് രീതി അവലംബിച്ചിട്ടുണ്ട്. ഇതിന് പുറമെ പ്രകൃതിദത്ത പ്രകാശ പാറ്റേണുകള്‍ ക്രമീകരിക്കുന്ന വിധത്തില്‍ ലൈറ്റിംഗും കൊടുത്തിട്ടുണ്ട്. ഇത് യാത്രക്കാരെ വ്യത്യസ്ത സമയ മേഖലകളുമായി പൊരുത്തപ്പെടാന്‍ സഹായിക്കുന്നു. ജെറ്റ് ലാഗ് കുറയ്ക്കുകയും ചെയ്യുന്നു.
advertisement
ശബ്ദം കുറയ്ക്കുന്ന നൂതനമായ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയിരിക്കുന്നതിനാല്‍ കാബിനില്‍ ശാന്തമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നു. ഇത് യാത്രക്കാരുടെ മൊത്തത്തിലുള്ള സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട വിമാനം ബോയിംഗ് 787-8 ഡ്രീംലൈനർ ; സുരക്ഷയ്ക്കും യാത്രാസുഖത്തിന് പേരു കേട്ടത്
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement