കുടിയേറ്റ തൊഴിലാളികളുടെ കാൽനടയാത്ര; ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

Last Updated:

അവർ നടക്കണോ വേണ്ടയോ എന്നെല്ലാം സംസ്ഥാനങ്ങൾ തീരുമാനിക്കട്ടെ. കോടതികൾ എന്തിനാണ് ഇക്കാര്യം ചർച്ച ചെയ്യുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു.

ന്യൂഡൽഹി: അന്തർ സംസ്ഥാന തൊഴിലാളികൾ കാൽനടയായി യാത്ര ചെയ്യുന്നതിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. ഇക്കാര്യത്തിൽ അതത് സംസ്ഥാന സർക്കാറുകൾ ഉചിതമായ തീരുമാനമെടുക്കണം. ആരാണ് നടക്കുന്നതെന്ന് പരിശോധിക്കാൻ കോടതിക്ക് കഴിയില്ലെന്നും പൊതുതാൽപര്യ ഹരജി തള്ളിക്കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി.
You may also like:തമിഴ്നാട്ടിൽ മദ്യശാലകൾ തുറക്കാം; മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു [NEWS]കോവിഡ് 19: വയനാട്ടിൽ രോഗം സ്ഥിരീകരിച്ച പൊലീസുകാരൻ കോട്ടയത്തെ ബന്ധുവീട്ടിലുമെത്തി [NEWS]കാസർഗോഡ് വീണ്ടും ആശങ്ക; രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പൊതുപ്രവർത്തകരും [NEWS]
'അവർ നടക്കണോ വേണ്ടയോ എന്നെല്ലാം സംസ്ഥാനങ്ങൾ തീരുമാനിക്കട്ടെ. കോടതികൾ എന്തിനാണ് ഇക്കാര്യം ചർച്ച ചെയ്യുന്നത്' കാൽനടയായി യാത്ര ചെയ്യുന്ന അന്തർ സംസ്ഥാന തൊഴിലാളികളെ കണ്ടെത്തി അവർക്ക് ഭക്ഷണവും പാർപ്പിടവും കേന്ദ്രം ഒരുക്കണമെന്നായിരുന്നു അഭിഭാഷകനായ അലോക് ശ്രീവാസ്തവ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നത്. 'അവരെ തടയാൻ നമുക്കെങ്ങനെയാണ് കഴിയുക' എന്നും കോടതി ചോദിച്ചു.
advertisement
പാളത്തിലുറങ്ങിക്കിടന്ന 16 തൊഴിലാളികൾ ട്രെയിൻ കയറി മരിച്ച സാഹചര്യവും ഹരജിയിൽ സൂചിപ്പിച്ചിരുന്നു.  'റെയിൽവെ ട്രാക്കിൽ അവർ ഉറങ്ങാൻ തീരുമാനിച്ചാൽ ആർക്കാണ് തടയാൻ കഴിയുക 'എന്നും കോടതി ചോദിച്ചു.
തൊഴിലാളികളെ നാട്ടിലെത്തിക്കാനായി കേന്ദ്രം ട്രെയിൻ സർവീസുകൾ ഏർപ്പാടാക്കിയിട്ടുണ്ട്. എല്ലാവരും അവരവുടെ ഊഴമെത്തുന്നതുവരെ കാത്തിരിക്കാൻ തയാറാവണമെന്നും കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
കുടിയേറ്റ തൊഴിലാളികളുടെ കാൽനടയാത്ര; ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement