advertisement

Chandrayaan 2: 'ചന്ദ്രോപരിതലത്തിൽ നിന്ന് 2.1 കിലോമീറ്റർ അകലെ വെച്ച് വിക്രം ലാൻഡറുമായി ബന്ധം നഷ്ടപ്പെട്ടു', വേദനയോടെ ISRO തലവൻ അറിയിച്ചു

Last Updated:

വിക്രം ലാൻഡറുമായുള്ള ബന്ധം മിഷൻ സെന്‍ററിന് നഷ്‌ടമായി. ഐ എസ് ആർ ഓ ചെയർമാൻ കെ ശിവൻ തന്നെ അക്കാര്യം രാജ്യത്തെ അറിയിച്ചു.

ബംഗളൂരു: ചന്ദ്രയാൻ രണ്ട് ദൗത്യം ലക്ഷ്യം കണ്ടില്ല. ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്യുന്നതിന് മൂന്നു മിനിറ്റ് മാത്രം ശേഷിക്കെ വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്‌ടമായി. നിരാശ വേണ്ടെന്നും ഈ പരാജയത്തിൽ നിന്നു പാഠങ്ങൾ ഉൾക്കൊണ്ടു മുന്നേറണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ശാസ്ത്രസംഘത്തെ ഓർമിപ്പിച്ചു.
റഫ് ലാൻഡ് നടത്തിയെങ്കിലും ചന്ദ്രോപരിതലത്തിൽ വിജയകരമായി സോഫ്റ്റ് ലാൻഡ് ചെയ്യാൻ വിക്രം ലാൻഡറിന് കഴിഞ്ഞില്ല. ഏറ്റവും അപകടം പിടിച്ചതെന്ന് ഐ എസ് ആർ ഓ തന്നെ വിശേഷിപ്പിച്ച പതിനഞ്ചു മിനിറ്റ് നീളുന്ന ലാൻഡിംഗ് ദൗത്യം വിജയമായില്ല.
ചന്ദ്ര ഉപരിതലത്തിൽനിന്നു വെറും 2 .1 കിലോമീറ്റർ മാത്രം അകലത്തിൽ, ലാൻഡിംഗ് പൂർത്തിയാകാൻ മൂന്നു മിനിറ്റ് മാത്രം ശേഷിക്കെ ദുഖകരമായ വാർത്തയെത്തി. വിക്രം ലാൻഡറുമായുള്ള ബന്ധം മിഷൻ സെന്‍ററിന് നഷ്‌ടമായി. ഐ എസ് ആർ ഓ ചെയർമാൻ കെ ശിവൻ തന്നെ അക്കാര്യം രാജ്യത്തെ അറിയിച്ചു.
advertisement
ആശങ്കയിലായ ഐ എസ് ആർ ഓ ശാസ്ത്ര സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്വസിപ്പിച്ചു. " രാജ്യം നിങ്ങളെയോർത്ത് അഭിമാനിക്കുന്നു. ധൈര്യമായി മുന്നോട്ടു പോവുക. രാഷ്ട്രം നിങ്ങൾക്കൊപ്പമുണ്ട്. " പ്രധാനമന്ത്രി ശാസ്ത്രജ്ഞരോടായി പറഞ്ഞു.
ദൗത്യം ലക്ഷ്യത്തിലെത്താതെ പോയതിന്റെ കാരണങ്ങൾ ഐ എസ് ആർ ഓ വിശദമായി പഠിക്കുകയാണ്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
Chandrayaan 2: 'ചന്ദ്രോപരിതലത്തിൽ നിന്ന് 2.1 കിലോമീറ്റർ അകലെ വെച്ച് വിക്രം ലാൻഡറുമായി ബന്ധം നഷ്ടപ്പെട്ടു', വേദനയോടെ ISRO തലവൻ അറിയിച്ചു
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement