ടോയിലറ്റിലിരുന്ന് കോടതിയുടെ ഓൺലൈൻ വാദത്തിൽ പങ്കെടുത്തയാൾക്ക് ഒരു ലക്ഷം പിഴ

Last Updated:

ബിയർ ഗ്ലാസ് നുണഞ്ഞുകൊണ്ട് ഓൺലൈൻ വാദത്തിൽ പങ്കെടുത്ത മുതിർന്ന അഭിഭാഷകൻ നിരുപാധികം ക്ഷമ ചോദിച്ചു

ഗുജറാത്ത് ഹൈക്കോടതി
ഗുജറാത്ത് ഹൈക്കോടതി
ടോയ്‌ലറ്റ് സീറ്റില്‍ ഇരുന്ന് കോടതിയുടെ ഓൺലൈൻ വാദത്തിൽ പങ്കെടുത്തയാൾക്ക് ഗുജറാത്ത് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചു. ജസ്റ്റിസ് എ എസ് സുപേഹിയ, ജസ്റ്റിസ് ആർ ടി വഛാനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പിഴ വിധിച്ചത്. ജൂൺ 20 ന് ജസ്റ്റിസ് നിർസാർ ദേശായിയുടെ കോടതിയിലെ വെർച്വൽ നടപടിക്രമങ്ങളിൽ ആരോപണ വിധേയനായ വ്യക്തി 74 മിനിറ്റ് നേരം പങ്കുചേർന്നുവെന്നും, ടോയ്‌ലറ്റ് സീറ്റിൽ ഇരിക്കുന്നത് കണ്ടതായും കോടതി രജിസ്ട്രിയുടെ റിപ്പോർട്ട് വെളിപ്പെടുത്തിയതായി ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ബെഞ്ച് വ്യക്തമാക്കി.
തിങ്കളാഴ്ച കോടതിയിൽ നേരിട്ട് ഹാജരായ സൂറത്ത് സ്വദേശിയോട് ജൂലൈ 22 ന് നടക്കുന്ന അടുത്ത വാദം കേൾക്കലിന് മുമ്പ് കോടതി രജിസ്ട്രിയിൽ ഒരു ലക്ഷം രൂപ കെട്ടിവയ്ക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, ബിയർ ഗ്ലാസ് നുണഞ്ഞുകൊണ്ട് ഓൺലൈൻ വാദത്തിൽ പങ്കെടുത്ത മുതിർന്ന അഭിഭാഷകൻ ഭാസ്കർ ടന്നയ്ക്കെതിരായ കോടതിയലക്ഷ്യ ഹർജിയും കോടതി പരിഗണിച്ചു. സംഭവത്തില്‍ അഭിഭാഷകൻ നിരുപാധികം ക്ഷമാപണം നടത്തിയിരുന്നു. കോടതിയെ അനാദരിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, ഉദ്ദേശ്യമില്ലായിരുന്നു എന്നതുകൊണ്ട് ഒരു അവഹേളന പ്രവൃത്തി അല്ലാതാകുമോ എന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു.
advertisement
ഇതും വായിക്കുക: ഓൺലൈൻ‌ ഹിയറിങ്ങിനിടെ ബിയര്‍ നുണഞ്ഞ് മുതിർന്ന അഭിഭാഷകൻ; ഹൈക്കോടതി സ്വമേധയാ കേസെടുത്തു
സൂറത്തിലെ വ്യക്തിയെ സംബന്ധിച്ച കേസിൽ, കോടതിയിൽ ഉചിതമായ പെരുമാറ്റത്തെക്കുറിച്ച് അദ്ദേഹത്തിന് ഉപദേശം നൽകിയോ എന്നും കോടതി അദ്ദേഹത്തിന്റെ അഭിഭാഷകനോട് ചോദിച്ചു. ഉചിതമായ രീതിയിൽ ഹാജരാകാൻ ആ വ്യക്തിയെ ഉപദേശിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. സൂറത്ത് നിവാസി പരാതിക്കാരനായിരുന്ന ഒരു കേസ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ജൂൺ 20 ന് നടന്ന ഹിയറിംഗിൽ ആ വ്യക്തിയെ പ്രതിനിധീകരിച്ചത് അഭിഭാഷകനായിരുന്നു.
advertisement
അതേസമയം, ടന്നയുടെ കേസ് പരാമർശിക്കുമ്പോൾ, ജൂൺ 26 ന് ജസ്റ്റിസ് സന്ദീപ് ഭട്ട് നടപടിക്രമങ്ങൾക്കിടെ ഫോണിൽ സംസാരിച്ചും ബിയർ നുണഞ്ഞും 26 മിനിറ്റ് വെർച്വൽ നടപടിക്രമങ്ങളിൽ പങ്കെടുത്തുവെന്ന് കോടതി രജിസ്ട്രി റിപ്പോർട്ടുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
തന്റെ പ്രവൃത്തിയെ ന്യായീകരിക്കുന്നില്ലെന്നും അത് തെറ്റായിരുന്നുവെന്നും നിരുപാധികം ക്ഷമ ചോദിച്ചുകൊണ്ട് മുതിർന്ന അഭിഭാഷകൻ ഭാസ്കർ ടന്ന കോടതിയെ അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/India/
ടോയിലറ്റിലിരുന്ന് കോടതിയുടെ ഓൺലൈൻ വാദത്തിൽ പങ്കെടുത്തയാൾക്ക് ഒരു ലക്ഷം പിഴ
Next Article
advertisement
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
  • മൂന്നു തൊഴിലാളികൾ ഓട വൃത്തിയാക്കുന്നതിനിടെ കുടുങ്ങി മരിച്ചു; രക്ഷാപ്രവർത്തനം ഒരു മണിക്കൂർ നീണ്ടു.

  • ഓട വൃത്തിയാക്കാൻ ഇറങ്ങിയതിനെ തുടർന്ന് തമിഴ്നാട് സ്വദേശികളായ മൂന്ന് പേർ ദാരുണാന്ത്യം.

  • സുരക്ഷാക്രമീകരണങ്ങളില്ലാതെ ഓടയിൽ ഇറങ്ങിയതിനെ തുടർന്ന് വിഷവായു ശ്വസിച്ച് മൂന്നു പേർ മരിച്ചു.

View All
advertisement