ആന്ധ്രാ തീരം തൊട്ട് മോൻതാ ചുഴലിക്കാറ്റ്; മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത കൈവരിക്കും

Last Updated:

ചുഴലിക്കാറ്റ്  കരയിലേക്ക് അടുക്കുന്നതിനാൽ, കിഴക്കൻ ഗോദാവരി, കൊണസീമ, കാക്കിനട തുടങ്ങിയ തീരദേശ ജില്ലകളിൽ ശക്തമായ കാറ്റും കനത്ത മഴയും തുടരുകയാണ്

News18
News18
ആന്ധ്രാപ്രദേശ് തീരം തൊട്ട്  തൊട്ട് മോൻതാ ചുഴലിക്കാറ്റ്.  മച്ചിലിപട്ടണത്തിനും കാക്കിനടയ്ക്കും ഇടയിലാണ് മോൻതാ ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക്കടന്നതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. കനത്ത മഴ, ശക്തമായ കാറ്റ്, കടൽക്ഷോഭം എന്നിവയ്‌ക്കൊപ്പം മൂന്ന് മുതൽ നാല് മണിക്കൂർ വരെ ഈ പ്രക്രിയ തുടരുമെന്നാണ് പ്രതീക്ഷ. ചുഴലിക്കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുകയും ആന്ധ്രാപ്രദേശ് തീരത്ത് മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയികാക്കിനടയ്ക്ക്ചുറ്റുമുള്ള തീരത്ത് തീവ്ര ചുഴലിക്കാറ്റായി രൂപപ്പെടുമെന്നുമാണ് ഐഎംഡിയുടെ ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്.  മണിക്കൂറിൽ 90-100 കിലോമീറ്റവേഗതയിവീശിയടിക്കുന്നകാറ്റ്  110 കിലോമീറ്റർ വരെ വേഗതയിലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്.
advertisement
ചുഴലിക്കാറ്റ്  കരയിലേക്ക് അടുക്കുന്നതിനാൽ, കിഴക്കൻ ഗോദാവരി, കൊണസീമ, കാക്കിനട തുടങ്ങിയ തീരദേശ ജില്ലകളിൽ ശക്തമായ കാറ്റും കനത്ത മഴയും നാശം വിതയ്ക്കുകയാണ്. വ്യാപകമായി വൈദ്യുതി തടസ്സപ്പെടുകയും, മരങ്ങകടപുഴകി വീഴുകയും, ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. കടൽ വളരെ പ്രക്ഷുബ്ധമായി തുടരുകയാണ്. മത്സ്യത്തൊഴിലാളികൾ തീരത്ത് തന്നെ തുടരാൻ നിർദ്ദേശിച്ചിട്ടുണ്ട്. കാക്കിനട, കൃഷ്ണപട്ടണം എന്നിവിടങ്ങളിലെ തുറമുഖ പ്രവർത്തനങ്ങഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചിരിക്കുകയാണ്.
advertisement
കനത്ത മഴയും വെള്ളപ്പൊക്ക സാധ്യതയും കണക്കിലെടുത്ത്, ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് അടിയന്തര സഹായം നൽകാൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു മന്ത്രിമാർ, എംപിമാർ, എംഎൽഎമാഎന്നിവർക്ക് നിർദ്ദേശം നൽകി. ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ള 39 നിയോജകമണ്ഡലങ്ങളിൽ സംസ്ഥാന സർക്കാർ ദുരന്ത പ്രതികരണ പ്രോട്ടോക്കോളുകൾ സജീവമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പോലീസ്, ദുരിതാശ്വാസ ഏജൻസികൾ എന്നിവ തമ്മിലുള്ള ഏകോപനം ഉറപ്പാക്കി.
advertisement
നിരവധി തീരദേശ ജില്ലകളിഐഎംഡി റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, താഴ്ന്ന പ്രദേശങ്ങളിഉയർന്ന തിരമാലകൾക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പതിനായിരക്കണക്കിന് താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
തീരദേശ മേഖലയിലുടനീളം ദേശീയ ദുരന്ത നിവാരണ സേനയെയും (NDRF) സംസ്ഥാന ദുരന്ത നിവാരണ സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്. കുടിയൊഴിപ്പിക്കപ്പെട്ടവർക്കായി താൽക്കാലിക ഷെൽട്ടറുകൾ, ഭക്ഷണ സാധനങ്ങൾ, വൈദ്യസഹായം എന്നിവ ഒരുക്കിയിട്ടുണ്ട്. ചുഴലിക്കാറ്റ് ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ സ്കൂളുകൾ, കോളേജുകൾ, ഓഫീസുകൾ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചു.
advertisement
കരയിലേക്ക് കടന്ന ശേഷം, മോന്ത ചുഴലിക്കാറ്റ് ക്രമേണ ദുർബലമാകുമെന്നും ഉൾനാടുകളിലേക്ക് നീങ്ങുമെന്നും പ്രതീക്ഷിക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളിതെലങ്കാന, ഒഡീഷ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ആന്ധ്രാപ്രദേശിലൂടെ കൊടുങ്കാറ്റ് കടന്നുപോകുന്നതിനാൽ, വീടിനുള്ളിൽ തന്നെ തുടരാനും ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും അധികൃതർ ജനങ്ങൾക്ക് നിർദേശം നൽകി.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ആന്ധ്രാ തീരം തൊട്ട് മോൻതാ ചുഴലിക്കാറ്റ്; മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത കൈവരിക്കും
Next Article
advertisement
റോഡരികിലെ ശസ്ത്രക്രിയ; ഡോക്ടർമാരുടെ ശ്രമം ഫലം കണ്ടില്ല; ലിനു മരണത്തിന് കീഴടങ്ങി
റോഡരികിലെ ശസ്ത്രക്രിയ; ഡോക്ടർമാരുടെ ശ്രമം ഫലം കണ്ടില്ല; ലിനു മരണത്തിന് കീഴടങ്ങി
  • കൊച്ചിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ ലിനുവിന് റോഡരികിൽ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നടത്തി.

  • ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയെങ്കിലും ആശുപത്രിയിൽ ചികിത്സയ്ക്കിടെ ലിനു മരിച്ചു.

  • അപകടസ്ഥലത്ത് ഡോക്ടർമാർ നടത്തിയ ധൈര്യപ്രദർശനം ഗവർണർ രാജേന്ദ്ര അർലേക്കർ ഫോണിൽ അഭിനന്ദിച്ചു.

View All
advertisement