'നിമിഷപ്രിയയുടെ മോചനത്തിന് വിഘാതമാകുന്നത് കുറ്റകൃത്യത്തിന്റെ കാഠിന്യം'

Last Updated:

മരിച്ച യമനി പൗരൻ തലാൽ അബ്ദോ മെഹ്ദിയുടെ കുടുംബം ദയാധനം വാങ്ങാൻ പോലും സമ്മതിക്കുന്നില്ല എന്നാണ് ഉന്നത വൃത്തങ്ങൾ അറിയിക്കുന്നത്

News18
News18
മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിന് തടസ്സം കുറ്റകൃത്യങ്ങളുടെ കാഠിന്യം. യമൻ പൗരനെ വധിച്ചതിന് യമനിൽ വിചാരണ നേരിട്ട് മരണ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് തടസ്സം നിൽക്കുന്നത് അവരുടെ കുറ്റകൃത്യങ്ങളുടെ കാഠിന്യമെന്ന് ഉന്നതവൃത്തങ്ങൾ‌.
മരിച്ച യമനി പൗരൻ തലാൽ അബ്ദോ മെഹ്ദിയുടെ കുടുംബം ദയാധനം വാങ്ങാൻ പോലും സമ്മതിക്കുന്നില്ല. നിമിഷയ്ക്ക് വേണ്ടി എല്ലാ നിയമ നടപടികളും ശ്രമങ്ങളും നടത്തി പക്ഷേ അവർക്കെതിരെയുള്ള ആരോപണങ്ങൾ അത്രമേൽ ഗുരുതരമായതിനാൽ ഈ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണെന്ന് ഒരു ഉന്നത ‌വക്താവ് പിടിഐയോട് പറഞ്ഞു.അബ്ദുമഹ്ദി ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അതും ഫലവത്തായിരുന്നില്ല
ജൂലൈ 16ന് യമനിൽ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലായേക്കാവുന്ന സാഹചര്യത്തിൽ കുടുംബവും വിവിധ രാഷ്ട്രീയകക്ഷികളും സംഘടനകളും നിമിഷ പ്രിയയുടെ മോചനത്തിനുവേണ്ടി നയതന്ത്രശ്രമങ്ങൾ നടത്തണമെന്ന് ഇന്ത്യൻ സർക്കാരിനോട് വൃത്തങ്ങൾ അഭ്യർത്ഥിച്ചു കഴിഞ്ഞു.  2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്.  യമനിലെ കോടതി രേഖകൾ അനുസരിച്ച് അവരുടെ ആ നാട്ടിലെ ബിസിനസ് പങ്കാളിയായ തലാൽ അബ്ദോ മെഹ്ദിയ മറ്റൊരു നഴ്സിന്റെ സഹായത്തോടെ മരുന്നുകൊടുത്തു മയക്കി കൊലപ്പെടുത്തിയ ശേഷം അയാളുടെ ശരീരം നിരവധി കഷണങ്ങളാക്കി മുറിച്ചുമാറ്റി ഒരു ടാങ്കിൽ നിക്ഷേപിച്ചുവെന്നാണ് കേസ്. കുറ്റകൃത്യം കണ്ടെത്തിയതോടെ അവർ കുറ്റമേറ്റതായും ഒരു പ്രസ്താവനയിൽ പറയുന്നു.
advertisement
എന്നാൽ യമന്‍ പൗരന്‍ തന്നെ തടഞ്ഞുവെച്ച് ആക്രമിച്ചെന്നും ക്രൂരമായ ലൈംഗിയ പീഡനത്തിന് ഇരയാക്കിയ ഇയാളിൽ നിന്നും രക്ഷപ്പെടാൻ നടത്തിയ ശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് നിമിഷ കോടതിയിൽ വാദിച്ചത്. മാനുഷിക പരിഗണനയും സ്ത്രീയെന്ന പരിഗണനയും നല്‍കി മരണശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയോ വിട്ടയ്ക്കുകയോ വേണമെന്നാണ് ആവശ്യം ഉന്നയിച്ചിരുന്നത്.
2018ലായിരുന്നു നിമിഷപ്രിയയ്ക്കെതിരെ യമൻ കോടതി വധശിക്ഷ വിധിച്ചത്. വിധിക്കെതിരെ അപ്പീൽ നൽകിയെങ്കിലും 2020ൽ യമനിലെ അപ്പീൽ കോടതി ശിക്ഷ ശരിവെച്ചു. പിന്നീട്, യമനിലെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും 2023 നവംബറിൽ അപ്പീൽ തള്ളി.
advertisement
അതേസമയം കേസിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിമിഷപ്രിയയെ രക്ഷിക്കാൻ നയതന്ത്ര മാർഗങ്ങൾ ഉപയോഗിക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ഈ വിഷയം കേൾക്കാൻ സാധ്യതയുണ്ട്, ജൂലൈ 10 ന് അടിയന്തര വാദം കേൾക്കാൻ പരാമർശിച്ച ഈ വിഷയം അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കെ.ആർ. നയതന്ത്ര മാർഗങ്ങൾ എത്രയും വേഗം പരിശോധിക്കേണ്ടതുണ്ടെന്ന് പറഞ്ഞു.
advertisement
2008 മുതൽ നിമിഷ പ്രിയ യെമനിൽ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു, 2011 ലെ വിവാഹത്തിന് ശേഷം ഭർത്താവ് ടോമി തോമസിനൊപ്പം അവർ നാട്ടിലേക്ക് യാത്ര ചെയ്തിരുന്നതായി വൃത്തങ്ങൾ അറിയിച്ചു.2014 ലെ യെമനിലെ ആഭ്യന്തരയുദ്ധം കാരണം, ഭർത്താവ് മകളോടൊപ്പം കേരളത്തിലേക്ക് മടങ്ങി, അതേസമയം നിമിഷ യെമനിൽ താമസം തുടരുകയായിരുന്നു.
(Summary: Efforts to seek relief for indian nurse nimishapriya on death row in yemen july 16 hindered by gravity of charges)
മലയാളം വാർത്തകൾ/ വാർത്ത/India/
'നിമിഷപ്രിയയുടെ മോചനത്തിന് വിഘാതമാകുന്നത് കുറ്റകൃത്യത്തിന്റെ കാഠിന്യം'
Next Article
advertisement
ഐക്യരാഷ്ട്ര സഭയിൽ 'ഓം ശാന്തി ഓം' ചൊല്ലി സമാധാനത്തിനായി ആഹ്വാനം ചെയ്ത് ഇന്തോനേഷ്യൻ പ്രസിഡന്റ്
ഐക്യരാഷ്ട്ര സഭയിൽ 'ഓം ശാന്തി ഓം' ചൊല്ലി സമാധാനത്തിനായി ആഹ്വാനം ചെയ്ത് ഇന്തോനേഷ്യൻ പ്രസിഡന്റ്
  • ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ ഐക്യരാഷ്ട്രസഭയിൽ സമാധാനത്തിനായി ആഹ്വാനം ചെയ്തു.

  • മുസ്ലീം, ജൂത, ഹിന്ദു, ബുദ്ധ സംസ്കാരങ്ങളിലെ വാക്കുകൾ ഉപയോഗിച്ച് പ്രസംഗം അവസാനിപ്പിച്ചു.

  • ഗാസയിലെ യുദ്ധ സാഹചര്യത്തെക്കുറിച്ച് പരാമർശിച്ച്, സമാധാനത്തിനായുള്ള പ്രാധാന്യം എടുത്തുപറഞ്ഞു.

View All
advertisement