കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് കർഷകൻ ആത്മഹത്യ ചെയ്തു

Last Updated:

സമരത്തിൽ പങ്കെടുത്തുകൊണ്ടിരുന്ന കശ്‌മീർ സിംഗാണ് മരിച്ചത്

ന്യൂഡൽഹി: കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് ഗാസിപൂരിൽ കർഷകർ ആത്മഹത്യ ചെയ്തു. കാർഷിക നിയമത്തിനെതിരെ ഡൽഹി അതിർത്തിയിൽ സമരം ചെയ്തിരുന്ന കർഷകനാണ് ആത്മഹത്യ ചെയ്തത്. ഗാസിപൂരിൽ സമര സ്ഥലത്തെ താത്കാലിക ശുചി മുറിയിൽ കശ്‌മീർ സിംഗിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
കർഷക സമരത്തിനിടെ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ കർഷകനാണ് കശ്മീർ സിംഗ്. അതിശൈത്യവും ആരോഗ്യപ്രശ്നവും മൂലം 37 പേർ മരിച്ചു. അതേസമയം തിങ്കളാഴച കേന്ദ്രസർക്കാരുമായി നടത്തുന്ന ചർച്ച പരാജയപ്പെട്ടാൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് കർഷക സംഘടന നേതാക്കൾ അറിയിച്ചു.
You may also like:കിംവദന്തികൾ വിശ്വസിക്കരുത്; രാജ്യത്ത് കോവിഡ് വാക്സിൻ സൗജന്യം: കേന്ദ്ര ആരോഗ്യമന്ത്രി
6 ാം തീയതി മുതൽ 20 വരെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടത്തും. കുണ്ട്ലി-മനേസർ-പൽവാൾ ദേശീയപാതയിലൂടെ മാർച്ച് ആരംഭിക്കും. ഷാജഹാൻപൂർ അതിർത്തിയിൽ നിന്ന് പ്രതിഷേധക്കാർ ഡൽഹിയിലേക്ക് നീങ്ങും.
advertisement
റിപ്പബ്ലിക് ദിനത്തിൽ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ട്രാക്ടർ മാർച്ച് നടത്തും. ഡൽഹിക്ക് അകത്തും ട്രാക്ടർ മാർച്ച് സംഘടിപ്പക്കും.ജനുവരി 18ന് വനിതകൾ അണിനിരക്കുന്ന പ്രതിഷേധം നടത്തുമെന്നും കർഷക സംഘടന നേതാക്കൾ അറിയിച്ചു. അതി ശൈത്യത്തെ അതിജീവിച്ച് ഡൽഹി അതിർത്തികളിലെ സമരം 38-ാം ദിവസവും തുടരുകയാണ്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് കർഷകൻ ആത്മഹത്യ ചെയ്തു
Next Article
advertisement
ഭാര്യയുടെ വക കള്ളക്കേസുകൾ; അച്ഛനെതിരെ പോക്‌സോ; കണ്ണൂരിലെ നാലുപേരുടെ മരണത്തിൽ കുറിപ്പ് പുറത്ത്
ഭാര്യയുടെ വക കള്ളക്കേസുകൾ; അച്ഛനെതിരെ പോക്‌സോ; കണ്ണൂരിലെ നാലുപേരുടെ മരണത്തിൽ കുറിപ്പ് പുറത്ത്
  • കുടുംബ പ്രശ്നങ്ങൾ രൂക്ഷമായതോടെ കലാധരനും അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തതായി കണ്ടെത്തി

  • ഭാര്യയുടെ കള്ളക്കേസുകളും മക്കളുടെ സംരക്ഷണ തർക്കവും കലാധരനെ മാനസികമായി പീഡിപ്പിച്ചെന്ന് കുറിപ്പിൽ

  • മക്കൾക്ക് അമ്മയോടൊപ്പം പോകാൻ താൽപ്പര്യമില്ലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു

View All
advertisement