ഉത്തർപ്രദേശിലെ ഗാസിയാബാദ് കോടതിയിൽ പുലിയിറങ്ങി; 5 പേർക്ക് പരിക്ക്

Last Updated:

പുലിയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്

ഗാസിയാബാദ്: യുപിയിലെ ഗാസിയാബാദ് ജില്ലാ കോടതിയിൽ പുള്ളിപ്പുലി ആക്രമണം. കോടതിക്കുള്ളിൽ കടന്ന പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കോടതി ജീവനക്കാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. പുള്ളിപ്പുലിയെ പിടിക്കാൻ ശ്രമം തുടരുകയാണ്. അഞ്ച് പേർക്കാണ് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. അഭിഭാഷകർക്കും കേസിനായി എത്തിയ കക്ഷികളടക്കമുള്ളവർക്കുമാണ് പരിക്കേറ്റത്. കൈയ്ക്കും കണ്ണിനുമടക്കം പരിക്കേറ്റിട്ടുണ്ട്.
വാർത്താ ഏജൻസിയായ എഎൻഐ ട്വിറ്ററിൽ പങ്കിട്ട വീഡിയോയിൽ കോടതി വളപ്പിനുള്ളിലെ ജനൽ ഗ്രില്ലിന് പിന്നിൽ പുള്ളിപ്പുലിയെ  കാണാനാകും.
പുള്ളിപ്പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ ഒരാളെ ചില അഭിഭാഷകർ ചുമന്നുകൊണ്ടുപോകുന്നത് കാണാം. രക്തം പുരണ്ട മുഖവുമായി മറ്റൊരാൾ ചുമരിനോട് ചേർന്ന് ഇരുന്നു വേദന കൊണ്ട് പുളയുന്നതും ക്ലിപ്പിൽ കാണാം. പുള്ളിപ്പുലി ജനങ്ങളിൽ പരിഭ്രാന്തി പരത്തിയതോടെ വൻ ജനക്കൂട്ടമാണ് കോടതി പരിസരത്ത് തടിച്ചുകൂടിയത്.
advertisement
ഗാസിയാബാദ് ഉൾപ്പെട്ട എംസിആർ മേഖലയിൽ ചെറിയ കാടുകളുമുണ്ട്. ഇവിടെ പുള്ളിപ്പുലിയുടെ സാന്നിദ്ധ്യമുണ്ട്. പുലിയെ ഇപ്പോൾ കോടതിക്കകത്തുള്ള ഇരുമ്പ് കൂട്ടിലേക്ക് ആക്കിയിരിക്കുകയാണ്. വനംവകുപ്പ് എത്തിയ ശേഷം മാത്രമാണ് പുലിയെ പിടികൂടാനാകുക. നേരത്തെ 2022 ൽ ഈ പ്രദേശത്തെ ഹൌസിംഗ് കോളനിയിൽ പുള്ളിപ്പുലി ഇറങ്ങിയിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഉത്തർപ്രദേശിലെ ഗാസിയാബാദ് കോടതിയിൽ പുലിയിറങ്ങി; 5 പേർക്ക് പരിക്ക്
Next Article
advertisement
എ ആർ റഹ്മാനെതിരായ വർഗീയ അധിക്ഷേപം 'വെറുപ്പിന്റെ ഭാഷ'യെന്ന് മലയാളി സംഗീത സംവിധായകൻ; പിന്തുണയുമായി റഹ്മാന്റെ മക്കൾ
എ ആർ റഹ്മാനെതിരായ വർഗീയ അധിക്ഷേപം 'വെറുപ്പിന്റെ ഭാഷ'യെന്ന് മലയാളി സംഗീത സംവിധായകൻ; പിന്തുണയുമായി റഹ്മാന്റെ മക്കൾ
  • ബോളിവുഡിലെ വർഗീയതയെക്കുറിച്ചുള്ള അഭിപ്രായത്തിന് പിന്നാലെ എ ആർ റഹ്മാൻ സൈബർ ആക്രമണം നേരിടുന്നു

  • മലയാളി സംഗീത സംവിധായകൻ കൈലാസ് മേനോന്റെ പോസ്റ്റിനെ പിന്തുണച്ച് റഹ്മാന്റെ മക്കൾ ഖദീജയും റഹീമയും രംഗത്തെത്തി

  • വിയോജിപ്പുകൾ മാന്യമായി അറിയിക്കണമെന്നും വ്യക്തിഹത്യയും അധിക്ഷേപവും വെറുപ്പിന്റെ ഭാഷയാണെന്നും കൈലാസ്.

View All
advertisement