ജി20 ഉച്ചകോടിക്കിടെ ചൈനീസ് സംഘം നിരീക്ഷണ ഉപകരങ്ങൾ കൊണ്ടുവന്നതായി സംശയം; ആശങ്കയായി ബാഗിന്‍റെ വലുപ്പം

Last Updated:

താജ് പാലസ് ഹോട്ടലിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത് ചൈനീസ് പ്രതിനിധി സംഘത്തിലെ അംഗത്തിന്റെ ‘അസാധാരണ’ ബാഗുകളാണ്

ചൈന
ചൈന
ന്യൂഡൽഹി: ജി 20 ഉച്ചകോടിക്കിടെ ചൈനീസ് സംഘം ‘നിരീക്ഷണ ഉപകരണങ്ങൾ’ കൊണ്ടുവന്നോയെന്ന സംശയം ബലപ്പെടുന്നു. ഉച്ചകോടിക്കിടെ ന്യൂഡൽഹിയിലെ പഞ്ചനക്ഷത്ര താജ് ഹോട്ടലിൽ ഒരു ചൈനീസ് പ്രതിനിധി കൊണ്ടുവന്ന ബാഗിന്‍റെ വലുപ്പമാണ് സുരക്ഷാ ആശങ്ക ഉയർത്തുന്നത്.
താജ് പാലസ് ഹോട്ടലിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത് ചൈനീസ് പ്രതിനിധി സംഘത്തിലെ അംഗത്തിന്റെ ‘അസാധാരണ’ ബാഗുകളാണ്. ‘നയതന്ത്ര ലഗേജ്’ നീക്കം സുഗമമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടാത്തവിധം ഈ ബാഗുകളുടെ വലുപ്പമാണ് ഇപ്പോൾ സംശയത്തിന് ഇട നൽകുന്നത്.
നയതന്ത്ര പ്രോട്ടോക്കോളുകൾ കണക്കിലെടുത്ത് സുരക്ഷാ ഉദ്യോഗസ്ഥർ ബാഗുകൾ അകത്തേക്ക് അനുവദിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു റിപ്പോർട്ട് പറയുന്നു. എന്നിരുന്നാലും, മുറിയിലെത്തിയപ്പോൾ ഒരു സ്റ്റാഫ് അംഗം ബാഗുകളിൽ ചില ‘സംശയാസ്‌പദമായ ഉപകരണങ്ങൾ’ ഉണ്ടായിരുന്നതായി റിപ്പോർട്ട് ചെയ്തു. ഇതേത്തുടർന്ന്, ബാഗുകൾ സ്കാനറിലൂടെ വയ്ക്കാൻ ടീമിനോട് ആവശ്യപ്പെട്ടു.
advertisement
“നിർബന്ധിത പരിശോധന” ആയതിനാൽ തന്റെ ബാഗ് സ്കാൻ ചെയ്യാൻ സുരക്ഷാ ഉദ്യോഗസ്ഥർ ചൈനീസ് പ്രതിനിധിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചപ്പോൾ വാക്കുതർക്കം ഉണ്ടായി. ചൈനക്കാർ ബാഗുകളും അതിനുള്ളിലെ സാധനങ്ങളും പരിശോധിക്കാൻ വിസമ്മതിച്ചു.
താജ് ഹോട്ടലിൽ താമസിച്ച ഒരു ചൈനക്കാരൻ ഒഴികെ എല്ലാ പ്രതിനിധികളും പരിശോധനയ്ക്ക് വിധേയരായതായി വാർത്താ വൃത്തങ്ങൾ ന്യൂസ് 18-നോട് പറഞ്ഞു. ചൈനീസ് പ്രതിനിധി “പ്രത്യേകവും സ്വകാര്യവുമായ ഇന്റർനെറ്റ് കണക്ഷൻ” ആവശ്യപ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥർ കൂടുതൽ നിരീക്ഷണം നടത്തി. എന്നാൽ പ്രത്യേക ഇന്‍റർനെറ്റ് കണക്ഷൻ വേണമെന്ന അഭ്യർത്ഥന ഹോട്ടൽ നിരസിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/India/
ജി20 ഉച്ചകോടിക്കിടെ ചൈനീസ് സംഘം നിരീക്ഷണ ഉപകരങ്ങൾ കൊണ്ടുവന്നതായി സംശയം; ആശങ്കയായി ബാഗിന്‍റെ വലുപ്പം
Next Article
advertisement
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
  • കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടിയ 50 വിദ്യാർത്ഥികൾക്ക് വീട് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

  • ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് നൽകും എന്ന് അറിയിച്ചു.

  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകും.

View All
advertisement