advertisement

ഉസ്ബെക്കിസ്ഥാനിലെ കുട്ടികളുടെ മരണത്തിനു പിന്നാലെ ഖേദം പ്രകടിപ്പിച്ച് മരുന്നു കമ്പനി

Last Updated:

ഉസ്ബെക്കിസ്ഥാൻറെ ആരോപണത്തിനു പിന്നാലെ മരുന്നിന്റെ ഉൽപാദനം നിർത്തിവച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മാരിയോൺ ബയോടെക്.

(Shutterstock image for representation)
(Shutterstock image for representation)
ന്യൂഡൽഹി: ഇന്ത്യൻ കമ്പനി ഉൽപാദിപ്പിച്ച സിറപ്പ് കുടിച്ച് 18 കുട്ടികൾ മരിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മരുന്നു കമ്പനി.
ഉസ്ബെക്കിസ്ഥാൻറെ ആരോപണത്തിനു പിന്നാലെ മരുന്നിന്റെ ഉൽപാദനം നിർത്തിവച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മാരിയോൺ ബയോടെക്.
സംഭവത്തിനു പിന്നാലെ കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്സിഒ) അന്വേഷണം ആരംഭിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ചുമ മരുന്ന് ഇന്ത്യയിൽ വിറ്റിട്ടില്ലെന്നു കമ്പനി അറിയിച്ചു. മരുന്നിന്റെ കയറ്റുമതി മാത്രമാണുള്ളത്. കമ്പനിയുടെ നോയിഡ ഓഫിസിൽ അധികൃതർ പരിശോധന നടത്തി.
മാരിയോൺ ബയോടെക്കിന്റെ ഡോക്-1 മാക്സ് സിറപ്പ് കഴിച്ച 21 കുട്ടികളിൽ 18 പേർ മരിച്ചതായി ഉസ്ബെക് ആരോഗ്യമന്ത്രാലയം ബുധനാഴ്ചയാണ് പുറത്തുവിട്ടത്. ഒരു ബാച്ച് സിറപ്പിന്റെ പരിശോധനയിൽ എത്ലിൻ ഗ്ലൈക്കോൾ കണ്ടെത്തിയെന്നാണ് ഉസ്ബെക് സർക്കാർ അറിയിച്ചത്. കൂടുതൽ വിവരങ്ങൾ നൽകാൻ ഉസ്ബെക് ആരോഗ്യമന്ത്രാലയത്തോട് ഇന്ത്യയുടെ ഡ്രഗ്സ് കൺട്രോളർ ജനറൽ ആവശ്യപ്പെട്ടുവെന്നാണ് വിവരം.
advertisement
സംഭവത്തിൽ ഇരു രാജ്യങ്ങളിലെയും സർക്കാരുകൾ ഇടപെട്ടിട്ടുണ്ടെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും കമ്പനിയുടെ അഭിഭാഷകൻ ഹസൻ ഹാരിസ് അറിയിച്ചു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
ഉസ്ബെക്കിസ്ഥാനിലെ കുട്ടികളുടെ മരണത്തിനു പിന്നാലെ ഖേദം പ്രകടിപ്പിച്ച് മരുന്നു കമ്പനി
Next Article
advertisement
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
  • ഹൈക്കോടതി നിർദ്ദേശിച്ചാലും ബാലറ്റിൽ സ്ഥാനാർത്ഥിയുടെ പേര് അഞ്ജലി പി.വി. എന്നതായിരിക്കും

  • പേര് മാറ്റം അപേക്ഷിച്ചെങ്കിലും ഹോം വോട്ടിങ്ങും പോസ്റ്റൽ വോട്ടും ആരംഭിച്ചതിനാൽ അംഗീകരിക്കില്ല

  • ബാലറ്റിൽ ഫോട്ടോയും ചിഹ്നവും വ്യക്തമായി ക്രമീകരിച്ചതിനാൽ വോട്ടർമാർക്ക് തിരിച്ചറിയാൻ പ്രയാസമില്ല

View All
advertisement