advertisement

പൗരത്വനിയമം: യുദ്ധക്കളമായി ഡൽഹി; പൊലീസിനെതിരെ ജാമിയ സർവകലാശാല; ലൈബ്രറിയിലും കണ്ണീർവാതകം ഉപയോഗിച്ച് പൊലീസ്

Last Updated:

അക്രമസംഭവങ്ങളിൽ വിദ്യാർഥികൾക്ക് പങ്കില്ലെന്ന് ഡൽഹി പൊലീസ് പറഞ്ഞു.

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുള്ള പ്രതിഷേധത്തിൽ യുദ്ധക്കളമായി മാറി ഡൽഹി. ജാമിയ നഗറിലും ഫ്രണ്ട്സ് കോളനിയിലും സംഘർഷം. മൂന്നു ബസുകൾ കത്തിച്ചു. അതേസമയം, അക്രമത്തിൽ പങ്കില്ലെന്ന് ജാമിയയിലെ വിദ്യാർഥികൾ വ്യക്തമാക്കി. പുറത്തു നിന്നുള്ളവരാണ് അക്രമം നടത്തുന്നതെന്നും ജാമിയ മിലിയ വിദ്യാർഥികൾ. പ്രതിഷേധം സംഘർഷഭരിതമായതിനെ തുടർന്ന് ജാമിയ അടക്കമുള്ള അഞ്ച് മെട്രോ സ്റ്റേഷനുകൾ അടച്ചു. അതേസമയം, അക്രമസംഭവങ്ങളിൽ വിദ്യാർഥികൾക്ക് പങ്കില്ലെന്ന് ഡൽഹി പൊലീസ് പറഞ്ഞു.
ഇതിനിടെ, പൊലീസിനെതിരെ ജാമിയ മിലിയ സർവ്വകലാശാല രംഗത്തെത്തി. അനുവാദമില്ലാതെയാണ് പൊലീസ് ക്യാംപസിൽ കയറിയത്. വിദ്യാർഥികളെയും അധ്യാപകരടക്കം ഉള്ളവരെയും മർദ്ദിച്ചെന്ന് സർവകലാശാല ചീഫ് പ്രൊക്ടർ വസീം അഹമ്മദ് ഖാൻ പറഞ്ഞു. പൊലീസ് ക്യാംപസിനുള്ളിൽ തുടരുന്നെന്ന് വിദ്യാർഥികൾ പറഞ്ഞു. ലൈബ്രറിയിലും റീഡിംഗ് റൂമിലും പൊലീസ് റെയ്ഡ് നടത്തുന്നെന്ന് വിദ്യാർഥികൾ
പറഞ്ഞു.
അതേസമയം, ആക്രമണങ്ങൾക്ക് പിന്നിൽ പൊലീസ് ആണെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയ രംഗത്തെത്തി. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളും അദ്ദേഹം പുറത്തു വിട്ടു. ബസ് കത്തിക്കാൻ കൂട്ടു നിന്നത് പൊലീസെന്നത് ഉൾപ്പെടെ പൊലീസിനെതിരെ ഗുരുതര ആരോപണമാണ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉന്നയിച്ചിരിക്കുന്നത്.
advertisement
പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന നിരവധി തെളിവുകളാണ് മനീഷ് സിസോദിയ പുറത്തു വിട്ടിരിക്കുന്നത്. പെട്രോൾ ക്യാനുമായി പൊലീസ് നിൽക്കുന്ന ചിത്രങ്ങളും വിദ്യാർഥിനികളെ പൊലീസ് മർദ്ദിക്കുന്ന ചിത്രങ്ങളും മനീഷ് സിസോദിയ പുറത്തുവിട്ടു. പ്രതിഷേധക്കാരോട് സംഘർഷം ഒഴിവാക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ ആഹ്വാനം ചെയ്തു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
പൗരത്വനിയമം: യുദ്ധക്കളമായി ഡൽഹി; പൊലീസിനെതിരെ ജാമിയ സർവകലാശാല; ലൈബ്രറിയിലും കണ്ണീർവാതകം ഉപയോഗിച്ച് പൊലീസ്
Next Article
advertisement
​ഗർഭിണിയായ ഭാര്യയെ ഡിസ്ച്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ 24 കാരൻ ലേബർ റൂം അടിച്ചുതകർത്തു
​ഗർഭിണിയായ ഭാര്യയെ ഡിസ്ച്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ 24 കാരൻ ലേബർ റൂം അടിച്ചുതകർത്തു
  • കണ്ണൂരിൽ 24 കാരൻ ലേബർ റൂം അടിച്ചുതകർത്തതിൽ ആശുപത്രിക്ക് 15,000 രൂപയുടെ നാശനഷ്ടം സംഭവിച്ചു

  • ഗർഭിണിയായ ഭാര്യയെ ഉടൻ ഡിസ്ചാർജ് ചെയ്യണമെന്നാവശ്യപ്പെട്ട് യുവാവ് മദ്യലഹരിയിൽ അക്രമം നടത്തി

  • ആശുപത്രി സംരക്ഷണ നിയമം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി റാഷിദിനെതിരെ പോലീസ് കേസെടുത്തു

View All
advertisement