പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്; വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം നിർത്തി

Last Updated:

ഇക്കാര്യം അറിയിച്ച് വിവിധ സംസ്ഥാന-ജില്ലാ കണ്‍വീനര്‍മാര്‍ക്ക് സര്‍ക്കുലര്‍ അയച്ചു

News18
News18
ന്യൂഡല്‍ഹി: കശ്മീർ പെഹല്‍ഗാമിലെ ഭീകരാക്രമണത്തെ അപലപിച്ച് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ മൂന്നു ദിവസത്തേക്ക് നിര്‍ത്തിവയ്ക്കുകയാണെന്ന് വ്യക്തി നിയമബോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. ഇക്കാര്യം അറിയിച്ച് വിവിധ സംസ്ഥാന-ജില്ലാ കണ്‍വീനര്‍മാര്‍ക്ക് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. മൂന്നു ദിവസത്തിന് ശേഷം പ്രതിഷേധം പുനരാരംഭിക്കും.
തെക്കൻ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാമിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ ചൊവ്വാഴ്ച നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. 'ദുഃഖിതരായ കുടുംബങ്ങളോടുള്ള ഐക്യദാർഢ്യത്തിന്റെ അടയാളമായി, വഖഫ് നിയമത്തിലെ "വിവാദ ഭേദഗതികൾ"ക്കെതിരായ പ്രചാരണം ഏപ്രിൽ 23 മുതൽ മൂന്ന് ദിവസത്തേക്ക് നിർത്തിവച്ചു' - പ്രസ്താവനയിൽ പറഞ്ഞു.
പഹൽഗാമിലെ ഭീകരാക്രമണം അങ്ങേയറ്റം ദാരുണവും അപലപനീയവുമാണെന്ന് എഐഎംപിഎൽബിയുടെ കീഴിലുള്ള വഖഫ് സംരക്ഷണത്തിനായുള്ള മജ്‌ലിസ്-ഇ-അമലിന്റെ ദേശീയ കൺവീനർ എസ്ക്യുആർ ഇല്യാസ് പ്രസ്താവനയിൽ പറഞ്ഞു.
advertisement
Summary: The All India Muslim Personal Law Board (AIMPLB) on Wednesday condemned the Pahalgam terror attack and decided to pause its ongoing protests against the new Waqf law for three days in solidarity with the families of victims.
മലയാളം വാർത്തകൾ/ വാർത്ത/India/
പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്; വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം നിർത്തി
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement