Lok Sabha Election Voting Live: ആദ്യഘട്ട വിധിയെഴുത്ത്; വോട്ടെടുപ്പിൽ വ്യാപക അക്രമം

Last Updated:

1st Phase Lok Sabha Election 2019 Voting Live Updates:

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പിൽ വ്യാപക അക്രമം. മികച്ച പോളിങാണ് മിക്കയിടത്തും രേഖപ്പെടുത്തിയത്. ആന്ധ്രാപ്രദേശിൽ അക്രമസംഭവങ്ങളിൽ രണ്ടുപേർ കൊല്ലപ്പെട്ടു. വൈ.എസ്.ആർ കോൺഗ്രസ് പ്രവർത്തകനും ടിഡിപി പ്രവർത്തകനുമാണ് കൊല്ലപ്പെട്ടത്. വോട്ടിങ് യന്ത്രം എറിഞ്ഞുതകർത്ത ജനസേന നേതാവ് അറസ്റ്റിലായി. ബംഗാളിൽ തൃണമൂൽ-ബിജെപി ഏറ്റുമുട്ടൽ ഉണ്ടായി. 18 സംസ്ഥാനങ്ങളിലേയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 91 മണ്ഡലങ്ങളാണ് വ്യാഴാഴ്ച വിധിയെഴുതിയത്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ ലോക്സഭാ സീറ്റുകളിലും ഇന്ന് വോട്ടെടുപ്പ് നടന്നു. അസം ഒഴികെയുള്ള വടക്ക് കിഴക്കൻ സ്ഥാനങ്ങളിലെ മുഴുവൻ മണ്ഡലങ്ങളിലും ആദ്യഘത്തിലായിരുന്നു ജനവിധി. ആന്ധ്രപ്രദേശ്, അരുണാചൽ, സിക്കിം സംസ്ഥാനങ്ങളിലെ നിയമസഭാ സീറ്റുകളിലേക്കും ഇന്ന് വോട്ടെടുപ്പ് നടന്നു. ഒഡീഷയിൽ ആദ്യഘട്ട വോട്ടെടുപ്പും ഇന്ന് നടന്നു. നാഗ്പൂരിൽ ജനവിധി തേടിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരിക്ക് ബിജെപി വിട്ട് കോൺഗ്രസിൽ എത്തിയ നാനാ പത്താൾ കടുത്ത വെല്ലുവിളി ഉയർത്തി. മുൻ കരസേന മേധാവിയും കേന്ദ്ര മന്ത്രിയുമായ വി കെ സിംഗ്, സഹമന്ത്രി കിരൺ റിജിജു, സഞ്ജീവ് ബല്യാന്‍, അജിത് സിങ്, മഹേഷ് ശർമ്മ തുടങ്ങിയവരും ഇന്ന് ജനവിധി തേടിയ പ്രമുഖരാണ്.
ആദ്യഘട്ട വോട്ടെടുപ്പിന്‍റെ തത്സമയ വിവരങ്ങൾ ചുവടെ...
മലയാളം വാർത്തകൾ/ വാർത്ത/India/
Lok Sabha Election Voting Live: ആദ്യഘട്ട വിധിയെഴുത്ത്; വോട്ടെടുപ്പിൽ വ്യാപക അക്രമം
Next Article
advertisement
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement