Lok Sabha Election Voting Live: ആദ്യഘട്ട വിധിയെഴുത്ത്; വോട്ടെടുപ്പിൽ വ്യാപക അക്രമം

Last Updated:

1st Phase Lok Sabha Election 2019 Voting Live Updates:

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പിൽ വ്യാപക അക്രമം. മികച്ച പോളിങാണ് മിക്കയിടത്തും രേഖപ്പെടുത്തിയത്. ആന്ധ്രാപ്രദേശിൽ അക്രമസംഭവങ്ങളിൽ രണ്ടുപേർ കൊല്ലപ്പെട്ടു. വൈ.എസ്.ആർ കോൺഗ്രസ് പ്രവർത്തകനും ടിഡിപി പ്രവർത്തകനുമാണ് കൊല്ലപ്പെട്ടത്. വോട്ടിങ് യന്ത്രം എറിഞ്ഞുതകർത്ത ജനസേന നേതാവ് അറസ്റ്റിലായി. ബംഗാളിൽ തൃണമൂൽ-ബിജെപി ഏറ്റുമുട്ടൽ ഉണ്ടായി. 18 സംസ്ഥാനങ്ങളിലേയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 91 മണ്ഡലങ്ങളാണ് വ്യാഴാഴ്ച വിധിയെഴുതിയത്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ ലോക്സഭാ സീറ്റുകളിലും ഇന്ന് വോട്ടെടുപ്പ് നടന്നു. അസം ഒഴികെയുള്ള വടക്ക് കിഴക്കൻ സ്ഥാനങ്ങളിലെ മുഴുവൻ മണ്ഡലങ്ങളിലും ആദ്യഘത്തിലായിരുന്നു ജനവിധി. ആന്ധ്രപ്രദേശ്, അരുണാചൽ, സിക്കിം സംസ്ഥാനങ്ങളിലെ നിയമസഭാ സീറ്റുകളിലേക്കും ഇന്ന് വോട്ടെടുപ്പ് നടന്നു. ഒഡീഷയിൽ ആദ്യഘട്ട വോട്ടെടുപ്പും ഇന്ന് നടന്നു. നാഗ്പൂരിൽ ജനവിധി തേടിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരിക്ക് ബിജെപി വിട്ട് കോൺഗ്രസിൽ എത്തിയ നാനാ പത്താൾ കടുത്ത വെല്ലുവിളി ഉയർത്തി. മുൻ കരസേന മേധാവിയും കേന്ദ്ര മന്ത്രിയുമായ വി കെ സിംഗ്, സഹമന്ത്രി കിരൺ റിജിജു, സഞ്ജീവ് ബല്യാന്‍, അജിത് സിങ്, മഹേഷ് ശർമ്മ തുടങ്ങിയവരും ഇന്ന് ജനവിധി തേടിയ പ്രമുഖരാണ്.
ആദ്യഘട്ട വോട്ടെടുപ്പിന്‍റെ തത്സമയ വിവരങ്ങൾ ചുവടെ...
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Lok Sabha Election Voting Live: ആദ്യഘട്ട വിധിയെഴുത്ത്; വോട്ടെടുപ്പിൽ വ്യാപക അക്രമം
Next Article
advertisement
'അച്ചടക്ക ലംഘനം'; സീനിയർ CPO ഉമേഷ് വള്ളിക്കുന്നിനെ പോലീസില്‍ നിന്നും പിരിച്ചുവിട്ടു
'അച്ചടക്ക ലംഘനം'; സീനിയർ CPO ഉമേഷ് വള്ളിക്കുന്നിനെ പോലീസില്‍ നിന്നും പിരിച്ചുവിട്ടു
  • ഗുരുതരമായ അച്ചടക്ക ലംഘനം, കൃത്യവിലോപം, പെരുമാറ്റ ദൂഷ്യം എന്നിവയെത്തുടർന്ന് ഉമേഷ് പിരിച്ചുവിട്ടു.

  • സേനയുടെയും സർക്കാരിന്റെയും അന്തസിന് കളങ്കം ഉണ്ടാക്കിയതും, ഉത്തരവിനെ പരിഹസിച്ചതും നടപടിക്ക് കാരണമായി.

  • പിരിച്ചുവിട്ട നടപടിക്കെതിരെ 60 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാമെന്നും, കോടതിയെ സമീപിക്കുമെന്നും ഉമേഷ് പറഞ്ഞു.

View All
advertisement