ന്യൂഡല്‍ഹി: മസൂദ് അസറിന്റെ മരണവാർത്ത നിഷേധിച്ച് ജയ്ഷ്-ഇ മുഹമ്മദ്. അസർ ജീവനോടെയുണ്ടെന്ന് തീവ്രവാദ സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് പത്രക്കുറിപ്പിൽ അറിയിച്ചതായാണ് വിവരം. മസൂദ് അസര്‍ മരിച്ചെന്ന മാധ്യമ വാര്‍ത്തകള്‍ക്കു പിന്നാലെയാണ് നിഷേധക്കുറിപ്പുമായി ജയിഷ് ഇ മുഹമ്മദ് രംഗത്തെത്തിയിരിക്കുന്നത്.
കരളില്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അസര്‍ ശനിയാഴ്ചയാണ് മരിച്ചെന്നായിരുന്നു വാർത്ത. എന്നാൽ ഈ വാർത്തകളൊക്കെ തെറ്റാണെന്നും അസർ ഇപ്പോഴും ജീവനോടെയുണ്ടെന്നുമാണ് ജയ്ഷ് ഇ മുഹമ്മദ് അവകാശപ്പെടുന്നത്.
രോഗത്തെ തുടര്‍ന്ന് ഏറെക്കാലമായി ഇയാള്‍ ചികിത്സയിലായിരുന്നെന്നും വാര്‍ത്തകളുണ്ടായിരുന്നു. രോഗ ബാധിതനായ അസർ വീടിന് പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണെന്ന് മാർച്ച് ഒന്നിന് പാക് വിദേശകാര്യ മന്ത്രി ഖുറേഷി CNN-ന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് അസർ പാകിസ്ഥാനിൽ തന്നെയുണ്ടെന്ന ഇന്ത്യയുടെ വാദത്തിന്ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്.
Also Read ജയ്ഷ്-ഇ-മുഹമ്മദ് തലവൻ മസൂദ് അസര്‍ മരിച്ചതായി റിപ്പോർട്ട്
കണ്ഡഹാറിലെ വിമാനറാഞ്ചലിനെ തുടർന്ന് അസിറിനെ ഇന്ത്യയ്ക്ക് മോചിപ്പിക്കേണ്ടി വന്നിരുന്നു. ഇതിനു പിന്നാലെ നിരവധി ഭീകരാക്രമണങ്ങളാണ് ജയ്ഷ് ഇ മുഹമ്മദ് ഇന്ത്യയിൽ നടപ്പാക്കിയത്.
ഫെബ്രുവരി 14-ന് പുൽവാമയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിനു നേരെ നടത്തിയ ഭീകരാക്രമണത്തിനു പിന്നിലും ജയ്ഷ് ഇ മുഹമ്മദായിരുന്നു. ഇതിനു പിന്നാലെ ഇന്ത്യൻ വ്യോമ സേന ജയ്ഷ് ഇ മുഹമ്മദിന്റെ ബാലാകോട്ടിലുള്ള ആസ്ഥാനം വ്യോമാക്രമണത്തിലൂടെ തകർത്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Line of Control, Manirathnam, Map of kashmir, Mig, Mig 21, Mig 21 crash, Mig crash, Muzaffarabad, Narendra modi, Naushera sector, New Delhi, Nowshera, Pak occupied kashmir, Pakistan, Pakistan occupied kashmir, Pm modi, Pok map, Prime minister narendra modi, Pti, Pulwama Attack, Pulwama terror attack, Qamar Jawed Bajwa, Rajouri, Sialkot, Srinagar and Pathankot, Srinagar to balakot distance, ഇന്ത്യൻ വ്യോമസേന, നരേന്ദ്ര മോദി, പാകിസ്താൻ, പാകിസ്ഥാൻ, പുൽവാമ ആക്രമണം, പുൽവാമ ഭീകരാക്രമണം, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഭീകരാക്രണം