പുതിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് ട്വിറ്ററിലെ ബ്ലൂ ടിക്ക് നഷ്ടമായി; പേര് മാറ്റിയതിനാലെന്ന് വിശദീകരണം
- Published by:Anuraj GR
- news18-malayalam
Last Updated:
ട്വിറ്റർ ഹാൻഡിലിലെ പേര് മാറ്റമാണ് ബ്ലൂ ടിക്ക് നഷ്ടമാകാൻ ഇടയാക്കിയതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. രാജീവ് എംപി എന്ന പേര് മാറ്റി പകരം രാജീവ് ജിഒഐ എന്നാക്കി മാറ്റിയിരുന്നു.
ന്യൂഡൽഹി: പുതിയതായി കേന്ദ്രമന്ത്രിസഭയിലെത്തിയ രാജീവ് ചന്ദ്രശേഖറിന് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലെ ബ്ലൂ ടിക്ക് നഷ്ടമായി. മോദി മന്ത്രിസഭയിൽ പുതിയ ഇലക്‌ട്രോണിക്‌സ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രിയാണ് രാജീവ് ചന്ദ്രശേഖർ. അതേസമയം ട്വിറ്റർ ഹാൻഡിലിലെ പേര് മാറ്റമാണ് ബ്ലൂ ടിക്ക് നഷ്ടമാകാൻ ഇടയാക്കിയതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. രാജീവ് എംപി എന്ന പേര് മാറ്റി പകരം രാജീവ് ജിഒഐ എന്നാക്കി മാറ്റിയിരുന്നു.
സഹമന്ത്രിയായി ചുമതലയേറ്റ ശേഷം രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ സജീവമായിരുന്നു. “മന്ത്രാലയം ഏകപക്ഷീയമായി പ്രവർത്തിക്കില്ല” എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. “ഞാൻ ഇപ്പോൾ ചുമതലയേറ്റു. മന്ത്രാലയം ഏകപക്ഷീയമായി പ്രവർത്തിക്കില്ല, ഇതിന് ഒരു ബന്ധവുമില്ല വ്യക്തിപരമായ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും പുതിയ കേന്ദ്രമന്ത്രിയുമായി ഇരുന്നു ഈ പ്രശ്‌നങ്ങളെല്ലാം പരിശോധിക്കുകയും ചെയ്യും, ”പുതിയ ഐടി നിയമങ്ങളെക്കുറിച്ച് ട്വിറ്റർ സർക്കാരുമായി ഇടപഴകുന്നതിനെക്കുറിച്ച് രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്.
കേന്ദ്ര സർക്കാരിന്‍റെ പുതിയ ഐ ടി നിയമങ്ങളെ സംബന്ധിച്ച് സർക്കാരും ട്വിറ്ററും തമ്മിൽ കുറേ കാലമായി ഏറ്റുമുട്ടലിലായിരുന്നു. പുതിയ നിയമങ്ങൾ പാലിക്കുന്നതിന് ട്വിറ്ററിന് അനുവദിച്ച മൂന്നു മാസത്തെ സമയം ഇക്കഴിഞ്ഞ മെയ് 26ന് അവസാനിച്ചതായി കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. പുതിയ നിയമങ്ങൾ പാലിക്കാനുള്ള സമയപരിധി 2021 മെയ് 26 വരെയാണ് സർക്കാർ ട്വിറ്ററിന് നൽകിയത്. ഇൻഫർമേഷൻ ടെക്നോളജി (ഐടി) ചട്ടം 2021 ലെ ഭരണഘടനയെ ചോദ്യം ചെയ്യപ്പെട്ടുള്ള ഹർജികൾ വിവിധ ഹൈക്കോടതികളിൽ നിന്ന് സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
advertisement
You May Also Like- ബിജെപി നേതൃനിരയിൽ കൂടുതൽ ശക്തനായി ബിഎൽ സന്തോഷ്; കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിലും നിർണായക പങ്ക്
കർണാടകയിൽ നിന്നുള്ള ബിജെപി രാജ്യസഭാ അംഗമായ രാജീവ് ചന്ദ്രശേഖർ ചന്ദ്രശേഖർ നഗരഭരണം, മുതിർന്നവരുടെ പ്രശ്നങ്ങൾ, സായുധ സേന പ്രശ്നങ്ങൾ തുടങ്ങിയ വിവിധ തലത്തിലുള്ള പാർലമെന്‍ററി സമിതികളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മൂന്നാമത്തെ തവണ രാജ്യസഭാ അംഗമായ രാജീവ് ചന്ദ്രശേഖർ മുൻ വ്യോമസേനാ ഉദ്യോഗസ്ഥന്റെ മകനാണ്. 2006 ൽ ആണ് രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. മുമ്പത്തെ രണ്ട് ടേമുകളിലും അദ്ദേഹം മന്ത്രിസഭയിൽ എത്തിയിരുന്നില്ല. 1994 ൽ ചന്ദ്രശേഖർ ബി പി എൽ മൊബൈൽ സ്ഥാപിച്ചു. എന്നാൽ 2005 ൽ സെല്ലുലാർ മേഖലയിൽ നിന്ന് അദ്ദേഹം പിൻവാങ്ങി. അക്കാലത്ത് ബിപിഎല്ലിന്റെ മൂല്യം 1.1 ബില്യൺ ഡോളറായിരുന്നു. 2005 ൽ അദ്ദേഹം നിക്ഷേപ, ധനകാര്യ സേവന സ്ഥാപനമായ ജൂപ്പിറ്റർ ക്യാപിറ്റൽ സ്ഥാപിച്ചു. മാധ്യമസ്ഥാപനങ്ങൾ ഉൾപ്പടെ വിവിധ കമ്പനികൾ ജൂപ്പിറ്റർ ക്യാപിറ്റലിന്‍റെ കീഴിൽ രാജ്യത്തും വിദേശത്തുമായി പ്രവർത്തിക്കുന്നുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 12, 2021 2:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പുതിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് ട്വിറ്ററിലെ ബ്ലൂ ടിക്ക് നഷ്ടമായി; പേര് മാറ്റിയതിനാലെന്ന് വിശദീകരണം