25 വര്‍ഷത്തെ പവന്‍ കുമാര്‍ ഭരണത്തിന് അന്ത്യം; സിക്കിമില്‍ പ്രേംസിങ് തമാങ് അധികാരമേറ്റു

Last Updated:

25 വര്‍ഷമായി ഭരണത്തിലിരുന്ന സിക്കിം ഡെമൊക്രാറ്റിക് ഫ്രണ്ടിനെ തുത്തെറിഞ്ഞാണ് ക്രാന്തികാരി മോര്‍ച്ച അധികാരത്തിലെത്തിയത്.

ഗാങ്ടോക്: സിക്കിമില്‍ മുഖ്യമന്ത്രിയായി സിക്കിം ക്രാന്തികാരി മോര്‍ച്ചാ പ്രസിഡന്റ് പ്രേംസിങ് തമാങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അഞ്ചു തവണ തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്ന പവന്‍ കുമാര്‍ ചാംലിങ് യുഗം അവസാനിപ്പിച്ചതിനു പിന്നാലെയാണ് പ്രതിപക്ഷമായിരുന്ന സിക്കിം ക്രാന്തികാരി മോര്‍ച്ച അധികാരത്തിലെത്തുന്നത്. പല്‍ജോര്‍ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്. നേപ്പാളി ഭാഷയില്‍ പ്രേംസിങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അധികാരത്തിൽ എത്തിയതിനു പിന്നാലെ സർക്കാര്‌‍ ജീവനക്കാരുടെ ജോലി ആഴ്ചയിൽ അഞ്ച് ദിവസമാക്കി കുറച്ചു.
25 വര്‍ഷമായി ഭരണത്തിലിരുന്ന സിക്കിം ഡെമൊക്രാറ്റിക് ഫ്രണ്ടിനെ തുത്തെറിഞ്ഞാണ് ക്രാന്തികാരി മോര്‍ച്ച അധികാരത്തിലെത്തിയത്. 1994 മുതല്‍ 8,932 ദിവസമാണ് പവന്‍ കുമാര്‍ മുഖ്യമന്ത്രി കസേരയിലിരുന്നത്.
തൊഴില്‍ അവസരങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച പ്രവര്‍ത്തനമായിരിക്കും തന്റെ സര്‍ക്കാരിന്റേതെന്ന് പവന്‍ കുമാര്‍ പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
25 വര്‍ഷത്തെ പവന്‍ കുമാര്‍ ഭരണത്തിന് അന്ത്യം; സിക്കിമില്‍ പ്രേംസിങ് തമാങ് അധികാരമേറ്റു
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement