advertisement

25 വര്‍ഷത്തെ പവന്‍ കുമാര്‍ ഭരണത്തിന് അന്ത്യം; സിക്കിമില്‍ പ്രേംസിങ് തമാങ് അധികാരമേറ്റു

Last Updated:

25 വര്‍ഷമായി ഭരണത്തിലിരുന്ന സിക്കിം ഡെമൊക്രാറ്റിക് ഫ്രണ്ടിനെ തുത്തെറിഞ്ഞാണ് ക്രാന്തികാരി മോര്‍ച്ച അധികാരത്തിലെത്തിയത്.

ഗാങ്ടോക്: സിക്കിമില്‍ മുഖ്യമന്ത്രിയായി സിക്കിം ക്രാന്തികാരി മോര്‍ച്ചാ പ്രസിഡന്റ് പ്രേംസിങ് തമാങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അഞ്ചു തവണ തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്ന പവന്‍ കുമാര്‍ ചാംലിങ് യുഗം അവസാനിപ്പിച്ചതിനു പിന്നാലെയാണ് പ്രതിപക്ഷമായിരുന്ന സിക്കിം ക്രാന്തികാരി മോര്‍ച്ച അധികാരത്തിലെത്തുന്നത്. പല്‍ജോര്‍ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്. നേപ്പാളി ഭാഷയില്‍ പ്രേംസിങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അധികാരത്തിൽ എത്തിയതിനു പിന്നാലെ സർക്കാര്‌‍ ജീവനക്കാരുടെ ജോലി ആഴ്ചയിൽ അഞ്ച് ദിവസമാക്കി കുറച്ചു.
25 വര്‍ഷമായി ഭരണത്തിലിരുന്ന സിക്കിം ഡെമൊക്രാറ്റിക് ഫ്രണ്ടിനെ തുത്തെറിഞ്ഞാണ് ക്രാന്തികാരി മോര്‍ച്ച അധികാരത്തിലെത്തിയത്. 1994 മുതല്‍ 8,932 ദിവസമാണ് പവന്‍ കുമാര്‍ മുഖ്യമന്ത്രി കസേരയിലിരുന്നത്.
തൊഴില്‍ അവസരങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച പ്രവര്‍ത്തനമായിരിക്കും തന്റെ സര്‍ക്കാരിന്റേതെന്ന് പവന്‍ കുമാര്‍ പറഞ്ഞു.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
25 വര്‍ഷത്തെ പവന്‍ കുമാര്‍ ഭരണത്തിന് അന്ത്യം; സിക്കിമില്‍ പ്രേംസിങ് തമാങ് അധികാരമേറ്റു
Next Article
advertisement
Exclusive: 'കേരളത്തിനും തമിഴ്നാടിനും നേരിട്ട് പ്രയോജനം ചെയ്യുന്ന ഒട്ടേറെ പദ്ധതികൾ'; വിമർശനങ്ങൾ ഖേദകരമെന്ന് ധനമന്ത്രി
Exclusive: 'കേരളത്തിനും തമിഴ്നാടിനും നേരിട്ട് പ്രയോജനംചെയ്യുന്ന ഒട്ടേറെ പദ്ധതികൾ'; വിമർശനങ്ങൾ ഖേദകരമെന്ന് ധനമന്ത്രി
  • ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റിൽ കേരളം, തമിഴ്‌നാട് അവഗണിച്ചെന്ന വിമർശനം തള്ളി

  • ബജറ്റ് വിഹിതങ്ങളും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും രണ്ട് സംസ്ഥാനങ്ങൾക്കും ഗുണകരമെന്ന് വ്യക്തമാക്കി

  • നാളികേര കർഷകർക്ക് നേട്ടം, റെയർ എർത്ത് കോറിഡോർ, അതിവേഗ ട്രെയിൻ പദ്ധതികൾ എന്നിവയും ഉൾപ്പെടുത്തി

View All
advertisement