25 വര്‍ഷത്തെ പവന്‍ കുമാര്‍ ഭരണത്തിന് അന്ത്യം; സിക്കിമില്‍ പ്രേംസിങ് തമാങ് അധികാരമേറ്റു

Last Updated:

25 വര്‍ഷമായി ഭരണത്തിലിരുന്ന സിക്കിം ഡെമൊക്രാറ്റിക് ഫ്രണ്ടിനെ തുത്തെറിഞ്ഞാണ് ക്രാന്തികാരി മോര്‍ച്ച അധികാരത്തിലെത്തിയത്.

ഗാങ്ടോക്: സിക്കിമില്‍ മുഖ്യമന്ത്രിയായി സിക്കിം ക്രാന്തികാരി മോര്‍ച്ചാ പ്രസിഡന്റ് പ്രേംസിങ് തമാങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അഞ്ചു തവണ തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്ന പവന്‍ കുമാര്‍ ചാംലിങ് യുഗം അവസാനിപ്പിച്ചതിനു പിന്നാലെയാണ് പ്രതിപക്ഷമായിരുന്ന സിക്കിം ക്രാന്തികാരി മോര്‍ച്ച അധികാരത്തിലെത്തുന്നത്. പല്‍ജോര്‍ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്. നേപ്പാളി ഭാഷയില്‍ പ്രേംസിങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അധികാരത്തിൽ എത്തിയതിനു പിന്നാലെ സർക്കാര്‌‍ ജീവനക്കാരുടെ ജോലി ആഴ്ചയിൽ അഞ്ച് ദിവസമാക്കി കുറച്ചു.
25 വര്‍ഷമായി ഭരണത്തിലിരുന്ന സിക്കിം ഡെമൊക്രാറ്റിക് ഫ്രണ്ടിനെ തുത്തെറിഞ്ഞാണ് ക്രാന്തികാരി മോര്‍ച്ച അധികാരത്തിലെത്തിയത്. 1994 മുതല്‍ 8,932 ദിവസമാണ് പവന്‍ കുമാര്‍ മുഖ്യമന്ത്രി കസേരയിലിരുന്നത്.
തൊഴില്‍ അവസരങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച പ്രവര്‍ത്തനമായിരിക്കും തന്റെ സര്‍ക്കാരിന്റേതെന്ന് പവന്‍ കുമാര്‍ പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
25 വര്‍ഷത്തെ പവന്‍ കുമാര്‍ ഭരണത്തിന് അന്ത്യം; സിക്കിമില്‍ പ്രേംസിങ് തമാങ് അധികാരമേറ്റു
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement