advertisement

നിത്യാനന്ദ ആത്മീയ യാത്രയിൽ: എവിടെയാണെന്ന് അറിയില്ലെന്ന് കോടതിയോട് പൊലീസ്

Last Updated:

നിത്യാനന്ദ എവിടെയാണെന്ന് അറിയില്ലെന്ന് പൊലീസ് പറയുമ്പോഴും സോഷ്യൽ മീഡിയ പേജുകളിൽ ഇയാൾ സജീവമാണ്

ബംഗളൂരു: ബലാത്സംഗക്കേസിലെ പ്രതി നിത്യാനന്ദ എവിടെയാണെന്നറിയില്ലെന്ന് പൊലീസ്. ഇയാൾ ആത്മീയ യാത്രയിലാണെന്നും അതുകൊണ്ട് തന്നെ സമൻസുകൾ അയക്കാനാകില്ലെന്നുമാണ് കര്‍ണാടക പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചിരിക്കുന്നത്.
നിത്യാനന്ദയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിനോടു ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇയാൾ ആത്മീയ യാത്രയിലാണെന്നു എവിടെയാണെന്ന് അറിയില്ലെന്നും പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.
2010ലെ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് നിത്യാനന്ദയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻശിഷ്യനായ ലെനിനാണ് കോടതിയെ സമീപിച്ചത്. വിചാരണയിൽ നിന്ന് രക്ഷനേടാൻ നിത്യാനന്ദ രാജ്യം വിട്ടുവെന്നാണ് പരാതിക്കാരന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. വിചാരണക്കോടതിയിൽ നിരവധി ഇളവുകൾ ലഭിച്ച പ്രതിക്ക് ഹൈക്കോടതി തന്നെയാണ് ജാമ്യം നൽകിയതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
advertisement
നിത്യാനന്ദ എവിടെയാണെന്ന് അറിയില്ലെന്ന് പൊലീസ് പറയുമ്പോഴും സോഷ്യൽ മീഡിയ പേജുകളിൽ ഇയാൾ സജീവമാണെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജിൽ വീഡിയോ അപ്ലോഡ് ചെയ്തിരുന്നു. വിചിത്ര വാദങ്ങൾ ഉന്നയിച്ചുള്ള പ്രഭാഷണമായിരുന്നു ഇത്.' ഈ ആരോപണങ്ങളൊക്കെ നേരിടുന്നത് പരമഹംസ നിത്യാനന്ദയാണെന്നും നിങ്ങളോട് സംസാരിക്കുന്നത് നിത്യാനന്ദ പരമശിവം എന്ന പുതിയ അവതാരമാണെന്നുമായിരുന്നു വാദം.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
നിത്യാനന്ദ ആത്മീയ യാത്രയിൽ: എവിടെയാണെന്ന് അറിയില്ലെന്ന് കോടതിയോട് പൊലീസ്
Next Article
advertisement
ICC T20 World Cup FInal | സുനിൽ ഗാവസ്കർക്ക് അഭിഷേക് ശർമയുടെ മറുപടി; 18 പന്തിൽ അതിവേഗ ഫിഫ്റ്റി
ICC T20 World Cup FInal | സുനിൽ ഗാവസ്കർക്ക് അഭിഷേക് ശർമയുടെ മറുപടി; 18 പന്തിൽ അതിവേഗ ഫിഫ്റ്റി
  • 18 പന്തിൽ അതിവേഗ അർദ്ധ സെഞ്ചുറി നേടിയ അഭിഷേക് ശർമ്മ ഗാവസ്കറുടെ വിമർശനത്തിന് മറുപടി നൽകി

  • 2026 ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ 247.62 സ്ട്രൈക്ക് റേറ്റിൽ 21 പന്തിൽ 52 റൺസ് നേടി അഭിഷേക് പുറത്തായി

  • കെ.എൽ. രാഹുൽ റെക്കോർഡിന് ഒപ്പമെത്തി, യുവരാജ് സിംഗിന്റെ 12 പന്തിൽ ഫിഫ്റ്റി റെക്കോർഡ് ഇപ്പോഴും നിലനിൽക്കുന്നു

View All
advertisement